Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

അത്ഭുതം തന്നെ! എന്തൊരു എതിർപ്പാണ് സ്ത്രീധനത്തിന് ; സ്ത്രീധനനിരോധനത്തിനായി സമരം നടത്തേണ്ടതുണ്ടോ? ; വിവാഹമോചനം മരണവുമായി താരതമ്യപെടുത്തേണ്ട ഒന്നല്ല ; വ്യക്തമായ മറുപടിയുമായി യുക്തിവാദി ചിന്തകൻ

23 JUNE 2021 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിസ്മയയുടെ വാർത്തയാണ് ഇന്നും സമൂഹമാധ്യമങ്ങളിലെ ചർച്ച . കൂടുതൽ പോസ്റ്റുകളും ഹാഷ്ടാഗുകളും എല്ലാം തന്നെ സ്ത്രീധനത്തിന് എതിരായിട്ടുള്ളതുമാണ്. ഇന്ത്യയിൽ സ്ത്രീധനനിരിയോധന നിയമനവും നിലവിലുണ്ട്. എന്നിട്ട് എന്തുകൊണ്ട് ഈ നിയമം നോക്കുകുത്തിയായിപ്പോകുന്നു എന്നതിനെ കുറിച്ച് യുക്തിവാദി ചിന്തകനായ രവിചന്ദ്രൻ മാഷ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

 

ബന്ധം ബന്ധനമല്ല എന്ന തലക്കെട്ടോടെ തുടങ്ങുന്ന കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

സ്ത്രീധനനിരോധനത്തിനായി സമരം നടത്തേണ്ടതുണ്ടോ? ഇല്ല.
അത് കൊടുക്കുന്നതും വാങ്ങുന്നതും നിയമംമൂലം നിരോധിച്ചിട്ടുള്ളതാണ്. പിന്നെയെന്താണ് പ്രശ്‌നം? നിയമം മൂലം നിരോധിക്കാനും മുദ്രാവാക്യങ്ങള്‍ തള്ളാനും എളുപ്പമാണ്. സ്വയം വര്‍ഗ്ഗീയവാദിയല്ല എന്ന് സ്ഥാപിക്കാനായി മറ്റൊരാളെ വര്‍ഗ്ഗീയവാദിയെന്ന് വിളിച്ചാല്‍ മതി എന്ന രാഷ്ട്രീയംകൊണ്ട് സമൂഹ മസ്തിഷ്‌കത്തിലെ പാരമ്പര്യ വൈറസുകള്‍ നീക്കംചെയ്യനാവില്ല. റോഡ് തടഞ്ഞോ ശബ്ദമലിനീകരണം നടത്തിയോ തലവെട്ടിയോ ചിന്താപരമായ മാറ്റം സാധ്യമല്ല. അതിന് വൈചാരികമായി വ്യക്തിയെ ഇളക്കണം, അവനെ പഠിപ്പിക്കണം. അവന് തീരെ ഇഷ്ടപെട്ടെന്ന് വരില്ല.. പക്ഷെ വിദ്യാഭ്യാസം തുടരണം. അതല്‍പ്പം പ്രയാസമുള്ള കാര്യമാണ്.

 

 

But there is no other option. മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് വേണ്ടത് എന്നൊക്കെ നാം തള്ളാറില്ലേ? അത് തന്നെ. എങ്ങനെ വര്‍ജ്ജിക്കും? വര്‍ജ്ജിക്കണമെങ്കില്‍ അങ്ങനെയൊരു ചിന്തയുണ്ടാവണം. സ്വയം പരിഷ്‌കരിക്കാതെ, വ്യക്തി നവീകരിക്കാതെ ആ ചിന്ത ഉണ്ടാകില്ല. ഒരു സമൂഹം അടിസ്ഥാനപരമായി പുരുഷാധിപത്യ കേന്ദ്രീകൃതമാണെങ്കില്‍, അന്ധവിശ്വാസജഡിലവും പാരമ്പര്യബോധ നിയന്ത്രണങ്ങള്‍ക്ക്‌
വിധേയവുമാണെങ്കിലും അവിടെ സ്ത്രീധനം നിലനില്‍ക്കും. മറയ്ക്കാം, ഒളിക്കാം, പക്ഷെ നീങ്ങിപോകില്ല. നിരോധനനിയമങ്ങള്‍ നിര്‍മ്മിക്കുന്നതനുസരിച്ച് വിനിമയരീതിയും തന്ത്രവും മാറും. കാരണം അടിസ്ഥാനപരമായി അത് വേണം എന്ന ബോധം നിലനില്‍ക്കുന്നു.

 

 

ഓരോ സ്ത്രീധനകൊലപാതകത്തിന് ശേഷവും വരുന്ന പ്രതിഷേധകൊടുങ്കാറ്റ് കണ്ടാല്‍ ഇത്രയധികം സ്ത്രീധനവിരോധികള്‍ കേരളത്തിലുണ്ടോ എന്നാരും അത്ഭുതപെട്ടുപോകും. പച്ചക്കറിപോലെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നവര്‍ തന്നെ സ്വര്‍ണ്ണവിരോധികളായി ചായംപൂശുന്നു! എല്ലാവരും സ്ത്രീധനത്തെ എതിര്‍ക്കുന്നു...അഴിമതിയേയും വര്‍ഗ്ഗീയതയേയും വികസനവിരുദ്ധതയേയും എതിര്‍ക്കുന്നു. കൂടുതല്‍ എതിര്‍ക്കുന്നത് കൂടെകൂടുന്നു. അപ്പോള്‍ ആ എതിര്‍പ്പിന് എന്തോ പ്രശ്‌നമുണ്ട്.

 

 

 

 

മതം തിന്ന് ജീവിക്കുന്നവനോട് മതവും ദൈവവും വേണ്ട എന്ന്‌ പറഞ്ഞാല്‍, അവ നിരോധിച്ചാല്‍ അവന്‍ സമ്മതിക്കുന്നതായി അഭിനയിച്ചേക്കും. പക്ഷെ നിരോധനം നീങ്ങുമ്പോള്‍ എല്ലാം സ്പ്രിംഗ് പോലെ തിരിച്ചുവരും. ദൈവവും മതവും വേണ്ട എന്നു പറയുന്നത് എന്തിനാണ് എന്നവന്‌ മനസ്സിലായിട്ടില്ല, അല്ലെങ്കില്‍ നിങ്ങളവനെ ബോധ്യപെടുത്തിയിട്ടില്ല. അതല്ലെങ്കില്‍ നിങ്ങളെ കേള്‍ക്കാന്‍ അവന്‍ തയ്യാറല്ല.

 

 

സ്ത്രീധനം കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്ന ചിന്താപരിസരം അട്ടിമറിച്ചാലേ സ്ത്രീധനത്തെ കുറിച്ച് തര്‍ക്കിച്ച് തമ്മിലടിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന സമൂഹം ഇല്ലാതാവൂ. മസ്തിഷ്‌ക സോഫ്റ്റ് വെയറുകളുടെ കാര്യത്തില്‍ നിയമനിര്‍മ്മാണം പലപ്പോഴും അപ്രസക്തമാണ്. ശബ്ദമലീനികരണ നിയമങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുക. ഭരണഘടന ദത്തമായ സഞ്ചാരസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും അടിയറവ്‌ വെക്കേണ്ടിവരുന്ന സാധാരണമനുഷ്യരെ ഓര്‍ക്കുക

 

 

ബോധവത്ക്കരണം എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ വലിയ രസമില്ലാത്ത, മുദ്രാവാക്യങ്ങളുടെയും പ്രകടനമസാലകളുടെയും അകമ്പടിയില്ലാത്ത നിശബ്ദ പ്രവര്‍ത്തനമാണ്. It is a cold job. ഓരോ സ്ത്രീധനക്കൊലപാതകം വരുമ്പോഴും സ്ത്രീധനം കൊടുക്കുന്നവരും വാങ്ങുന്നവരുമടക്കമുള്ള ജനം സ്ത്രീധനത്തെ വിമര്‍ശിച്ച് പണ്ടാറമടക്കുന്നു. 'കൊല്ലാതെ വിട്ടുകൂടായിരുന്നോ?' എന്ന് വിലപിക്കുന്നു. കൊല്ലാതെ വിടാറുണ്ട്, ഭൂരിപക്ഷം കേസുകളിലും അങ്ങനെ സംഭവിക്കുന്നു.

 

ചെറിയൊരു ന്യൂനപക്ഷം മാത്രം ദുരന്തം രചിക്കുന്നു. കൊല്ലാതെ വിടുന്നത് കൊണ്ട് സ്ത്രീധനം എന്ന അന്ധവിശ്വാസം പരിഹരിക്കപെടുന്നില്ല. സ്ത്രീധനവും പുരുഷധനവും വ്യാപാരകരാറുകളും രണ്ട് വ്യക്തികള്‍ക്കിടയിലുള്ള ബന്ധം നിര്‍വചിക്കുന്നു എന്നിരിക്കട്ടെ. ബന്ധിപ്പിച്ചത് ദുര്‍ബലപെട്ടാല്‍ ബന്ധം തകര്‍ന്നടിയും. സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (7 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (7 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (8 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (8 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends