അടിയുടെയും ക്രൂരപീഡനത്തിന്റെയും ചിത്രങ്ങൾ വാട്സാപ്പിലൂടെ അയച്ചു കൊടുത്തു: സഹികെട്ട് അമ്മ ഇത്രയും ക്രൂരത എങ്കിൽ വീട്ടിൽ വരാൻ പറഞ്ഞു: വിസ്മയയുടെ മറുപടി ഞെട്ടിച്ചുകളഞ്ഞു: ഭർത്താവിനെയും വീട്ടുകാരെയുക്കാൾ അവൾ ഭയപ്പെട്ടത് അവരെ! അലറിക്കരഞ്ഞ് അമ്മയുടെ വെളിപ്പെടുത്തൽ
സ്ത്രീധനത്തിന് പേരിൽ ക്രൂരമായ പീഡനം.... ഒടുവിൽ ഒരു മുഴം കയറിൽ തൂങ്ങിയാടി വിസ്മയ എന്ന പെൺകുട്ടി... സ്ത്രീധനവും അതിന്റെ പേരിൽ നടന്ന അതിക്രൂര പീഡനവാർത്തകൾ എല്ലാം പുറത്തുവന്നപ്പോൾ കേരളം ഒന്നടങ്കം വീണ്ടും സ്ത്രീധനത്തിനെതിരെ ശബ്ദമുയർത്തി... ഇന്നലെ സകലരുടെയും സോഷ്യൽ മീഡിയ ആപ്പുകൾ ആയ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാം സ്ത്രീധനത്തിനെതിരെയും സ്ത്രീകൾ പ്രതികരിക്കേണ്ടുന്ന ആവശ്യകതയെക്കുറിച്ചെല്ലാം ആൾക്കാർ ഘോരഘോരം പ്രതികരിക്കുകയുണ്ടായി...
പല സ്ത്രീ ജീവിതങ്ങളും 4 ചുമരിനുള്ളിൽ അനുഭവിക്കുന്ന യാതനകളും വേദനകളും ഒപ്പം പുറത്തേക്ക് വിടുന്ന നെടുവീർപ്പുകളും എല്ലാം പലപ്പോഴും അവരിൽ തന്നെ ഒതുങ്ങുന്നതാണ്.... ഭർത്താവ് എത്ര ക്രൂരതകൾ ചെയ്താലും അത് തുറന്ന് പറയാൻ പല സ്ത്രീകളും മടിക്കുന്നത് ഒരേ ഒരു കാര്യം വിചാരിച്ചിട്ടാണ്... ഭർത്താവിന്റെ വീട്ടിൽ ക്രൂരതകൾ അരങ്ങേറി യാലും അയാളെ വലിച്ചെറിഞ്ഞിട്ട് സ്വന്തം വീട്ടിലേക്ക് വരാൻ പല സ്ത്രീകളും മടിക്കുന്നതും ആ ഒരൊറ്റ കാരണത്താൽ ആണ്... അതുതന്നെയാണ് വിസ്മയയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്... പീഡനങ്ങൾ തുടർക്കഥ ആയപ്പോൾ വീട്ടിലേക്ക് വരാൻ അമ്മ ധൈര്യത്തോടെ പറഞ്ഞെങ്കിലും വിസ്മയയുടെ മറുപടി പല സ്ത്രീകളുടെയും ഉള്ളിൽ ഉണ്ടാകുന്ന ഒരു ഭയമായിരുന്നു...
ആ മറുപടി സകലരെയും ഞെട്ടിക്കുന്നതും ചിന്തിപ്പിക്കുന്നതും ആയ മറുപടിയായിരുന്നു....
ഒരിക്കൽ തനിക്ക് കിട്ടുന്ന അടിയുടെ ക്രൂരപീഡനത്തിന്റെ ഒക്കെ ചിത്രങ്ങൾ സഹിതം തന്റെ അമ്മയോട് വിസ്മയ പരാതി പറഞ്ഞു.
ഇത്രയും ക്രൂരമാണെങ്കിൽ മോളിങ്ങ് പോരെന്ന് അമ്മയും തിരിച്ചു പറഞ്ഞു. എന്നാൽ വിസ്മയയുടെ മറുപടി ഇങ്ങനെയായിരുന്നു"ഞാൻ അവിടെ വന്ന് നിന്നാൽ നാട്ടുകാർ അതുമിതൊക്കെ പറയില്ലേന്ന് "". വിസ്മയയുടെ അമ്മ നെഞ്ചുപട്ടി ഇങ്ങനെ പറയുമ്പോൾ പല സ്ത്രീ ജനങ്ങളുടെയും ഉള്ള് നീറുന്നുണ്ട്. കാരണം പലരും പലതും അടക്കി ഒതുക്കി ജീവിക്കുന്നത് ഈ ഒരൊറ്റ കാരണത്താൽ ആണ്. നാട്ടുകാർ എന്തു പറയും വീട്ടുകാർ എന്ത് പറയും എന്നൊക്കെ ഭയങ്ങൾ ആണ് പലരെയും പീഡനങ്ങൾ സഹിച്ച് ഭർത്താവിന്റെ വീട്ടിൽ തുടരാൻ പ്രേരിപ്പിക്കുന്നത്.
എന്നാൽ ഈ ചിന്താഗതിക്ക് മാറ്റം വരുത്തേണ്ടുന്ന ആവശ്യകത ഇന്നത്തെ സമൂഹത്തിൽ വർധിക്കുന്നു. നിനക്ക് ഒട്ടും പറ്റുന്നില്ലെങ്കിൽ കളഞ്ഞിട്ടു പോരുക എന്ന് തന്റെടത്തോടെ പറഞ്ഞ് അവർക്ക് തണലൊരുക്കാൻ മാതാപിതാക്കൾക്ക് കഴിയണം. അതിനു ചുറ്റുമുള്ള ആരെയും നോക്കരുത്.പീഡനത്തിന് എതിരെ പ്രതികരിക്കാൻ സ്ത്രീകളും തയ്യാറാകണം.ഭർത്താവിന്റെ വീട്ടിൽ നടന്ന മറ്റൊരു ക്രൂരത കൂടി വിസ്മയയുടെ കുടുംബം വെളിപ്പെടുത്തുകയുണ്ടായി.
'അവർ വഴക്കുണ്ടാകുമ്പോൾ കിരണിന്റെ അച്ഛൻ ഇരുന്ന് ടിവി കാണും.
അമ്മ അടുക്കളയിൽ പണിയിലും. ഇതൊന്നും അവർ മൈന്റ് ചെയ്യില്ല. അമ്മ മോന്റെ സൈഡാണ്. മോൻ പറയുന്നതിന് അപ്പുറമില്ല.ഒരു ദിവസം ചെള്ളയിൽ അടിച്ചു. വായൊക്കെ മുറിഞ്ഞു. അത് വാട്‌സാപ്പിൽ മോൾ അയച്ചു തന്നു. അപ്പോഴാണ് കളഞ്ഞിട്ട് വരാൻ മകളോട് പറഞ്ഞത്. അന്ന് ആ ധൈര്യം കാണിക്കാൻ തന്റെ ടം കാണിച്ചിരുന്നുവെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഒരു നോവായി മാറില്ലായിരുന്നു.
"
https://www.facebook.com/Malayalivartha