സ്വര്‍ണം ആവശ്യപ്പെട്ട് ആളുകള്‍ വിളിച്ചുതുടങ്ങിയതോടെ മനോജ് അസ്വസ്ഥനായി..... കട്ടിലിന് അടിയില്‍ ഉണ്ടായിരുന്ന സാനിറ്റൈസര്‍ മനോജ് കുടിച്ച് ഛര്‍ദ്ദിച്ച് അവശനായ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല,മനോജിന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്തി വിളിച്ചപ്പോള്‍ രഞ്ചുവും മകളും വാതില്‍ തുറന്നില്ല., ഒടുവില്‍ അവര്‍ കണ്ടത്.....

സ്വര്‍ണം ആവശ്യപ്പെട്ട് ആളുകള്‍ വിളിച്ചുതുടങ്ങിയതോടെ മനോജ് അസ്വസ്ഥനായി..... കട്ടിലിന് അടിയില്‍ ഉണ്ടായിരുന്ന സാനിറ്റൈസര്‍ കുടിച്ച് ഛര്‍ദ്ദിച്ച് അവശനായ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സ്വര്‍ണപ്പണിക്കാരനും കുടുംബവും ആത്മഹത്യ ചെയ്തത്.
സാനിറ്റൈസര്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു പിന്നാലെ ഭാര്യയും മകളും പൊട്ടാസ്യം സൈനേഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തിരുവനന്തപുരം നന്തന്‍കോട് വൈ.എം.ആര്‍.എയ്ക്ക് സമീപം ആരാധനയില്‍ മനോജ് കുമാര്‍ (45),ഭാര്യ രഞ്ചു (38), ഏകമകള്‍ അമൃത(16) എന്നിവരാണ് മരിച്ചത്.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.'
കോട്ടയം മുണ്ടക്കയം സ്വദേശിയായ മനോജ് കുമാറും മാന്നാര്‍ സ്വദേശിയായ ഭാര്യ രഞ്ചുവും എട്ടുവര്‍ഷത്തോളമായി നന്തന്‍കോട്ടാണ് താമസം. ചാലയിലെ ജുവലറികളിലേക്ക് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന തൊഴിലായിരുന്നു ഇരുവര്‍ക്കും. വീടിനോട് ചേര്‍ന്നായിരുന്നു പണിശാല.
ലോക്ഡൗണായതോടെ സ്വര്‍ണം നിര്‍മ്മിച്ചു നല്‍കിയ ജുവലറികളില്‍ നിന്ന് കിട്ടാനുള്ള പണം തടസപ്പെട്ടു. സാമ്പത്തിക ബാദ്ധ്യതയിലായപ്പോള്‍ ചില വ്യക്തികള്‍ നേരിട്ട് പണിയാന്‍ ഏല്‍പ്പിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച് മനോജ് ചെലവ് നടത്തി. സ്വര്‍ണം ആവശ്യപ്പെട്ട് ആളുകള്‍ വിളിച്ചുതുടങ്ങിയതോടെ മനോജ് അസ്വസ്ഥനായി..
ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മനോജ് കുമാര്‍ കട്ടിലിന് അടിയില്‍ ഉണ്ടായിരുന്ന സാനിറ്റൈസര്‍ മനോജ് കുമാര്‍ കുടിക്കുകയും ചെയ്തു. ഛര്‍ദ്ദിച്ച് അവശനായ മനോജിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി ഒന്നരയോടെ മനോജിന്റെ സുഹൃത്തുക്കളെ വിളിച്ച രഞ്ചു മനോജിന്റെ സ്ഥിതിയെ കുറിച്ചു ചോദിച്ചു. അത്യാഹിതവിഭാഗത്തിലാണെന്നും പേടിക്കാനില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
പിന്നാലെ മനോജിന്റെ മറ്രു ചില സുഹൃത്തുക്കളും ബന്ധുക്കളും നന്ദന്‍കോട്ടെ വീട്ടിലെത്തി. ഇവര്‍ വിളിച്ചപ്പോള്‍ രഞ്ചുവും മകളും വാതില്‍ തുറന്നില്ല. പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ രണ്ടോടെ അടുക്കള വാതില്‍ തുറന്നപ്പോഴാണ് മകളെ കട്ടിലിലും രഞ്ചുവിനെ നിലത്തും മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തായി സ്വര്‍ണപ്പണിക്കായി വാങ്ങിയ പൊട്ടാസ്യം സയനൈഡ് സൂക്ഷിച്ചിരുന്ന കുപ്പിയും ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ വൈകിട്ട് ആറോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തി.
"
https://www.facebook.com/Malayalivartha

























