Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ലൈഫ് മിഷനില്‍ ചില ഇടപാടുകള്‍ നടന്നതായി സമ്മതിച്ച് മിഷന്‍ മേധാവി യു.വി ജോസ്; പടിയിറങ്ങുന്നത് പിണറായി വിജയന്‍ തന്നെ കൈവിട്ട വേദനയുമായി; താന്‍ നിരപരാധിയാണെന്നും യുവി ജോസ്

31 MAY 2021 10:32 AM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി റെഡ് ക്രസന്റ് എന്ന അന്താരാഷ്ട്ര  സംഘടനയുമായി നടന്ന എം ഒ യു ഒപ്പിടലിന് പിന്നില്‍ കുറച്ചുപേര്‍ നടത്തിയതായി മുന്‍ സി. ഇ ഒ  യു വി  ജോസ് പറഞ്ഞ ഇടപാടുകള്‍ എന്താണ്? ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന യു വി ജോസ് തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലാണ് ഇത്തരം ഇടപാടുകളെ കുറിച്ച് പറഞ്ഞത്. ധാരണാപത്രത്തിന്റെ പേരില്‍ ചിലര്‍ നടത്തിയ ഇടപാടില്‍ താന്‍ കോടതി കയറിയതായും അദ്ദേഹം പറഞ്ഞു. താന്‍ നിരപരാധിയാണെന്നും അദ്ദേഹം പറയുന്നു.മേല്‍ പറഞ്ഞ ഇടപാടുകള്‍ ഇന്ന് കോടതിയുടെ പരിഗണനയിലാണെന്ന് യു വി ജോസ് പറയുന്നു. അതുകൊണ്ടാവാം തന്റെ പ്രസ്താവന അദ്ദേഹം ഒറ്റവരിയില്‍ ഒതുക്കിയത്.

ലൈഫ് മിഷന്‍ സി ഇ ഒ  എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാല്‍, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു.  പഴയ പോലെ മുമ്പോട്ടു പോകുകയാണ് താനെന്ന് അദ്ദേഹം പറയുന്നു. ലൈഫ് സി ഇ ഒ യു വി ജോസ് പടിയിറങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൈവിട്ട വേദനയുമായിട്ടാണ്. വേദനയോടെ താന്‍ പടിയിറങ്ങുന്നു എന്ന ഫെയ്‌സ് ബുക്ക് കുറിപ്പോടെയാണ്   നിപ്പയെ നേരിട്ട യു.വി ജോസ്  പടിയിറങ്ങുന്നത്.

യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണ്  ജോസിനെ കുഴപ്പത്തില്‍ ചാടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയുടേതാണെന്ന് കരുതി അംഗീകരിച്ചതായിരുന്നു ജോസിന് സംഭവിച്ച അബദ്ധം. ഇങ്ങനെയൊരു അബദ്ധം ഒരു ഉദ്യോഗസ്ഥനും സംഭവിക്കരുതെന്നാണ് ജോസുമായി അടുപ്പമുള്ളവര്‍ പറയുന്നത്.  യഥാര്‍ഥത്തില്‍ ഓരോ സിവില്‍ സര്‍വീസുകാരനും പഠിച്ചിരിക്കേണ്ട ജീവിതമാണ് ജോസിന്റേത്. വര്‍ഷങ്ങളോളം നീണ്ട സര്‍വീസില്‍ ഒരിക്കല്‍ പോലും ആരോപണം കേള്‍പ്പിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥനായിരുന്നു യു. വി ജോസ്. കോഴിക്കോട് കളക്ടര്‍ ആയിരിക്കെ നിപ്പ എന്ന മഹാമാരിയെ അന്ന് ആരോഗ്യ മന്ത്രിയായിരുന്ന കെ. കെ ഷൈലജക്ക് ഒപ്പം നിന്ന് നേരിട്ടത് ജോസായിരുന്നു. അവിടെ നിന്ന് ലൈഫ് മിഷനില്‍ എത്തിയതോടെ അദ്ദേഹത്തിന്റെ ജീവിതം തകര്‍ന്നു.

ലൈഫ് വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ച് കുലുക്കിയെന്നാണ്  യു വി ജോസ് പറയുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചെന്നാണ് അദ്ദേഹം പറയുന്നത്. 2 ലക്ഷം വീടുകളുടെ നിര്‍മ്മാണമാണ് അദ്ദേഹം  പൂര്‍ത്തിയാക്കിയത്. സംസ്ഥാനം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ഇത് മാറി. എന്നാല്‍ അവിടുന്നങ്ങോട്ട് തന്റെ   ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ

സംഭവങ്ങളായിരുന്നു നടന്നതെന്ന് അദ്ദേഹം പറയുന്നു.

ജോസ് പറയുന്നതിങ്ങനെ: 2018 നവംമ്പറില്‍ ജില്ലാ കളക്ടര്‍ എന്ന റോളില്‍ പരമാവധി സമയമായ 3 വര്‍ഷം  അവസാനിക്കാറായപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള വിളി വന്നു.ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ തസ്തികയോടൊപ്പം ഞാന്‍ മനസ്സാ ആഗ്രഹിച്ച ലൈഫ് മിഷന്‍ സി ഇ ഒ  എന്ന പോസ്റ്റും. ലൈഫ്  മിഷനില്‍ ആയിരുന്നു കൂടുതല്‍ ശ്രദ്ധയും താത്പര്യവും. ഒരു വര്‍ഷം  കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചു. ലൈഫ് വിവാദം ഉണ്ടായപ്പോള്‍ എല്ലാം ഐ എ. എസ് ഉദ്യോഗസ്ഥനായ  യു.വി. ജോസിന്റെ തലയില്‍  ചാരി രക്ഷപ്പെടാനാണ്  അദ്ദേഹത്തിന്റെ മന്ത്രി ആയിരുന്ന എ സി മൊയ്തീന്‍  ശ്രമിച്ചത്.  തന്റെ  അനുവാദമില്ലാതെയാണ്  ജോസ് കരാറില്‍ ഒപ്പിട്ടതെന്ന് മന്ത്രി പറഞ്ഞു.  മന്ത്രി അറിയാതെ കരാര്‍ ഒപ്പിട്ടതെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണമാണ് ജോസ് കരാറില്‍ ഒപ്പിട്ടത്.ലൈഫിന്റെ മന്ത്രി മൊയ്തീന്‍ ആയിരുന്നെങ്കിലും ലൈഫ് നിയന്ത്രിച്ചിരുന്നത് മുഖ്യമന്ത്രിയായിരുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് വിവാദത്തില്‍ സിഇഒ, യു വി ജോസിനോട് മന്ത്രി എ സി മൊയ്തീന്‍ വിശദീകരണം തേടിയത്  വാര്‍ത്തയായിരുന്നു. കരാറുമായി  ബന്ധപ്പെട്ട മുഴുവന്‍ രേഖകളും  മന്ത്രി വിളിച്ചുവരുത്തി. യു.വി. ജോസ് തന്നെ മറികടക്കുന്നു എന്ന ചിന്ത മന്ത്രി എ.സി മൊയ്തിന് നേരത്തെ ഉണ്ടായിരുന്നു.മുഖ്യമന്ത്രിയും  അദ്ദേഹത്തിന്റെ ഓഫീസും നേരിട്ടാണ് ലൈഫ് മിഷന്‍ കൈകാര്യം  ചെയ്തിരുന്നത്.  സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ മിഷനുകളും  മുഖ്യമന്ത്രിയുടെ  നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ശിവശങ്കരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ  അദ്ദേഹമാണ് മിഷന്റെ പ്രവര്‍ത്തനം നടത്തിയിരുന്നത്. അതാണ് ജോസ് അനുസരിച്ചത്.

140 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണ്  സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയത്.  റെഡ്‌ക്രെസന്റ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യു എ ഇയില്‍  നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളത് കൊണ്ടാണ് റെഡ്‌ക്രെസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു  സര്‍ക്കാര്‍ വിശദീകരണം. റെഡ് ക്രസന്റിന്റെ മറവിലാണ് അഴിമതി നടന്നത്. അതായത് ലൈഫ് - റെഡ് ക്രസന്റ് കരാറില്‍ അഴിമതി നടന്നു എന്നു തന്നെയാണ് യു വി ജോസ് വിശ്വസിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആദ്യ വെളിപ്പെടുത്തലാണ്. അതുകൊണ്ടു തന്നെ അത് ഞെട്ടിക്കുന്നതുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (24 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (1 hour ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (1 hour ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (1 hour ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (2 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (2 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (2 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (3 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (3 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends