Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ഇപ്പം ശരിയാക്കിത്തരാം... സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്ന സ്ഥലത്തേക്ക് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേല്‍ വന്നതോടെ എല്ലാം ശരിയായി; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നയങ്ങള്‍ക്കെതിരെ ദ്വീപ് കടന്ന് പ്രതിഷേധം ഇരമ്പുന്നു

26 MAY 2021 08:59 AM IST
മലയാളി വാര്‍ത്ത

ജയിലില്‍ ആളില്ലാത്ത ഒരു നാടിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുമോ. അതാണ് ലക്ഷദ്വീപ്. ഒരു അഡ്മിനിസ്‌ട്രേറ്റര്‍ കാരണം ലക്ഷദ്വീപിനെപ്പറ്റി നാം അറിയാതെ പോയ പല കാര്യങ്ങളും പുറത്ത് വരികയാണ്.

പാമ്പ്, പട്ടി, കൊലപാതകം, മോഷണം എന്നിവ ഇല്ലാത്ത നാടായിരുന്നു ലക്ഷദ്വീപ്. കുറ്റക്കാരില്ലാത്തിനാല്‍ ജയിലില്‍ ആളില്ല. കവരത്തിയിലാകട്ടെ കാക്കയുമില്ല. ഇങ്ങനെ സമാധാനത്തോടെ ജീവിച്ച ദ്വീപില്‍ ഇപ്പോള്‍ മനഃസമാധാനം എടുക്കാനില്ല.

 



കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലെ കല്‍പേനി ദ്വീപിലേക്കുള്ള ദൂരം 287 കിലോമീറ്റര്‍ മാത്രമാണുള്ളത്. തലസ്ഥാനമായ കവരത്തിയിലേക്കു 404 കിലോമീറ്റര്‍. ആകെ ചെറുതും വലുതുമായി 36 ദ്വീപുകള്‍. അതില്‍ ജനവാസമുള്ളവ 10 എണ്ണം. 98 ശതമാനവും മുസ്‌ലിം ജനത. ദ്വീപ് നിവാസികളുടെ അവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ലക്ഷദ്വീപ് ഭരണകൂടം അടിച്ചേല്‍പിച്ചതോടെയാണ് ജനങ്ങളുടെ സമാധാനം തകര്‍ന്നതെന്നു ദ്വീപ് നിവാസികള്‍ പറയുന്നു.

അവരുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് ലക്ഷദ്വീപ് ഭരണകൂടം നടത്തുന്നതെന്നും ആരോപണം ഉയരുന്നു. ലോക്ഡൗണായതിനാല്‍ ഓണ്‍ലൈനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധം നടത്തിയവരുടെ അക്കൗണ്ടുകള്‍ ഭരണകൂടം പൂട്ടി.

 



ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദനയങ്ങള്‍ക്കെതിരെ ദ്വീപിനൊപ്പം കേരളത്തിലും വ്യാപക പ്രതിഷേധം ഉയരുകയാണ്. ദ്വീപ് ഭരണകൂടവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്കു മുന്നില്‍ പ്രതിഷേധം അലയടിച്ചു. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും രാഷ്ട്രപതിക്കും പരാതികള്‍ ലഭിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയും ജനവിരുദ്ധ നയങ്ങള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടും ബിജെപി ലക്ഷദ്വീപ് ഘടകം പ്രധാനമന്ത്രിക്ക് കത്തയച്ചു. ദമന്‍, ദിയു, ദാദ്ര നഗര്‍ഹവേലി അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ പട്ടേലിന്റെ പ്രവര്‍ത്തനം ഏകാധിപത്യപരമാണെന്ന് അവിടത്തെ ബിജെപി ഘടകവും പരാതിപ്പെട്ടിരുന്നു.

ഇതിനിടെ, പ്രഫുല്‍ കെ.പട്ടേലിന്റെ പഴ്‌സനല്‍ മൊബൈല്‍ നമ്പറിലേക്കു സന്ദേശം അയച്ച 4 പേരെ കസ്റ്റഡിയിലെടുത്തു. അഗത്തി ദ്വീപില്‍ നിന്നു 3 വിദ്യാര്‍ഥികളെയും ബിത്ര ദ്വീപ് നിവാസി ഷെഫീക്കിനെയുമാണു കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.

ദ്വീപിലെ സംഭവങ്ങളെക്കുറിച്ച് ബിജെപി ദേശീയനേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ പലരും മറുപടി പറയാന്‍ വിസമ്മതിച്ചു. ഇപ്പോഴത്തേത് രാഷ്ട്രീയവിവാദം മാത്രമാണെന്ന നിലപാടാണ് പാര്‍ട്ടിക്ക്.

 



ഇതേസമയം, വിവാദമായത് പലതും കരടു നിയമങ്ങളാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ അന്തിമ നിയമം വരികയുള്ളൂ എന്നുമാണ് പ്രഫുല്‍ കെ. പട്ടേലിന്റെ നിലപാട്. ബീഫ് നിരോധനം, ഗുണ്ടാ നിയമം തുടങ്ങിയവയെക്കുറിച്ച് ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ഇനിയും സമയമുണ്ട്. എതിരഭിപ്രായങ്ങള്‍ അഡ്മിനിസ്‌ട്രേറ്ററെ അറിയിക്കാമെന്നും അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചയാളാണ് പ്രഫുല്‍ ഖോഡ പട്ടേല്‍. ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ 2010 ല്‍ സൊഹ്‌റാബുദ്ദീന്‍ കേസില്‍ അറസ്റ്റിലായപ്പോഴാണ് ഖോഡയ്ക്ക് വകുപ്പ് നല്‍കിയത്. പ്രധാനമന്ത്രിയുടെ വിശ്വസ്തനാണെങ്കിലും ബിജെപി ദേശീയനേതൃത്വത്തില്‍ പലര്‍ക്കും ഇദ്ദേഹത്തോട് താല്‍പര്യമില്ല. ഇദ്ദേഹത്തെ കേന്ദ്രം കൈവിടുമോയെന്ന് ഉടനറിയാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (8 minutes ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (15 minutes ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (1 hour ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (1 hour ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (1 hour ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (2 hours ago)

വിവാഹിതരാകാൻ പരോൾ  (2 hours ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (2 hours ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (2 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (2 hours ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (2 hours ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (2 hours ago)

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച;  (3 hours ago)

V V RAJESH മേയറെ കാണാന്‍ മോദി  (3 hours ago)

Malayali Vartha Recommends