Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

18 വയസുള്ളപ്പോഴാണ് സാജിത റഹിമാനൊപ്പം ജീവിക്കാന്‍ വീടുവിട്ട് ഇറങ്ങിയത്... ഇവളെ ഉപേക്ഷിക്കാന്‍ എനിക്കു മനസ് വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയാറായില്ല

10 JUNE 2021 09:02 PM IST
മലയാളി വാര്‍ത്ത

More Stories...

സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...

ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..

അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..

ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിൽ രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് നീങ്ങും; അവിടെ ജാമ്യം കിട്ടാൻ സാധ്യതയുണ്ടെന്ന് നിഗമനം

രണ്ടു വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് കോയിന്‍ ടൈപ്പ് ബാറ്ററികള്‍

18 വയസുള്ളപ്പോഴാണ് സാജിത റഹിമാനൊപ്പം ജീവിക്കാന്‍ വീടുവിട്ട് ഇറങ്ങിയത്. ഇവളെ ഉപേക്ഷിക്കാന്‍ എനിക്കു മനസ് വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയാറായില്ല, പാലക്കാട് നെന്മാറ അയിലൂരില്‍ ഭാര്യയെ യുവാവ് തന്റെ വീട്ടില്‍ 10 വര്‍ഷം ഒളിപ്പിച്ചതിനെക്കുറിച്ച് അദ്ഭുതം കൂറുന്നവര്‍ക്കു മുന്നില്‍ റഹിമാന്‍ വയ്ക്കുന്നത് സ്വന്തം ജീവിതമാണ്. ഈ ബന്ധം തന്റെ വീട്ടുകാര്‍ അനുവദിക്കില്ലെന്ന ഭയമാണ് ഭാര്യയെ രഹസ്യമായി താമസിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും റഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാല്‍ മനസിലാകില്ലെന്നും ഇക്കയില്ലാതെ വീട്ടില്‍നിന്ന് ഇറങ്ങില്ലെന്നു തീരുമാനിച്ചിരുന്നുവെന്നുമായിരുന്നു സാജിതയുടെ പ്രതികരണം. ഇപ്പോള്‍ സന്തോഷമുണ്ട്. അച്ഛനും അമ്മയുമൊക്കെ വിളിച്ചു. പഴയ കാര്യങ്ങള്‍ ഓര്‍ത്ത് സങ്കടപ്പേടേണ്ട, എന്തിനും കൂടെയുണ്ടെന്നുമാണ് അവര്‍ പറഞ്ഞതെന്നും സാജിത മാധ്യമങ്ങളോട് പറഞ്ഞു.
മുറിയില്‍നിന്നു ഇറങ്ങിപ്പോകാന്‍ ഒരിക്കലും തോന്നിയിരുന്നില്ല. ഇക്ക ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. കിട്ടുന്നതൊക്കെ കൊണ്ടുവന്ന് തരും. ഭക്ഷണമെല്ലാം കിട്ടിയിരുന്നു. ഇക്കയ്ക്കു കിട്ടുന്ന ഭക്ഷണത്തില്‍ പാതി തനിക്കു തന്നു. ഇക്ക പുറത്തുപോകുമ്പോള്‍ താന്‍ മുറിയില്‍ ടിവി ഓണ്‍ ചെയ്ത് ഹെഡ് സെറ്റ് വച്ച് കേള്‍ക്കും. ഇതു കൂടാതെ മുറിയില്‍ നടന്നും കിടന്നുമൊക്കെ സമയം ചെലവഴിച്ചതായും സാജിത പറഞ്ഞു.
ഈ ബന്ധം സാജിതയുടെ വീട്ടുകാര്‍ സമ്മതിച്ചാലും തന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്നതിനാലാണ് ഒളിച്ചുജീവിതം സംഭവിച്ചതെന്നു 10 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ലെന്നും മുപ്പത്തി നാലുകാരനായ റഹിമാന്‍ പറഞ്ഞു. രണ്ടുകൊല്ലത്തെ പ്രണയത്തിനൊടുവില്‍ സാജിത ഇറങ്ങിവരികയായിരുന്നുവെന്ന് റഹിമാന്‍ പറയുന്നു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നത് കിട്ടിയപ്പോള്‍ വീട്ടുകാര്‍ വാങ്ങിയെടുത്തു. അതോടെ വീട് വിടാന്‍ കഴിയാത്ത അവസ്ഥയായി. കോവിഡ് കാലത്ത് വീട്ടില്‍നിന്ന് മര്യാദയ്ക്ക് ഭക്ഷണം കിട്ടാതായി. അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാര്‍ കറികളൊന്നും തന്നിരുന്നില്ല. ഇതോടെയാണ് വിത്തനശേരിയിലെ വാടകവീട്ടിലേക്കു മാറിയതെന്നും റഹിമാന്‍ പറയുന്നു.
വീട്ടില്‍ ആരും തന്നോട് മിണ്ടാറുണ്ടായിരുന്നില്ല. തന്നെ എതിര്‍ത്തു സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. എതിര്‍ത്താല്‍ മാനസികാശുപത്രിയില്‍ കൊണ്ടുപോയി ഇടുമെന്നായിരുന്നു വീട്ടുകാരുടെ ഭീഷണി. മന്ത്രവാദ ചികിത്സയ്‌ക്കൊക്കെ കൊണ്ടുപോയിട്ടുമുണ്ട്. താനില്ലാത്ത സമയത്ത് തന്നെക്കുറിച്ച് വീട്ടുകാര്‍ പറയുന്നത് ഭാര്യ മുറിയില്‍നിന്ന് കേള്‍ക്കാറുണ്ട്.
ഒളിച്ചുകഴിയുന്നതിനിടെ പണിക്കു പോകുമ്‌ബോള്‍ ഉച്ചയ്ക്കു കഴിക്കാന്‍ വീട്ടില്‍നിന്ന് എടുക്കുന്ന ഭക്ഷണം ഭാര്യയ്ക്കു കൊടുക്കും. എന്നിട്ട് താന്‍ ഹോട്ടലില്‍നിന്ന് കഴിക്കും. ഒളിച്ചുകഴിഞ്ഞ 19 വര്‍ഷത്തിനിടെ ഭാര്യയ്ക്ക് കാര്യമായ അസുഖമൊന്നുമുണ്ടായില്ല. തലവേദന വരുമ്പോള്‍ പാരസെറ്റമോള്‍ ഒക്കെ കൊടുക്കുമായിരുന്നു. രാത്രി ആരുമില്ലാത്ത സമയങ്ങളില്‍ മുറിയുടെ മുന്‍ വാതിലില്‍ കൂടി തന്നെയാണു ശുചിമുറിയില്‍ ഉള്‍പ്പെടെ ഭാര്യ പുറത്തുപോയിരുന്നത്.
തനിക്ക് ഇലക്രോണിക് കാര്യങ്ങളോട് പ്രത്യേക താല്‍പ്പര്യമുണ്ട്. വാതിലില്‍ ചെറിയ മോട്ടോര്‍ ഘടിപ്പിച്ചത് കുട്ടികള്‍ക്കു പോലും ചെയ്യാവുന്ന കാര്യമാണ്. കളിപ്പാട്ടങ്ങളില്‍ ഉപയോഗിക്കുന്ന മോട്ടോര്‍ ആണ് ഘടിപ്പിച്ചത്. ഇത്തരത്തിലുള്ള പല ഇലക്‌ട്രോണിക് സാധനങ്ങളും താനുണ്ടാക്കിയിട്ടുണ്ട്. കുറേയൊക്കെ വീട്ടുകാര്‍ നശിപ്പിച്ചു. വാതിലില്‍ എര്‍ത്ത് വയര്‍ പിടിപ്പിച്ചുവെന്ന വീട്ടുകാരുടെ ആരോപണം ശരിയല്ല. പെന്‍സില്‍ ബാറ്ററിയില്‍ കൂടി എങ്ങനെയാണ് എര്‍ത്ത് വരുന്നതെന്നും റഹിമാന്‍ ചോദിക്കുന്നു.
വീട്ടിലെ ഒളിച്ചുതാമസം മതിയാക്കിയ റഹിമാനും സാജിതയും ഈ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് വിത്തനശേരിയിലെ വാടക വീട്ടിലേക്കു മാറിയത്. ഇത് റഹിമാന്റെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. യുവാവിനെ കാണാതായെന്നു ചൂണ്ടിക്കാട്ടി വീട്ടുകാര്‍ നെന്മാറ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.
ഇതിനുപിന്നാലെയാണു റഹിമാനെ, കഴിഞ്ഞദിവസം സഹോദരന്‍ ടിപ്പര്‍ ലോറി ഓടിക്കുന്നതിനിടെ നെന്മാറ ടൗണില്‍ വച്ച് യാദൃശ്ചികമായി കാണുന്നത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു റഹിമാനു പുറകെ ലോറി വിട്ടു. തുടര്‍ന്ന്, കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നെന്മാറയില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസിനെ വിവരം ധരിപ്പിച്ച് റഹിമാനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് യുവാവ് തന്റെ ജീവിത കഥ വെളിപ്പെടുത്തുകയായിരുന്നു.
സാജിതയെ കാണാതായ സംഭവത്തിലും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരു പരാതികളും നിലനില്‍ക്കുന്നതിനാല്‍ നെന്മാറ പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ വിടുകയായിരുന്നു കോടതി. 18 വയസുള്ളപ്പോഴാണ് സാജിത റഹിമാനൊപ്പം ജീവിക്കാന്‍ വീടുവിട്ട് ഇറങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫാമിലി ത്രില്ലർ ബേബി ഗോൾ ട്രയിലർ പുറത്ത്!!  (22 minutes ago)

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് - തരുൺ മൂർത്തി - മോഹൻലാൽ ചിത്രം ആരംഭം കുറിച്ചു!!  (29 minutes ago)

ഗാർഹിക തലത്തിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി; ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2026 മന്ത്രി ഉദ്ഘാടനം ചെയ്തു...  (32 minutes ago)

സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന  (47 minutes ago)

SABARIMALA കണ്ഠരര് കുടുംബത്തിന്റെ അടിവേര് ഇളകി  (52 minutes ago)

Arunachal-Pradesh സുഹൃത്തിനെ കാണാതായി  (1 hour ago)

കോണ്‍ഗ്രസിലേക്ക് ആരെങ്കിലും വന്നാല്‍ അവരെ വര്‍ഗ വഞ്ചകര്‍ എന്നുവിളിച്ചാക്ഷേപിക്കും; സിപിഎം നേതൃത്വത്തിന്റെ പ്രര്‍ത്തനങ്ങളില്‍ മനം മടുത്ത് ആളുകള്‍ രാജിവച്ചു പുറത്ത് വരുന്നതാണ്; വിമർശിച്ച് കോൺഗ്രസ് നേതാവ  (1 hour ago)

ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിൽ രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് നീങ്ങും; അവിടെ ജാമ്യം കിട്ടാൻ സാധ്യതയുണ്ടെന്ന് നിഗമനം  (1 hour ago)

RAIN അതിശക്തമായ മഴ; അതീവ ജാഗ്രത  (1 hour ago)

രണ്ടു വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് കോയിന്‍ ടൈപ്പ് ബാറ്ററികള്‍  (1 hour ago)

പതിനാലുകാരിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം  (1 hour ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കേറ്റിയത് ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കമെന്ന് പി രാജീവ്  (1 hour ago)

മമതയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സുവേന്ദു അധികാരി  (2 hours ago)

തീര്‍ഥാടകയുടെ കാലിനേറ്റ മുറിവിന് ചികിത്സ തേടി; പമ്പ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ചികിത്സപ്പിഴവ് ആരോപണം  (2 hours ago)

സൗദി ഭരണാധികാരി ആശുപത്രിയിൽ ...!സൽമാൻ രാജാവിന്റെ നില ഗുരുതരം..?! പ്രാർത്ഥിക്കാൻ നിർദേശം  (3 hours ago)

Malayali Vartha Recommends