Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. ഏറ്റവും റിസ്കെടുത്ത പ്രതിപക്ഷ നേതാവ്. കഴിഞ്ഞ സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച്‌ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവ്...' പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെ പ്രശംസിച്ച് ടി എന്‍ പ്രതാപന്‍ എംപി

23 MAY 2021 11:25 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്ന് പ്രശംസ അറിയിച്ച് ടി എന്‍ പ്രതാപന്‍ എംപി. ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് നീതികേടാകും. ശക്തമായ സൈബര്‍ ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും വകവെക്കാതെയാണ് രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച്‌ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു. ലീഡര്‍ രമേശ് ചെന്നിത്തലക്ക് ഹൃദയത്തില്‍ നിന്നൊരു ബിഗ് സല്യൂട്ട് നല്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പ്രതാപന്‍ കുറിപ്പ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഏറ്റവും റിസ്കെടുത്ത പ്രതിപക്ഷ നേതാവ്

"കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. ഏറ്റവും റിസ്കെടുത്ത പ്രതിപക്ഷ നേതാവ്. കഴിഞ്ഞ സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച്‌ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവിന് മുന്നില്‍ പലതവണ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നിന്ന് പിറകോട്ട് പോകാനും പലതും തിരുത്താനും നിര്‍ബന്ധിതരായി.

ശക്തമായ സൈബര്‍ ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും വകവെക്കാതെയാണ് ലീഡര്‍ രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ കേരളയാത്രക്ക് ലഭിച്ച സ്വീകാര്യതയും ജനകീയതയും അദ്ദേഹത്തിന്റെ സേവനത്തിന് പൊതുജനം നല്‍കിയ അംഗീകാരമായിരുന്നു. ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് നീതികേടാകും.

കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷത്തെ നയിച്ച ലീഡര്‍ രമേശ് ചെന്നിത്തലക്ക് ഹൃദയത്തില്‍ നിന്നൊരു ബിഗ് സല്യൂട്ട്"- എന്നാണ് ടി എന്‍ പ്രതാപന്‍റെ കുറിപ്പ്.

ഹൈക്കമാന്‍റ് തീരുമാനം അംഗീകരിച്ച്‌ ചെന്നിത്തല

ടി എന്‍ പ്രതാപനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു എന്നാണ് രമേശ് ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചത്. വി ഡി സതീശന് അഭിനന്ദനങ്ങള്‍. എല്ലാ ആശംസകളും നേരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം,

നിര്‍ണായകമായത് ഹൈക്കമാന്‍റ് തീരുമാനം

ഗ്രൂപ്പ് സമ്മര്‍ദത്തെ മറികടന്ന് സമീപകാലത്ത് ഹൈക്കമാന്‍റ് കൈക്കൊണ്ട ശക്തമായ തീരുമാനമാണ് നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തത്. പുതുമുഖങ്ങളുമായി അധികാര തുടര്‍ച്ചയിലെത്തിയ പിണറായി സര്‍ക്കാരിനെ നേരിടാന്‍ നേതൃമാറ്റം അനിവാര്യമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സമാന നിലപാട് സ്വീകരിച്ചു.

ചര്‍ച്ച നീട്ടാതെ എ.ഐ.സി.സി നിരീക്ഷകരായ മല്ലികാര്‍ജുന ഖാര്‍ഗെയും വൈത്തിലിംഗവും സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എ, ഐ ഗ്രൂപ്പുകളിലെ മുതിര്‍ന്ന നേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന അസാധാരണ സാഹചര്യം വലിയ ലക്ഷ്യങ്ങള്‍ മുന്നില കണ്ടാണെന്നതും ഹൈക്കമാന്‍റ് കണക്കിലെടുത്തു. ചെന്നിത്തല പ്രതിപക്ഷ നേതാവാകണമെന്നും ആവേശവും ആദര്‍ശവും കൊണ്ട് മാത്രം മുന്നോട്ട് പോകാനാകില്ലെന്നും ഉമ്മന്‍ചാണ്ടി വാദിച്ചെങ്കിലും ഫലം കണ്ടില്ല. കെപിസിസിയിലും ഉടനെ അഴിച്ചുപണി ഉണ്ടായേക്കും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends