എട്ട് മണിക്കൂർ ചോദ്യം ചെയ്യൽ... രാജ്യങ്ങളുമായി ബന്ധമുണ്ടോ? ആ ബന്ധം അന്വേഷിച്ച് അറിയാൻ പോലീസും!
രാജ്യദ്രോഹ കേസിൽ ചലചിത്രപ്രവർത്തകയും സംവിധായികയുമായ ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും. നാളെ 9.45 ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് നോട്ടീസ്. ഇന്ന് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഐഷ സുല്‍ത്താനയെ വിട്ടയച്ചിരുന്നു. ഇത് കൂടാതെ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയണം എന്നാണ് ആവശ്യം. കവരത്തി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇന്ന് ചോദ്യം ചെയ്തതിരുന്നത്.
ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. നേരത്തെ ഹൈക്കോടതി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുൽത്താനയോട് മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാൻ നിർദേശിക്കുകയായിരുന്നു.
ഏതെങ്കിലും രാജ്യങ്ങളുമായി ഐഷയ്ക്ക് ബന്ധമുണ്ടോയെന്നാണ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ ചോദിച്ചതെന്ന് ഐഷ സുല്‍ത്താന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവര്‍ ഉദേശിച്ചത് പാകിസ്ഥാനായിരിക്കുമെന്നും അവിടെ കൊണ്ടെത്തിക്കാനാണല്ലോ നോക്കുന്നതെന്നും അവർ പറഞ്ഞു. ‘അബ്ദുള്ളക്കുട്ടിയും അത് പറഞ്ഞിട്ടുണ്ടല്ലോ, പാകിസ്ഥാന്‍ ആഘോഷിക്കുന്ന കാര്യം. എന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും കോള്‍ ലിസ്റ്റുകളും പൊലീസ് പരിശോധിച്ചു.
പങ്കെടുത്ത ചാനല്‍ ചര്‍ച്ചകളുടെ വിവരങ്ങളും ചോദിച്ചറിഞ്ഞു. സൗഹൃദപരമായിരുന്നു അവരുടെ ചോദ്യം ചെയ്യലും പെരുമാറ്റവും. സൗമ്യതയോടെ ചോദിച്ചു.
കൃത്യമായ മറുപടികളും നല്‍കിയിട്ടുണ്ട്. നാളെ 9.45ന് വീണ്ടും ഹാജരാകാനാണ് നിര്‍ദേശം. നാളെ എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ല. പോയി നോക്കിയാലേ അറിയൂ’ എന്നുമാണ് ഐഷ വ്യക്തമാക്കിയത്.
മൂന്നാമത്തെ ചോദ്യം ചെയ്യലിനായാണ് ഇന്ന് ഐഷ സുല്‍ത്താനയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ന് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഐഷ സുല്‍ത്താനയെ വിട്ടയച്ചത്. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ച കവരത്തി പൊലീസ് സ്റ്റേഷനില്‍ വീണ്ടും ഹാജരാകേണ്ടതുണ്ടെന്നും നോട്ടീസില്‍ പറഞ്ഞു.
ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞതാണ് കേസിനാസ്പദമായ സംഭവം. ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തത്.
നാളെ രാവിലെ 9.45ന് കവരത്തി പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇന്ന് ഐഷയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ബന്ധുക്കൾ ആശുപത്രിയിലായതിനാൽ കൊച്ചിയിലേക്ക് മടങ്ങണമെന്ന് ഐഷ പോലീസിനോട് ആവശ്യപ്പെട്ടു.
ലക്ഷദ്വീപിൽ തുടരണോയെന്നുള്ള കാര്യത്തിൽ നാളെ തീരുമാനമറിയിക്കുമെന്ന് പോലീസ് പറഞ്ഞു. ഐഷയുടെ സാമ്പത്തിക ഇടപാടുകളടക്കം ഇന്ന് പൊലീസ് ചോദിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha