Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഇൻസ്റ്റാഗ്രാമിലെ പരിചയം പ്രണയമായതിന് പിന്നാലെ പ്രണയ ബന്ധത്തെ എതിർത്ത് വീട്ടുകാർ; എല്ലാം ഉപേക്ഷിച്ച മാനസയെ വിടാതെ പിന്തുടർന്ന രഖിൽ പ്ലൈവുഡ് വ്യാപാരിയെന്ന പേരിൽ മാനസ അറിയാതെ വീടിന് സമീപത്ത് താമസിച്ച് നിരീക്ഷിച്ചു: മുറി ചവിട്ടിത്തുറന്നപ്പോൾ സുഹൃത്തുക്കൾ കണ്ടത് രക്തത്തില്‍ കുളിച്ച്‌, മരണവെപ്രാളത്തില്‍ പിടയുന്ന മാനസയെയും, രഖിലിനേയും: മാനസയ്ക്ക് വെടിയേറ്റത് തലയുടെ ഇടതുഭാഗത്ത്. വെടിയുണ്ട മറുഭാഗത്തിലൂടെ പുറത്തുവന്നു! വീണ്ടും നെഞ്ചിലേയ്ക്ക് നിറയൊഴിച്ചു

31 JULY 2021 04:40 AM IST
മലയാളി വാര്‍ത്ത

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ രഖിലിന്റെയും മാനസയുടെയും പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ എല്ലാം ഉപേക്ഷിച്ച മാനസയെ രഖിൽ വിടാതെ പിന്തുടർന്നത് ഒരുമാസത്തോളം. കൊലയും ആത്മഹത്യയും മുൻകൂട്ടി പ്ലാൻ ചെയ്ത് കഴിഞ്ഞ 4-നാണ് രാഹില്‍ നെല്ലിക്കുഴിയില്‍ ഇന്ദിരാഗാന്ധി കോളേജിനടുത്ത് മാനസ താമസിച്ചിരുന്ന വീട്ടില്‍ നിന്നും കഷ്ടിച്ച് 50 മീറ്ററോളം അകലെ മുറിയെടുത്ത് താമസമാരംഭിച്ചത്. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രാഖിൽ പറഞ്ഞിരുന്നത്. രാവിലെ 8.30 തോടെ പുറത്ത് പോകുന്ന രാഗില്‍ വൈകിട്ടാണ് മുറിയില്‍ മടങ്ങിയെത്തിയിരുന്നത്.

മാനസയുടെ താമസ്ഥലത്തെയും പോക്കുവരവുകളെയും കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിരുന്നു. മാനസയുടെ താമസ്ഥലത്തിന് മുന്നിലെ റോഡിലൂടെ രഹിൽ പലവട്ടം ദിവസവും സഞ്ചരിച്ചിരുന്നെന്ന വിവരമാണ് നാട്ടുകാരുടെ ഈ നിഗമനത്തിന് കാരണം. മുറിക്ക് പുറത്തിറങ്ങുമ്പോൾ ഒരു ചെറിയ ബാഗ് ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് സമീപത്തെ താമസക്കാര്‍ പറഞ്ഞതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. കൈയില്‍ കരുതിയിരുന്ന ബാഗിലായിരിക്കാം ഇന്ന് വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ രാഗില്‍ സൂക്ഷിച്ചിരുന്നതെന്നാണ് പരക്കെയുള്ള സംശയം.

ഒരു മാസമായി തന്നെ നിരീക്ഷിച്ച് നെല്ലിമറ്റത്തുള്ള രഖിലിനെ ഇന്നലെ ഉച്ചയ്ക്കാണ് മാനസ കണ്ടത്. നെല്ലിമറ്റത്തുളള ഇന്ദിരാഗാന്ധി ഡന്‍റൽ കോളജ് വിദ്യാ‍ർഥിനിയായ മാനസ തൊട്ടടുത്തുളള താമസസ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോഴാണ് കൊലയാളി എത്തിയത്. രഖിൽ എന്തിനാണ് തന്നെത്തേടി വന്നതെന്ന് മാനസ ചോദിച്ചതിന് പിന്നാലെ ഇയാൾ മുറിക്കുളളിലേക്ക് ഓടിക്കയറി.

യുവതിയെ ബലമായി തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോയി. ഇത് കണ്ട് ഭയന്ന മാനസയുടെ കൂട്ടുകാരികൾ നിലവിളിച്ചുകൊണ്ട് താഴത്തെ നിലയിലേക്കോടി. അവിടെയെത്തി വിവരം പറയുമ്പോഴാണ് മുകൾ നിലയിൽ നിന്ന് ആദ്യത്തെ വെടിയൊച്ച കേട്ടത്. വീണ്ടും രണ്ട് തവണകൂടി വെടിശബ്ദം കേട്ടു. സമീപവാസികളുമായി ഓടിയെത്തിയവര്‍ മുറി തുറക്കാനുള്ള ശ്രമമായി.

മുട്ടിവിളിച്ചിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ ഇവര്‍ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചു. മുറിക്കകത്തുകണ്ട ഭയാനകമായ കാഴ്ച കൂട്ടക്കരച്ചിലിലേയ്ക്ക് വഴിവച്ചു. രക്തത്തില്‍ കുളിച്ച്‌, മരണവെപ്രാളത്തില്‍ പിടയുന്ന മാനസയെയും രാഗിലിനെയും മുറിയില്‍ കണ്ടതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ഇവര്‍ പകച്ചു. നിലവിളിയും ഒച്ചപ്പാടും കേട്ട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരില്‍ ചിലരും പാഞ്ഞെത്തി.

അപ്പോഴും ഇരുവരുടെയും പിടച്ചില്‍ നിലച്ചിരുന്നില്ല. ഉടന്‍ ഇരുവരെയും ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാനുള്ള നീക്കമായി. വീടിനുമുന്നില്‍ നിര്‍ത്തിയ ഓട്ടോയിലേക്ക് ഇരുവരെയും എടുത്തു നീക്കുമ്ബോഴും വെടിയേറ്റ മുറിവില്‍ നിന്നും രക്തം ചീറ്റിയൊഴുകുന്നുണ്ടായിരുന്നു. മുറ്റത്ത് ഗെയിറ്റിന് മുന്നില്‍ രക്തം തളംകെട്ടി കിടന്നിരുന്നു. പക്ഷെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോതമംഗലം മാര്‍ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയിലാണ് ഇരുവരുടെയും മൃതദ്ദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. ഒരാഴ്ചയോളം കെട്ടിട ഉടമയോടോ അടുപ്പക്കാരോടൊ പറയാതെ രാഗില്‍ താമസസ്ഥലത്തുനിന്നും വിട്ടുനിന്നെന്നുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരിച്ച് വരുമ്പോൾ ചോദിച്ചവരോടെല്ലാം മാറിനില്‍ക്കേണ്ടിവന്നത് ജോലിയുടെ ആവശ്യാര്‍ത്ഥമാണെന്നായിരുന്നു രാഗിലിന്റെ മറുപടി.ഈ അപ്രതീക്ഷിത 'മുങ്ങ'ലിനുപിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നെന്ന് കണ്ടെത്തുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നം നീക്കം ആരംഭിച്ചിട്ടുണ്ട്.

മാനസയെ വലിച്ച് മുറിയിൽ കയറിയ രഖിൽ അധികം താമസിയാതെ തന്നെ നിറയൊഴിച്ചിരുന്നു. കൊല നടത്തുകയെന്ന ഉദ്ദേശത്തിൽ തന്നെയാണ് രഖിൽ എത്തിയതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ക്ലോസ് റേഞ്ചിൽ നിന്ന് മാനസയുടെ ചെവിക്ക് പുറകിലായാണ് വെടിയുണ്ട തറച്ചത്. പിന്നാലെ രഖിലും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (46 minutes ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (55 minutes ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (1 hour ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (2 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (5 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (5 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (5 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (6 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (7 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (7 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (7 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (7 hours ago)

Malayali Vartha Recommends