Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

രേവതിയുടെ വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ചോദിച്ച് സൈജുവിന്റെ പിതാവ് കളിയാക്കുക പതിവ്.....ഞാന്‍ ഈ വീട്ടിലേക്ക് വരേണ്ടവളായിരുന്നില്ല.... എന്റെ ഭര്‍ത്താവിന് എന്നെക്കാളും സമ്പത്തുള്ള പെണ്‍കുട്ടിയെ കിട്ടുമായിരുന്നു... സ്വര്‍ണം കുറഞ്ഞതിന് ഭര്‍ത്തൃപിതാവ് കുത്തുവാക്കുകള്‍ പറഞ്ഞിരുന്നതായി രേവതി കൃഷ്ണയുടെ ഡയറിക്കുറിപ്പുകളില്‍ സൂചന

30 JULY 2021 04:38 AM IST
മലയാളി വാര്‍ത്ത

രേവതിയുടെ വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ചോദിച്ച് സൈജുവിന്റെ പിതാവ് കളിയാക്കുക പതിവ്.....ഞാന്‍ ഈ വീട്ടിലേക്ക് വരേണ്ടവളായിരുന്നില്ല.... എന്റെ ഭര്‍ത്താവിന് എന്നെക്കാളും സമ്പത്തുള്ള പെണ്‍കുട്ടിയെ കിട്ടുമായിരുന്നു... സ്വര്‍ണം കുറഞ്ഞതിന് ഭര്‍ത്തൃപിതാവ് കുത്തുവാക്കുകള്‍ പറഞ്ഞിരുന്നതായി രേവതി കൃഷ്ണയുടെ ഡയറിക്കുറിപ്പുകളില്‍ സൂചന.

വിദേശത്തുള്ള ഭര്‍ത്താവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ച് വീടുവിട്ടിറങ്ങിയ യുവതി ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്തൃപിതാവിന്റെ മാനസിക പീഡനമാണ് രേവതി ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍. നിര്‍ദ്ധന കുടുംബാംഗമായ രേവതിക്ക് സ്ത്രീധനം പേരിനുമാത്രമായിരുന്നു. ഇതേച്ചൊല്ലിയുള്ള കുത്തുവാക്കുകള്‍ രേവതിയെ വേദനിപ്പിച്ചിരുന്നു.

 



രേവതിയുടെ വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ചോദിച്ച് സൈജുവിന്റെ പിതാവ് നിരന്തരം കളിയാക്കുമായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വിവാഹ സഹായമായി ലഭിച്ച 70,000 രൂപയ്ക്ക് അമ്മ ശശികല സ്വര്‍ണ്ണക്കൊലുസ് വാങ്ങി നല്‍കി.

പിന്നീട് സ്വര്‍ണ്ണമാലയെച്ചൊല്ലിയായി പീഡനം. രേവതി ഭര്‍ത്താവിന് അവസാനം അയച്ച വാട്ട്‌സ്ആപ്പ് മെസേജിലും ഭര്‍ത്തൃപിതാവിന്റെ പരിഹാസത്തെപ്പറ്റി പറയുന്നുണ്ട്.സൈജുവിന്റെ സഹോദരന്റെ ഭാര്യയും ഭര്‍ത്തൃപിതാവിന്റെ മാനസിക പീഡനം കാരണം സ്വന്തം വീട്ടിലാണ് കഴിയുന്നത്. സ്വര്‍ണം കുറഞ്ഞതിന് ഭര്‍ത്തൃപിതാവ് കുത്തുവാക്കുകള്‍ പറഞ്ഞിരുന്നതായി രേവതി കൃഷ്ണയുടെ ഡയറിക്കുറിപ്പുകളില്‍ സൂചനയുണ്ട്. 'എന്റെ ഭര്‍ത്താവിന് എന്നെക്കാളും സമ്പത്തുള്ള പെണ്‍കുട്ടിയെ കിട്ടുമായിരുന്നു, ഞാന്‍ ഈ വീട്ടിലേക്ക് വരേണ്ടവളായിരുന്നില്ല...'



ഈ കുറിപ്പുകള്‍ രേവതി മറ്റൊരു വിസ്മയയാണെന്ന് വ്യക്തമാക്കുന്നു. വില്ലന്‍ ഭര്‍ത്താവല്ലെന്ന് മാത്രം. ഭര്‍ത്താവ് സൈജുവിനെ അവള്‍ പ്രാണനെപ്പോലെ സ്‌നേഹിച്ചിരുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് രേവതി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തത് സൈജുവിനോടായിരുന്നു. 'എനിക്ക് വല്ലാത്ത വിഷമം' അവള്‍ പറഞ്ഞു. എന്താ കാര്യമെന്ന് സൈജു ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ല. രേവതിയുടെ അമ്മയെ വീട്ടിലേക്ക് അയയ്ക്കാമെന്ന് സൈജു പറഞ്ഞു. അതിനവള്‍ കാത്തുനിന്നില്ല. രാവിലെ 9.30 ഓടെ ആരംഭിച്ച വാട്‌സ്ആപ്പ് ചാറ്റ് പത്ത് മണിയോടെ അവസാനിച്ചു.

പിന്നീട് സൈജു ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. എടുക്കാതിരുന്നതോടെ രേവതിയുടെ അമ്മയെ വിളിച്ച് പറഞ്ഞു. അമ്മ ഓട്ടോറിക്ഷയില്‍ സൈജുവിന്റെ വീട്ടിലെത്തി. രേവതി വീട്ടില്‍ നിന്നിറങ്ങിയെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഭര്‍ത്തൃവീട്ടുകാര്‍ അറിയിച്ചത്. തുടര്‍ന്ന് അമ്മ കിഴക്കേകല്ലട പൊലീസ് സ്‌റ്റേഷനിലെത്തി. അവിടെ പൊലീസുകാര്‍ കല്ലടയാറ്റില്‍ ചാടി മരിച്ച യുവതിയെ തിരിച്ചറിയാനുള്ള തിരക്കിലായിരുന്നു. യുവതിയുടെ ചിത്രം കാണിച്ചതോടെ പൊട്ടിക്കരച്ചിലായി.




മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്‌കരിക്കും.

വ്യാഴാഴ്ച പകല്‍ 11നാണ് യുവതി കടപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്കു ചാടിയത്. പ്രദേശവാസികള്‍ രക്ഷിച്ചു കരയ്‌ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കൈതക്കോട് ചെറുപൊയ്ക കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതിയും സൈജുവും കഴിഞ്ഞ വര്‍ഷം ആഗസ്ത് 30നാണ് വിവാഹിതരായത്.

വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു. തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛന്‍ ബാലന്‍ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (4 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (4 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (5 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (6 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (6 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (6 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (6 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (7 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (7 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (8 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (9 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (9 hours ago)

Malayali Vartha Recommends