Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ നാണയം വച്ച് മന്ത്രവാദ ക്രിയ; വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്ന അച്ഛൻ സ്വാമിയുടെ വീക്ക്‌നസ്സ് സ്ത്രീകളെ കണ്ണടപ്പിച്ച് ഇരുത്തിയ ശേഷം നാണയം കൊണ്ട് ശരീരത്തിൽ തലോടുന്നത്:- തന്റെ അത്ഭുത സിദ്ധികള്‍ വിവരിച്ച് സമൂഹ മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിൽ വീണ് എത്തുന്നത് നിരവധി യുവതികൾ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വച്ചുളള 'പ്രത്യേക' പൂജ പണിയായതോടെ പോക്സോ കേസിൽ മഠാധിപതി അച്ഛന്‍ സ്വാമി അറസ്റ്റിൽ

29 JULY 2021 06:48 AM IST
മലയാളി വാര്‍ത്ത

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച അത്ഭുത സിദ്ധി അവകാശപ്പെട്ട് ആഭിചാരക്രിയകള്‍ നടത്തിവന്നിരുന്ന മന്ത്രവാദി അറസ്റ്റിലായി. കുണ്ടൂർ മഠത്തിലാൽ മുത്തപ്പൻ കാവ് അയ്യപ്പൻ ക്ഷേത്രത്തിലെ മഠാധിപതി അച്ഛന്‍ സ്വാമി എന്ന് അറിയപ്പെട്ടിരുന്ന മാള കുണ്ടൂർ സ്വദേശി കള്ളിയാട്ടുതറ രാജീവ് (39) ആണ് അറസ്റ്റിലായത്. കുണ്ടൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിവന്ന പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

ഇയാൾ കൂടുതൽ പേരെ പീഡിപ്പിച്ചിട്ടുള്ളതായാണ് പൊലീസിന് ലഭിച്ച സൂചന. ശാരീരിക പ്രയാസം, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിന് നിരവധി പേരാണ് മഠത്തിൽ എത്താറുള്ളത്. നാണയം ഉപയോഗിച്ചുള്ള പ്രത്യേക തരം പൂജയാണ് ഇവിടെ നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.. ആദ്യം കുടുംബമടക്കം വരുന്ന സ്ത്രീകളെ എല്ലാവരെയും കണ്ണടച്ച് ധ്യാനിപ്പിച്ച ശേഷം, നാണയം സ്ത്രീയുടെ ശരീരത്തിൽ വച്ച് തലോടി പ്രാർത്ഥിക്കും. പിന്നീട് നാണയ പ്രാർത്ഥനയുടെ ഭാവം മാറ്റും. ആദ്യം ഒരുമിച്ച് വരുത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളിൽ തനിച്ചാക്കും. ഇത്തരത്തിൽ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.


വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകള്‍ എത്തിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്. രാജീവിന്റെ വീടിനു സമീപം അന്യജില്ലയില്‍നിന്നുള്ള വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പൊലീസ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത്. തുടര്‍ന്നാണ് അറസ്റ്റ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വച്ചുളള 'പ്രത്യേക' പൂജകളാണ് സ്വാമിക്ക് പണിയായത്. പരാതിക്കാരിയെ ഉപയോഗിച്ച് മന്ത്രവാദ ക്രിയകൾ നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അതിനാല്‍ പതിവ് പോലെ അച്ഛന്‍ സ്വാമിയെ കാണാനെത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു.

അച്ഛന്‍ സ്വാമിയാകട്ടെ പോലീസ് സ്റ്റേഷനില്‍ ചില പ്രത്യേക പൂജാ കര്‍മങ്ങളുടെ കെട്ടഴിക്കുന്ന തിരക്കിലും. വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിയിരുന്ന ഇയാളെ തേടി പല സ്ഥലത്ത് നിന്നും ആളുകള്‍ എത്തിയിരുന്നതായാണ് വിവരം. തന്റെ അത്ഭുത സിദ്ധികള്‍ വിവരിച്ച് സമൂഹമാധ്യമങ്ങളിലും പരസ്യം നല്‍കിയിരുന്നു ഇയാള്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മഠത്തുംപടിയിലെ ക്ഷേത്രത്തിലെ പരികര്‍മ്മിയുടെ സഹായി ആയിരുന്നു രാജീവ്. പരികര്‍മ്മി മരിച്ചതോടെ മന്ത്രശക്തി തനിക്കു ലഭിച്ചെന്നു പ്രചരിപ്പിച്ച രാജീവ് വീട്ടില്‍ അമ്പലം പണിത് പൂജയും മറ്റും നടത്തിവരികയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിൽ നാണയം വച്ചായിരുന്നു പൂജ. പൂജ സമയത്തും വെളിപാട് തറയില്‍ പ്രവേശിച്ച് കല്‍പ്പന പറയുമ്പോഴും അച്ഛന്‍ സ്വാമി എന്നാണ് പറഞ്ഞിരുന്നത്. ഇയാള്‍ സാമ്പത്തിക തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വളരെ സാധാരണ ജീവിതം നയിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലത്തിനിടയില്‍ സാമ്പത്തിക ശേഷിയും ആഢംബര വാഹനങ്ങളും സ്വന്തമാക്കിയതായാണ് വിവരം.

ചൊവ്വാഴ്ച പൊലീസ് മഫ്തിയില്‍ ഭക്തരെന്ന വ്യാജേന ഇയാളുടെ അമ്പലത്തില്‍ എത്തിയെങ്കിലും ആള്‍ സ്ഥലത്തില്ലായിരുന്നു. പിന്നീട് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു. പലരില്‍ നിന്നും പണം കടം വാങ്ങി തിരിച്ചു നല്‍കാനുണ്ടെന്ന് പൊലീസിന് വിവരം കിട്ടി. രാജീവന്റെ ഇടപാടുകളെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഇരിങ്ങാലക്കുട ഡിവൈ എസ്പി ബാബു കെ.തോമസിന്റെ നേതൃത്വത്തില്‍ മാള ഇന്‍സ്‌പെക്ടര്‍ വി സജിന്‍ ശശിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (1 hour ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (1 hour ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (2 hours ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (2 hours ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന വിവാദം: ശോഭ പണം നല്‍കിയിട്ടില്ലെന്ന് ദേവുവിന്റെ മൊഴി  (2 hours ago)

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (3 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ  (4 hours ago)

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്  (4 hours ago)

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?  (4 hours ago)

യുവതി പ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിക്കാരൊന്നും വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന  (4 hours ago)

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു  (4 hours ago)

Malayali Vartha Recommends