Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

യുവതിയെ പീഡിപ്പിച്ച മാർട്ടിൻ പോയത് മറ്റൊരു യുവതിയുടെ ഫ്ലാറ്റിൽ.... ഒളിവ് സങ്കേതം കണ്ട് ഞെട്ടി പോലീസും!

12 JUNE 2021 06:26 PM IST
മലയാളി വാര്‍ത്ത

കേരാളാ പോലീസിനെ വിവാദത്തിലേക്ക് വലിച്ചിഴച്ച കൊച്ചി ഫ്‌ളാറ്റില്‍ പീഡനകേസിലെ പ്രതി മാർട്ടിനെ പറ്റി ഇപ്പോൾ പുറത്ത് വരുന്നത് വിചിത്രമായ വാർത്തകളാണ്. ഫ്ലാറ്റിൽ വെച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ തൃശ്ശൂരിൽ നിന്ന് പിടിയിലായ മാർട്ടിൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് മറ്റൊരു കാര്യമാണ്.

കൊച്ചിയിൽ ഒളിവിൽ താമസിച്ച ഫ്ളാറ്റിന്റെ ഉടമയായ യുവതിയേയും മർദിച്ചതായുള്ള പരാതിയും ഇപ്പോൾ ലഭിച്ചിട്ടുണ്ട്. മെയ് 31-ാം തീയതി മുതല്‍ ജൂണ്‍ എട്ടാം തീയതി പുലര്‍ച്ച വരെ മാര്‍ട്ടിന്‍ ഒളിവില്‍ കഴിഞ്ഞത് ഈ യുവതിയുടെ കാക്കനാട്ടുള്ള ഫ്‌ളാറ്റിലായിരുന്നു. യുവതിയുടെ ഫ്ലാറ്റിൽ ആയതിനാൽ ആരും സംശയിക്കുകയും ചെയ്തിരുന്നില്ല.

മെയ് 31ാം തീയതി യുവതിയുടെ സുഹൃത്തായ ധനേഷും മാര്‍ട്ടിനും ചേര്‍ന്ന് കാക്കനാടുള്ള ഫ്‌ളാറ്റില്‍ എത്തുകയാണ് ചെയ്തത്. ഒളിവില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ഫ്ളാറ്റുടമയായ യുവതിയോട് അഭ്യർഥിച്ചു.

എന്നാല്‍ അതിന് അനുവദിക്കാതായതോടെ ഇവർ യുവതിയെ മര്‍ദ്ദിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടാണ് യുവതിയെ മര്‍ദ്ദിച്ചത്. ഇതേത്തുടർന്ന് പേടിച്ച യുവതി തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു.

ഈ സംഭവത്തെ തുടർന്ന് യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ എട്ടാം തീയതിയാണ് മാർട്ടിൻ ഈ ഫ്ളാറ്റിൽ നിന്ന് പോയത്.

അന്ന് പുലര്‍ച്ചെ നാലരയോടെ മാര്‍ട്ടിനും സുഹൃത്തുക്കളും കാക്കനാട്ടെ ഈ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. പോലീസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതികള്‍ കൊച്ചിയില്‍ മറ്റൊരു യുവതിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സുരക്ഷിതമായി കഴിയുകയായിരുന്നു എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പോലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

മാര്‍ട്ടിനെതിരേയും ഈ ഗ്രൂപ്പിനെതിരേയും ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്. കൂടാതെ ഇവരുടെ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷണം നടക്കുകയാണ്.

തൃശൂർ മുണ്ടൂർ കിരാലൂർ അയ്യംകുന്നത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ പരിസരത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറി. സ്ഥലത്തെത്തിയ മുന്നൂറോളം പേരുടെ സഹായത്തോടെ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം മാർട്ടിനെ പിടികൂടിയത്.

ഒളിവിൽ കഴിയാൻ സഹായിച്ച 3 പേരെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി പാവറട്ടി വെൺമനാട് ധനീഷ്, മൂന്നാം പ്രതി പുത്തൂർ കൈപ്പറമ്പ് ശ്രീരാഗ്, നാലാം പ്രതി മുണ്ടൂർ കിരല്ലൂർ ജോൺ ജോയ് എന്നിവരാണ് പിടിയിലായത്.

മാർട്ടിനെ കണ്ടതായുള്ള രഹസ്യ വിവരത്തെ തുടർന്ന് എരുമപ്പെട്ടി തയ്യൂർ മേഖലയിലെ വനപ്രദേശം പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അരിച്ചു പെറുക്കി. ഇതിനിടയിലാണു പ്രതിയുടെ ഒളിത്താവളം സംബന്ധിച്ച വിവരം ലഭിച്ചത്.

ഇതിനിടെയാണ് മാർട്ടിനെതിരെ സമാന പരാതിയുമായി കാക്കനാട് സ്വദേശിയായ യുവതിയും പൊലീസിനെ സമീപിക്കുകയായിരുന്നു. രണ്ടാമത്തെ പരാതിക്കാരിയുടെ മൊഴികൾ അനുസരിച്ചു മട്ടന്നൂരിലെ യുവതി രക്ഷപ്പെട്ട ശേഷമാണു മാർട്ടിൻ കാക്കനാട്ടെ യുവതിയെ അവരുടെ ഫ്ലാറ്റിലെത്തി ഉപദ്രവിച്ചത്.

ഡേറ്റിങ് ആപ്പുകൾ വഴിയാണു പ്രതി ഒരുമിച്ചു താമസിക്കാൻ താൽപര്യമുള്ള യുവതികളെ കണ്ടുപിടിച്ചു ബന്ധം സ്ഥാപിക്കുന്നത്. കൂടുതൽ യുവതികളെ പ്രതി മാർട്ടിൻ ഉപദ്രവിച്ചിരിക്കാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ സമാനസ്വഭാവമുള്ള 2 പീഡനക്കേസുകളിലാണു പ്രതിക്കെതിരെ അന്വേഷണം നടക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (1 hour ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (1 hour ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (2 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (2 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (2 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (3 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (3 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (4 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (5 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (6 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (6 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (6 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (6 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (6 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (7 hours ago)

Malayali Vartha Recommends