രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.11ന് കാലിഫോർണിയയ്ക്ക് സമീപം പസഫിക് സമുദ്രത്തിൽ ക്രൂ ഡ്രാഗൺ എൻഡെവർ ക്യാപ്സൂൾ സുരക്ഷിതമായിറങ്ങി.
പുലർച്ചെ 3.50നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെട്ടത്. രോഗം ബാധിച്ചത് ആർക്കാണെന്നോ എന്ത് രോഗമാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. നാസയുടെ സെന കാർഡ്മാൻ, മൈക്കൽ ഫീൻക്, ജാപ്പനീസ് സ്‌പേസ് ഏജൻസിയുടെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റനോവ് എന്നിവരാണ് തിരിച്ചെത്തിയത്.
ഫെബ്രുവരി അവസാനം വരെ നിലയത്തിൽ തുടരാനായിരുന്നു പദ്ധതി. നിലയത്തിന്റെ 27 വർഷത്തെ ചരിത്രത്തിനിടെ, ആദ്യമായാണ് ആരോഗ്യ പ്രശ്നം മൂലം സഞ്ചാരിയെ തിരിച്ചെത്തിക്കേണ്ടി വന്നത്.
അതേസമയം ആഗസ്റ്റ് ഒന്നിന് സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിലാണ് പേടകത്തെ ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചത്.
"https://www.facebook.com/Malayalivartha



























