സെന്‍സും സെന്‍സിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ല! പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നില്‍ക്കേണ്ട ഗതികേടില്ല,വനിതാ കമ്മീഷന്‍ പുനഃസംഘടിപ്പിക്കാന്‍ എന്താണ് ഇനിയും താമസം: ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനം

ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങള്‍ക്ക് മുന്നില്‍ നിസ്സാരമായി 'അനുഭവിച്ചോ' എന്ന് പറയുകയും ചെയ്ത വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധിപേർ രംഗത്ത് എത്തിയിരുന്നു.
ഇപ്പോളിതാ, ഹരീഷ് വാസുദേവന്‍ ശ്രീഹരി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ഇത്ര സെന്‍സും സെന്‍സിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ലെന്ന് ഹരീഷ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
നിങ്ങളുടെ പാര്‍ട്ടിയിലെ വിഴുപ്പ് ഭാണ്ഡങ്ങളെ സര്‍ക്കാര്‍ പോസ്റ്റുകളില്‍ ചുമക്കാന്‍ അല്ല വോട്ട് ചെയ്ത് ജനം അധികാരം തന്നത് എന്ന് സി പി എമ്മുകാരോട് ഓര്‍മിപ്പിക്കുകയാണ് അദ്ദേഹം. ഇക്കാര്യത്തില്‍ മലയാളിക്ക് പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നില്‍ക്കേണ്ട ഗതികേടില്ലെന്നും ഹരീഷ് കുറിക്കുകയുണ്ടായി.
ഹരീഷ് വാസുദേവന്‍ ശ്രീഹരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇത്ര സെന്‍സും സെന്‍സിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ല. ഇക്കാര്യത്തില്‍ മലയാളി പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നില്‍ക്കേണ്ട ഗതികേടുമില്ല. CPM കാരേ, നിങ്ങളുടെ പാര്‍ട്ടിയിലെ വിഴുപ്പ് ഭാണ്ഡങ്ങളെ സര്‍ക്കാര്‍ പോസ്റ്റുകളില്‍ ചുമക്കാന്‍ അല്ല വോട്ട് ചെയ്ത് ജനം അധികാരം തന്നത്.
ഭരണഘടന പറയുന്ന പണി എടുക്കാന്‍ കഴിയുന്നവരെ മാത്രം അത്തരം പോസ്റ്റുകളില്‍ വെയ്ക്കാന്‍ വേണ്ടിയാണ്. കഴിവ്കേടും വെളിവില്ലായ്മയും തെളിയിച്ച ഒരാളെ മാറ്റി ഇപ്പണിക്ക് കൊള്ളാവുന്ന ഒരു വനിതയെ ആ സ്ഥാനത്ത് ഇരുത്താന്‍ പറ്റുന്നില്ലെങ്കില്‍ ഇനി മേലാല്‍ സ്ത്രീപക്ഷ രാഷ്ട്രീയം പറയാന്‍ മൈക്കിന് മുന്നില്‍ പൊതുജനങ്ങളുടെ ചെലവില്‍ സമയം ചെലവാക്കരുത്.
മേഴ്‌സിക്കുട്ടിയമ്മയെ പോലെ, CS സുജാതയെപ്പോലെ, സുജ സൂസന്‍ ജോര്‍ജിനെപ്പോലെ, എത്ര കഴിവുള്ളവര്‍ ഉണ്ട് ആ പാര്‍ട്ടിയില്‍. വനിതാ കമ്മീഷന്‍ പുനഃസംഘടിപ്പിക്കാന്‍ എന്താണ് ഇനിയും താമസം? നിയമനത്തില്‍ പാര്‍ട്ടി നോക്കണോ എന്നാണ് ഒരു ചോദ്യം. നോക്കാന്‍ പാടില്ല എന്നാണ് ഉത്തരം. എന്നാല്‍ അങ്ങനെയേ നിയമിക്കൂ എന്നു വാശിയുള്ളവര്‍ക്ക്, നിയമനമാര്‍ഗം ഭരണഘടനാ വിരുദ്ധമെന്നു തെളിയിക്കുംവരെ അത് തുടരാമെന്ന ഗതികേട് ഉണ്ടല്ലോ. അതിനും ആളുകള്‍ ഉണ്ടെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.
https://www.facebook.com/Malayalivartha























