Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഇൻസ്റ്റാഗ്രാമിലെ പരിചയം പ്രണയമായതിന് പിന്നാലെ പ്രണയ ബന്ധത്തെ എതിർത്ത് വീട്ടുകാർ; എല്ലാം ഉപേക്ഷിച്ച മാനസയെ വിടാതെ പിന്തുടർന്ന രഖിൽ പ്ലൈവുഡ് വ്യാപാരിയെന്ന പേരിൽ മാനസ അറിയാതെ വീടിന് സമീപത്ത് താമസിച്ച് നിരീക്ഷിച്ചു: മുറി ചവിട്ടിത്തുറന്നപ്പോൾ സുഹൃത്തുക്കൾ കണ്ടത് രക്തത്തില്‍ കുളിച്ച്‌, മരണവെപ്രാളത്തില്‍ പിടയുന്ന മാനസയെയും, രഖിലിനേയും: മാനസയ്ക്ക് വെടിയേറ്റത് തലയുടെ ഇടതുഭാഗത്ത്. വെടിയുണ്ട മറുഭാഗത്തിലൂടെ പുറത്തുവന്നു! വീണ്ടും നെഞ്ചിലേയ്ക്ക് നിറയൊഴിച്ചു

31 JULY 2021 04:40 AM IST
മലയാളി വാര്‍ത്ത

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ രഖിലിന്റെയും മാനസയുടെയും പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ എല്ലാം ഉപേക്ഷിച്ച മാനസയെ രഖിൽ വിടാതെ പിന്തുടർന്നത് ഒരുമാസത്തോളം. കൊലയും ആത്മഹത്യയും മുൻകൂട്ടി പ്ലാൻ ചെയ്ത് കഴിഞ്ഞ 4-നാണ് രാഹില്‍ നെല്ലിക്കുഴിയില്‍ ഇന്ദിരാഗാന്ധി കോളേജിനടുത്ത് മാനസ താമസിച്ചിരുന്ന വീട്ടില്‍ നിന്നും കഷ്ടിച്ച് 50 മീറ്ററോളം അകലെ മുറിയെടുത്ത് താമസമാരംഭിച്ചത്. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രാഖിൽ പറഞ്ഞിരുന്നത്. രാവിലെ 8.30 തോടെ പുറത്ത് പോകുന്ന രാഗില്‍ വൈകിട്ടാണ് മുറിയില്‍ മടങ്ങിയെത്തിയിരുന്നത്.

മാനസയുടെ താമസ്ഥലത്തെയും പോക്കുവരവുകളെയും കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിരുന്നു. മാനസയുടെ താമസ്ഥലത്തിന് മുന്നിലെ റോഡിലൂടെ രഹിൽ പലവട്ടം ദിവസവും സഞ്ചരിച്ചിരുന്നെന്ന വിവരമാണ് നാട്ടുകാരുടെ ഈ നിഗമനത്തിന് കാരണം. മുറിക്ക് പുറത്തിറങ്ങുമ്പോൾ ഒരു ചെറിയ ബാഗ് ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് സമീപത്തെ താമസക്കാര്‍ പറഞ്ഞതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. കൈയില്‍ കരുതിയിരുന്ന ബാഗിലായിരിക്കാം ഇന്ന് വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ രാഗില്‍ സൂക്ഷിച്ചിരുന്നതെന്നാണ് പരക്കെയുള്ള സംശയം.

ഒരു മാസമായി തന്നെ നിരീക്ഷിച്ച് നെല്ലിമറ്റത്തുള്ള രഖിലിനെ ഇന്നലെ ഉച്ചയ്ക്കാണ് മാനസ കണ്ടത്. നെല്ലിമറ്റത്തുളള ഇന്ദിരാഗാന്ധി ഡന്‍റൽ കോളജ് വിദ്യാ‍ർഥിനിയായ മാനസ തൊട്ടടുത്തുളള താമസസ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോഴാണ് കൊലയാളി എത്തിയത്. രഖിൽ എന്തിനാണ് തന്നെത്തേടി വന്നതെന്ന് മാനസ ചോദിച്ചതിന് പിന്നാലെ ഇയാൾ മുറിക്കുളളിലേക്ക് ഓടിക്കയറി.

യുവതിയെ ബലമായി തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോയി. ഇത് കണ്ട് ഭയന്ന മാനസയുടെ കൂട്ടുകാരികൾ നിലവിളിച്ചുകൊണ്ട് താഴത്തെ നിലയിലേക്കോടി. അവിടെയെത്തി വിവരം പറയുമ്പോഴാണ് മുകൾ നിലയിൽ നിന്ന് ആദ്യത്തെ വെടിയൊച്ച കേട്ടത്. വീണ്ടും രണ്ട് തവണകൂടി വെടിശബ്ദം കേട്ടു. സമീപവാസികളുമായി ഓടിയെത്തിയവര്‍ മുറി തുറക്കാനുള്ള ശ്രമമായി.

മുട്ടിവിളിച്ചിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ ഇവര്‍ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചു. മുറിക്കകത്തുകണ്ട ഭയാനകമായ കാഴ്ച കൂട്ടക്കരച്ചിലിലേയ്ക്ക് വഴിവച്ചു. രക്തത്തില്‍ കുളിച്ച്‌, മരണവെപ്രാളത്തില്‍ പിടയുന്ന മാനസയെയും രാഗിലിനെയും മുറിയില്‍ കണ്ടതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ഇവര്‍ പകച്ചു. നിലവിളിയും ഒച്ചപ്പാടും കേട്ട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരില്‍ ചിലരും പാഞ്ഞെത്തി.

അപ്പോഴും ഇരുവരുടെയും പിടച്ചില്‍ നിലച്ചിരുന്നില്ല. ഉടന്‍ ഇരുവരെയും ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാനുള്ള നീക്കമായി. വീടിനുമുന്നില്‍ നിര്‍ത്തിയ ഓട്ടോയിലേക്ക് ഇരുവരെയും എടുത്തു നീക്കുമ്ബോഴും വെടിയേറ്റ മുറിവില്‍ നിന്നും രക്തം ചീറ്റിയൊഴുകുന്നുണ്ടായിരുന്നു. മുറ്റത്ത് ഗെയിറ്റിന് മുന്നില്‍ രക്തം തളംകെട്ടി കിടന്നിരുന്നു. പക്ഷെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോതമംഗലം മാര്‍ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയിലാണ് ഇരുവരുടെയും മൃതദ്ദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. ഒരാഴ്ചയോളം കെട്ടിട ഉടമയോടോ അടുപ്പക്കാരോടൊ പറയാതെ രാഗില്‍ താമസസ്ഥലത്തുനിന്നും വിട്ടുനിന്നെന്നുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരിച്ച് വരുമ്പോൾ ചോദിച്ചവരോടെല്ലാം മാറിനില്‍ക്കേണ്ടിവന്നത് ജോലിയുടെ ആവശ്യാര്‍ത്ഥമാണെന്നായിരുന്നു രാഗിലിന്റെ മറുപടി.ഈ അപ്രതീക്ഷിത 'മുങ്ങ'ലിനുപിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നെന്ന് കണ്ടെത്തുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നം നീക്കം ആരംഭിച്ചിട്ടുണ്ട്.

മാനസയെ വലിച്ച് മുറിയിൽ കയറിയ രഖിൽ അധികം താമസിയാതെ തന്നെ നിറയൊഴിച്ചിരുന്നു. കൊല നടത്തുകയെന്ന ഉദ്ദേശത്തിൽ തന്നെയാണ് രഖിൽ എത്തിയതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ക്ലോസ് റേഞ്ചിൽ നിന്ന് മാനസയുടെ ചെവിക്ക് പുറകിലായാണ് വെടിയുണ്ട തറച്ചത്. പിന്നാലെ രഖിലും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (1 hour ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (1 hour ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (2 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (3 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (3 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (4 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (4 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (5 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (6 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (6 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (6 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (7 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (7 hours ago)

Malayali Vartha Recommends