അനാരോഗ്യകരമായ ഗ്രൂപ്പ് തീവ്രവാദം കോൺഗ്രസിന് വളരെ ദോഷം ചെയ്തു; ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന സന്ദേശമാണ് ഹൈക്കമാന്റ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ നല്‍കിയത്; കോണ്‍ഗ്രസ്സിലെ തലമുറമാറ്റത്തെ സ്വാഗതം ചെയ്ത് വി എം സുധീരന്‍

കോണ്‍ഗ്രസ്സിലെ തലമുറമാറ്റത്തെ സ്വാഗതം ചെയ്ത് വി എം സുധീരന്‍.ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന സന്ദേശമാണ് ഹൈക്കമാന്റ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ നല്‍കിയതെന്ന് വി എം സുധീരന്‍. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സുധീരന്‍.
പാര്‍ട്ടിയിലെ ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണിതെന്നും ഇതിന്റെ ചുവടു പിടിച്ച് അടിമുടി മാറ്റം വരണമെന്നും വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. അനാരോഗ്യകരമായ ഗ്രൂപ്പ് തീവ്രവാദം കോണ്‍്ഗ്രസിന് വളരെ ദോഷം ചെയ്തെന്നും ഇതെല്ലാം മാറാനുള്ള തുക്കമാണിതെന്നും വി എം സുധീരന്‍ അഭിപ്രായപ്പെട്ടു.
' എല്ലാവരും ആഗ്രഹിച്ച മാറ്റമാണ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഗ്രൂപ്പുകള്‍ക്കല്ല മറിച്ച് പാര്‍ട്ടിക്കാണ് പ്രധാന്യം. ആദ്യം പാര്‍ട്ടി. പ്രഥമവും പ്രധാനവും പാര്‍ട്ടിയാണ്. അല്ലാതെ മറ്റൊന്നുമല്ല എന്ന ശക്തമായ സന്ദേശമാണ് വിഡി സതീശനെ കോണ്‍ഗ്രസ് നിയമ സഭാ കക്ഷി നേതാവായി നിയോഗിക്കുക വഴി ദേശീയ നേതൃത്വം നല്‍കിയിട്ടുള്ളത്,' വി എം സുധീരന്‍ പറഞ്ഞു.
ആന്റണി, കരുണാകരന്‍ കാലഘട്ടത്തിനു ശേഷം ഉയര്‍ന്നു വന്ന ഗ്രൂപ്പിസം വിനാശകരമാണ്. അവിടെ മെറിറ്റിന് സ്ഥാനമില്ല. ആ അനാരോഗ്യകരമായ ഗ്രൂപ്പ് തീവ്രവാദം കോണ്‍ഗ്രസിന് വളരെ ദോഷം ചെയ്തു. അതിനൊരു മാറ്റം വേണമെന്നത് ആത്മാര്‍ത്ഥമായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരുടെ അഥമ്യമായ ആഗ്രഹമാണ്. അതിനൊരു തുടക്കമാണ് പ്രിയപ്പെട്ട വിഡി സതീശനെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി നിയോഗിച്ചതെന്നും വി എം സുധീരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























