ദേഹമാസകലം തീപടര്‍ന്ന അര്‍ച്ചനയുടെ നിലവിളി കേട്ട് വാടക കെട്ടിടത്തിന്റെ അതേ വളപ്പില്‍ തന്നെയുള്ള വീട്ടില്‍ താമസിക്കുന്ന വീട്ടുടമയും മറ്റൊരു വാടകക്കാരനും ഓടിയെത്തിയെങ്കിലും തീകെടുത്താനുള്ള ഇരുവരുടേയും ശ്രമം വിഫലമായി.... ഭര്‍തൃഗൃഹത്തില്‍ ഗാര്‍ഹിക പീഡനത്തിനിരയായി ജീവന്‍ വെടിഞ്ഞ വിസ്മയയുടെ വേര്‍പാടിന്റെ വേദന മാറും മുമ്പ് മറ്റൊരു നോവായി വെങ്ങാനൂരില്‍ അര്‍ച്ചനയുടെ വേര്‍പാട്.....

ദേഹമാസകലം തീപടര്‍ന്ന അര്‍ച്ചനയുടെ നിലവിളി കേട്ട് വാടക കെട്ടിടത്തിന്റെ അതേ വളപ്പില്‍ തന്നെയുള്ള വീട്ടില്‍ താമസിക്കുന്ന വീട്ടുടമയും മറ്റൊരു വാടകക്കാരനും ഓടിയെത്തിയെങ്കിലും തീകെടുത്താനുള്ള ഇരുവരുടേയും ശ്രമം വിഫലമായി.... ഭര്‍തൃഗൃഹത്തില്‍ ഗാര്‍ഹിക പീഡനത്തിനിരയായി ജീവന്‍ വെടിഞ്ഞ വിസ്മയയുടെ വേര്‍പാടിന്റെ വേദന മാറും മുമ്പ് മറ്റൊരു നോവായി വെങ്ങാനൂരില്‍ അര്‍ച്ചനയുടെ വേര്‍പാട്.....
വെങ്ങാനൂര്‍ ചിറത്തലവിളാകം വീട്ടില്‍ അശോകന്‍-മോളി ദമ്പതികളുടെ ഏക മകള്‍ അര്‍ച്ചനയാണ് (22) പൊള്ളലേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഭര്‍ത്താവ് സുരേഷിനെ (26) ഇന്നലെ രാവിലെ കട്ടച്ചല്‍ക്കുഴിയിലെ സ്വന്തം വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അര്‍ച്ചനയുടെ ബന്ധുക്കള്‍ ആരോപിച്ചു. കോട്ടുകാല്‍ കുഴിവിളയ്ക്ക് സമീപം പുലിവിളയില്‍ സനലിന്റെ ഉടമസ്ഥതയിലുള്ള ഗോകുലം എന്ന വീട്ടിലായിരുന്നു സുരേഷും അര്‍ച്ചനയും വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവ സമയത്ത് താന്‍ കുടുംബ വീടായ സിസിലിപുരത്തിനടുത്തുള്ള കട്ടച്ചല്‍കുഴിയിലെ സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നതായി സുരേഷ് പൊലീസിന് മൊഴി നല്‍കി.
ദേഹമാസകലം തീപടര്‍ന്ന അര്‍ച്ചനയുടെ നിലവിളി കേട്ട് വാടക കെട്ടിടത്തിന്റെ അതേ വളപ്പില്‍തന്നെയുള്ള വീട്ടില്‍ താമസിക്കുന്ന വീട്ടുടമ സനലും മറ്റൊരു വാടകക്കാരന്‍ സജിയും ഓടിയെത്തി. തീകെടുത്താനുള്ള ഇരുവരുടേയും ശ്രമം വിഫലമായി.
വിഴിഞ്ഞം പൊലീസിനെ വിവരം അറിയിച്ചു. വിഴിഞ്ഞം ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെല്‍ഡിംഗ് തൊഴിലാളിയായ സുരേഷുമായുള്ള അര്‍ച്ചനയുടെ പ്രണയവിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു. വിവാഹശേഷം സുരേഷിന്റെ കുടുംബ ഷെയര്‍ വാങ്ങാനായി സുരേഷിന്റെ വീട്ടുകാര്‍ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് വെങ്ങാനൂരിലെ അര്‍ച്ചനയുടെ വീട്ടിലെത്തി ബഹളംവച്ചിരുന്നു.
ഇതിനുപിന്നാലെ ഭര്‍ത്താവിന്റെ വീട്ടുകാരുമായി പിണങ്ങി അര്‍ച്ചന സുരേഷിനെയും കൂട്ടി വീടുവിട്ടിറങ്ങി. തുടര്‍ന്ന് മകളുടെ ആവശ്യ പ്രകാരം അശോകന്‍ ഇവര്‍ക്ക് വാടക വീടെടുത്ത് നല്‍കുകയായിരുന്നു.ഇതിനിടെ ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കി. പലപ്പോഴും ഇതെല്ലാം അശോകന്‍ ഇടപെട്ട് ഒത്തുതീര്‍ത്തിരുന്നു.
എന്നാല്‍, വലിയ വഴക്കുകളൊന്നും മകള്‍ പിതാവിനെ അറിയിച്ചിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് 7.30ഓടെ ഇരുവരും അര്‍ച്ചനയുടെ വെങ്ങാനൂരിലെ വീട്ടിലെത്തിയിരുന്നു. കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം 8.30ഓടെ മടങ്ങി. വീട്ടിലെത്തിയശേഷം മകള്‍ തന്നെ വിളിച്ചിരുന്നതായി അശോകന്‍ പറഞ്ഞു.
സുരേഷ് ഒരു കുപ്പിയില്‍ ഡീസല്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നു. എന്തിനാണെന്ന് അന്വേഷിച്ചപ്പോള്‍ ഉറുമ്പ് ശല്യം ഒഴിവാക്കാനാണെന്നായിരുന്നു മറുപടിയെന്ന് അശോകന്‍ പറഞ്ഞു. വീട്ടില്‍ നിന്ന് സന്തോഷവതിയായി മടങ്ങിയ മകള്‍ രണ്ടു മണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവുമില്ലെന്നും അശോകന്‍ പറഞ്ഞു.
ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധര്‍ അപകട സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വീട്ടില്‍ വാങ്ങിവച്ചിരുന്ന ഡീസലാണോ തീകൊളുത്താന്‍ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സുരേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ലെന്ന മൊഴി ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചതിന് ശേഷമേ യഥാര്‍ത്ഥ കാരണം അറിയാന്‍ കഴിയൂ. .
https://www.facebook.com/Malayalivartha























