Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമാനതകളില്ലാത്ത ക്രിമിനല്‍ ബുദ്ധിയുള്ള രേഷ്മ ഉപയോഗിച്ചത് ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ; ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് മൂന്ന് മാസം മാത്രം: അനന്ദു എന്ന പേരില്‍ 200ൽ അധികം പേർ, രേഷ്മയുമായി ബന്ധമുള്ള നാലുപേർ പോലീസ് നിരീക്ഷണത്തിൽ- രേഷ്മയുടെയും ആര്യയുടെയും ഭർത്താക്കന്മാരെ ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത്...

01 JULY 2021 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊന്ന രേഷ്‌മ സമാനതകളില്ലാത്ത ക്രിമിനല്‍ ബുദ്ധിയുള്ളയാളാണെന്ന് വിലയിരുത്തി അന്വേഷണ സംഘം. രേഷ്‌മ ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായും, ഒരു ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച ശേഷം അത് പൂര്‍ണമായും ഉപേക്ഷിച്ച് മറ്റൊരു അക്കൗണ്ട് തുടങ്ങുന്നതായിരുന്നു പതിവ്. ഈ അക്കൗണ്ടുകളിലൂടെ ആയിരുന്നു രേഷ്മ രഹസ്യ സുഹൃത്തുമായി സംസാരിച്ചത്.

രഹസ്യ സുഹൃത്തിനൊപ്പം ജീവിതം നയിക്കാനാണ് പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ നല്‍കിയ മൊഴി. അനന്ദുവെന്നയാളാണ് തന്റെ സുഹൃത്തെന്നും രേഷ്മ പോലീസിനോട് സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനന്ദു എന്ന പേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള 200ല്‍ അധികം പേരെ സൈബല്‍ സെല്‍ കണ്ടെത്തി. അതില്‍ രേഷ്മയുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാലുപേരെ അന്വേഷണസംഘം കണ്ടെത്തി.

ഇവരെ നാലുപേരെയും പോലീസ് നിരീക്ഷിച്ച് വരുകയാണ്. ഇതിൽ ഒരാളാകാം രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തെന്നാണ് വിലയിരുത്തല്‍. ഇവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. അതേ സമയം, രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു, ബന്ധുവായ ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. ഇരുവരുടെയും ചോദ്യംചെയ്യല്‍ വ്യാഴാഴ്ചയും തുടരും. ​

രേഷ്മയുടെ ഫേസ്ബുക്ക് പാസ്‌വേര്‍ഡ് അറിയാമായിരുന്ന ആര്യയും ഗ്രീഷ്മയും തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ രേഷ്മയുടെ കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും അങ്ങനെ ചെയ്യരുതെന്ന് താന്‍ വിലക്കിയിരുന്നെന്നും ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. രേഷ്മ അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി രഞ്ജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. സദാസമയവും വീട്ടിലെ ജോലികൾ പോലും ചെയ്യാതെ ഫോൺ ഉപയോഗിക്കുന്നത് പതിവായിരുന്നതായും രഞ്ജിത്ത് പറഞ്ഞു.


കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ രേഷ്മ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയും ഭർതൃ സഹോദരന്റെ ഭാര്യയുമായ ആര്യയെ ഫേസ്ബുക്ക് സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിയാൻ പോലീസ് വിളിപ്പിച്ചിരുന്നെങ്കിലും ആര്യയും, ബന്ധുവായ ഗ്രീഷ്മയും ആത്മഹത്യ ചെയ്തതോടെ അന്വേഷണം കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. രേഷ്മയുടെ പാസ്‌വേഡ് അറിയാമായിരുന്ന ഇരുവരും ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി കമന്റുകൾ ഇടുകയും ചിലർക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നതായും ഇത്തരത്തിൽ സന്ദേശം ലഭിച്ചയാളുടെ ഭാര്യയും രേഷ്മയുമായി വാക്കേറ്റമുണ്ടായതായും പോലീസ് വ്യക്തമാക്കിരുന്നു.

രേഷ്മ ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും, തന്നെ പൊട്ടനാക്കുന്ന സമീപനമാണ് രേഷ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഭർത്താവ് വിഷ്ണു പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിലും വാട്‌സാപ്പിലും രേഷ്മ ഏറെ നേരം ചെലവിടുന്നത് സംബന്ധിച്ച് താനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഫേസ്ബുക്ക് സൗഹൃദത്തെ ചൊല്ലി രേഷ്മയുമായി തര്‍ക്കിച്ചിട്ടുണ്ട്. ഇതിനെ താന്‍ എതിര്‍ത്തിരുന്നു. ഒരു ദിവസം ആ ഫോണ്‍ ചോദിച്ചിട്ട് തന്നില്ല. അതിന്റെ പേരില്‍ ഫോണ്‍ താന്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് രേഷ്മയ്ക്ക് പുതിയൊരു ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നുവെന്നും വിഷ്ണു പറഞ്ഞു. എന്നാല്‍ അതിന് ശേഷം രേഷ്മ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത് അറിയില്ല.

ഇത്രയും കാലം തന്നെ പൊട്ടനാക്കിയ രേഷ്മയെ ഇനി തനിക്ക് വേണ്ടെന്നും വിഷ്ണു പ്രതികരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് അധികൃതരോട് രേഷ്മയുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (7 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (7 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (7 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (7 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (7 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (7 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (7 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (8 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (8 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (8 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (8 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (9 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (9 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (9 hours ago)

Malayali Vartha Recommends