Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

പുറമേ ആരാധനാലയം, ഉള്ളിൽ മാംസക്കച്ചവടം! അനാശാസ്യം നടത്തിയ മലയാളികളടക്കം 7 പേരെ തൂക്കിയെടുത്തു...

14 JULY 2021 04:38 PM IST
മലയാളി വാര്‍ത്ത

ആർക്കും ഒട്ടും സംശയം തോന്നാത്ത വിധത്തിൽ കരുതി കൂട്ടിയുള്ള ആസൂത്രണമായിരുന്നു. ആരാധനാലയമാകുമ്പോൾ ആൾക്കാർ വന്നു പോകുന്നതിൽ യാതൊരു സംശയവുമുണ്ടാവില്ല, എന്നാൽ എല്ലായിടത്തും വിജയിക്കാൻ കഴിയില്ലല്ലോ.

അത്തരത്തിൽ കൃത്യമായ ദൂഢാലോചനയോടെ തമിഴ്നാട് കന്യാകുമാരി ജില്ലയിൽ ആരാധനാലയത്തിന്റെ മറവിൽ അനാശാസ്യം നടത്തി വരികയായിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഏഴു പേരെയാണ് ഇപ്പോൾ പോലീസ് തൂക്കിയെടുത്തത്.

മാർത്താണ്ഡത്ത് നിന്ന് 10 കിലോ മീറ്റർ അകലെ എസ് ടി മങ്കാട് നിത്തിരവിളയിലാണ് ഈ സംഘം ആരാധനാലയത്തിന്റെ മറവിൽ പെൺവാണിഭം നടത്തി വന്നിരുന്നത്. ഇവരെ കന്യാകുമാരി നിതിരവിള പോലീസാണ് അറസ്റ്റ് ചെയ്തത്.

എസ്.ടി. മാങ്കോട് സ്വദേശി ലാല്‍ഷൈന്‍ സിങ്, കളിയിക്കാവിള സ്വദേശി ഷൈന്‍, മേക്കോട് സ്വദേശി ഷിബിന്‍, ഞാറവിള സ്വദേശി റാണി, സുഗന്ധി, തിരുവനന്തപുരം സ്വദേശികളായ രണ്ടുപെണ്‍കുട്ടികള്‍ എന്നിവരാണ് പിടിയിലായത്.

ആരാധനാലയത്തിനായി ലാല്‍ഷൈന്‍ സിങ്ങാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരാധനാലയം മറവാക്കി നിരന്തരം പെണ്‍വാണിഭമാണ് ഇവിടെ നടന്നിരുന്നത് എന്നാണ് പിന്നീട് കണ്ടെത്തിയത്.

ഇവിടേക്ക് നിരന്തരം വാഹനങ്ങള്‍ വന്നിരുന്നതാണ് നാട്ടുകാരില്‍ തുടക്കത്തിൽ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും നിതിരവിള പോലീസ് ആരാധനാലയമായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലെത്തി റെയ്ഡ് നടത്തുകയുമായിരുന്നു.

പിടിയിലായ 19-കാരിയെ നിര്‍ബന്ധിച്ചാണ് പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം, കോട്ടയം നഗരത്തിൽ പെൺവാണിഭ കേന്ദ്രം ആക്രമിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഗുണ്ടാ ആക്രമണത്തിന് പിന്നില്‍ കോട്ടയത്തെ പെണ്‍വാണിഭ സംഘങ്ങളുടെ കുടിപ്പകയാണെന്നാണ് ഇപ്പോൾ കണ്ടെത്തിയത്. കസ്റ്റമേഴ്സിനെ തട്ടിയെടുത്തത് വൈരാഗ്യത്തിന് കാരണമായി.

ക്വട്ടേഷന്‍ നല്‍കിയ വടവാതൂരിലെ പെണ്‍വാണിഭ സംഘം നടത്തിപ്പുകാരി സുലേഖയും അജ്മലും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. അക്രമണത്തിന് നേതൃത്വം നല്‍കിയത് സുലേഖയുടെ കാമുകന്‍ മനാസ് മാത്യുവാണ്. തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘത്തിന്‍റെ സഹായം തേടി.

ക്വട്ടേഷന്‍ സംഘം എത്തുന്നതും അക്രമണം കഴിഞ്ഞ് മടങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടായിരുന്നു. ‌ചന്തക്കടവില്‍ പുതിയ കേന്ദ്രം തുറന്നതും വൈരാഗ്യത്തിനിടയാക്കി എന്നാണ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്.

ആക്രമണത്തിന് ഇരയായ യുവതിയെയും കൂട്ടരെയും ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇവർ താമസിച്ചിരുന്ന ചന്തക്കടവിലെ വീട് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം. ഇവിടെ നീലചിത്രനിർമാണം നടന്നിരുന്നതിന്റെ തെളിവുകളും ലഭിച്ചു.

മറ്റൊരു പെൺവാണിഭ സംഘത്തിന്റെ ഭാഗമായിരുന്ന ഇവർ അവിടം വിട്ട് പുതിയ കേന്ദ്രം തുടങ്ങിയതാണ് പകയ്ക്ക് കാരണമെന്നാണ് നിഗമനം. പതിനാലംഗസംഘമാണ് ചൊവ്വാഴ്ച രാത്രി വീടുകയറി ആക്രമിച്ചത്.

വീട്ടിലുണ്ടായിരുന്ന ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. തിരുവനന്തപുരം സ്വദേശിയായ ഷിനുവും പൊൻകുന്നം സ്വദേശിനിയായ യുവതിയും വീട്ടിലുണ്ടായിരുന്നെങ്കിലും അക്രമികളിൽ നിന്ന് രക്ഷപ്പെട്ടു. ഇതേ സമയം വീട്ടിൽ നിന്ന് രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തി. അക്രമിസംഘത്തെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു.

മാരകമായി പരുക്കേറ്റിട്ടും പരാതിയില്ലെന്ന നിലപാടിലായിരുന്നു അക്രമത്തിനിരയായവർ. നഗരത്തിൽ പ്ലംബിങ് ജോലികൾക്കെത്തിയതാണെന്നും യുവതി പാചകക്കാരിയാണെന്നുമായിരുന്നു ഇവരുടെ മൊഴി.

വീട്ടിൽ നടത്തിയ പരിശോധനയിലാണ് പെൺവാണിഭ സംഘത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു. ഫോൺ പരിശോധിച്ചതിൽ ഇവർ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡിവൈഎസ്പി എം.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി  (4 minutes ago)

വിമാനയാത്രികര്‍ക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും  (1 hour ago)

‘ഔദാര്യം നമ്മിൽ നിന്നാണ്’  (1 hour ago)

യുഎഇയിൽ പെരുന്നാൾ അവധി 9 ദിവസം!! 'ബുദ്ധിപരമായി' പ്രവർത്തിച്ചത് മലയാളികൾ തന്നെ !! ആവേശത്തിൽ പ്രവാസികൾ  (1 hour ago)

'അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; എന്നാൽ പിന്നെ വീണ ജോർജിന്റെ നെഞ്ചത്ത് കുത്തികയറ്റ്,വൃത്തികേട്..!  (1 hour ago)

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു  (1 hour ago)

ഡേ മലയാളിക്ക് ആവാമെങ്കിൽ അവർക്കും ആവാം..!വായിൽ 'ബീഫ് കുത്തിക്കയറ്റി' നടന്നിട്ടുണ്ട് തെളിവ് ഇതാ..!പൊട്ടിത്തെറിച്ച് സന്തോഷ്  (2 hours ago)

മാറിമറിഞ്ഞ് മുന്നറിയിപ്പ് മഴ വന്നു എന്നാൽ ഇല്ല കൊടും മഴയും..! കേരളത്തിലെ ഈ ജില്ലകളിൽ സംഭവിക്കുന്നത്  (2 hours ago)

വിരോധം തീരുന്നില്ല വി എസിന്റെ മകനെയും ചതിക്കും നേട്ടം ബി ജെ പിക്ക്  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും  (2 hours ago)

സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

കാസര്‍കോട് പതിനാറുകാരിയെ 15 വയസ്സുകാരന്‍ ഉള്‍പ്പടെ 5 പേര്‍ പീഡിപ്പിച്ചതായി പരാതി  (3 hours ago)

ശബരിമല കേസില്‍ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് തന്ത്രി കണ്ഠര് രാജീവര്  (4 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ എ പത്മകുമാറിന് ജാമ്യം  (4 hours ago)

പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends