Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

100 മീറ്റർ ദൂരത്തോളം മാനസയെ നിരീക്ഷിച്ചത് മഞ്ഞ തണൽ വലയിലെ ചെറിയ വിടവിലൂടെ: കാര്യമായ വരുമാനവും ജോലിയുമില്ല, ഇൻസ്റ്റഗ്രാമിലെ പ്രൊഫൈലിൽ കണ്ടതല്ല യാഥാർത്യമെന്ന് തിരിച്ചറിഞ്ഞ മാനസ അകലംപാലിച്ചു; നിർത്താതെയുള്ള ഫോൺ വിളിയിലും ഭീഷണിയിലും പൊറുതിമുട്ടി വിഷയം എസിപി പി.പി. സദാനന്ദന്റെ ക്യാബിനിലെത്തി! ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാതെ കണ്ണും നട്ടിരുന്ന രഖിൽ മാതാപിതാക്കൾക്ക് ആ വാക്ക് കൊടുത്തു.. പക്ഷെ ആ വാക്കിന് വെറും മൂന്നാഴ്ചത്തെ ആയുസ് മാത്രം...

01 AUGUST 2021 06:33 AM IST
മലയാളി വാര്‍ത്ത

ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖിൽ പെൺകുട്ടിയെ നിരീക്ഷിച്ചിരുന്നത്‌ മഞ്ഞ തണൽവലയിലെ ചെറിയ വിടവിലൂടെ. ബലവത്തായ ഇഴകളുള്ള ഈ വലയിൽ കടുപ്പമേറിയ വസ്തുക്കളെന്തോ ഉപയോഗിച്ചാണ് കതകിനു നേരേ മുന്നിലായി വിടവ് ഉണ്ടാക്കിയത്.

കോളജിൽനിന്ന് മാനസ പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിലേക്കു 100 മീറ്റർ ദൂരമാണുള്ളത്. കോളജിൽനിന്ന് ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ നിരപ്പു കഴിഞ്ഞാൽ പിന്നെ വഴി വലതുവശത്തേക്കു തിരിഞ്ഞു ചെറിയ ഇറക്കമാണ്. കൃത്യം ഈ തിരിവിന് എതിർവശത്താണ് രഖിൽ താമസിക്കുന്ന കെട്ടിടം.

റോഡിനോടു ചേർന്നുള്ള കെട്ടിടത്തിൽ രണ്ടാം നിലയിലുള്ള 2 മുറികളിൽ ആദ്യത്തേതിലായിരുന്നു രഖിൽ താമസിച്ചിരുന്നത്. ഈ 2 മുറികൾക്കു മുന്നിലായി വെയിലടിക്കാതിരിക്കാൻ കെട്ടിട ഉടമ കെട്ടിയ തണൽവലയിലുണ്ടാക്കിയ വിടവാണു രഖിൽ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. രണ്ടാം നിലയിലെ മുറിക്കു പുറത്തിറങ്ങി വിടവിലൂടെ നോക്കിയാൽ മാനസ കോളജിൽനിന്ന് ഇറങ്ങി കെട്ടിടത്തിന്റെ അടുത്തവരെ എത്തുന്നതു കാണാം.

വളവു തിരിഞ്ഞ് ഇറക്കമിറങ്ങിയാൽ പിന്നെ നിരീക്ഷിക്കുന്നത് മുറിയുടെ ഇടതു വശത്തെ തുറന്നഭാഗം വഴിയാകും.തണൽ വലയുടെ മറവിലായതിനാൽ പുറമേ നിന്നു നോക്കിയാൽ ആർക്കും കാണാൻ കഴിയില്ല. തൊട്ടടുത്ത മുറിയിൽ മാസങ്ങളായി ആൾതാമസമില്ലാതിരുന്നതും കാര്യങ്ങൾ എളുപ്പമാക്കി.

ഒത്തുതീർപ്പ് ചർച്ചകൾ നടന്ന് വെറും മൂന്നാഴ്ചയ്ക്കുള്ളിലാണ് കേരളത്തെ ഞെട്ടിച്ച ഈ അരുംകൊല അരങ്ങേറിയത്. കണ്ണൂർ എസിപി പി.പി. സദാനന്ദന്റെ ക്യാബിനിൽ അച്ഛൻ രഘൂത്തമന്റെയും അമ്മ എൻ.കെ.രജിതയുടെയും ഒപ്പമിരുത്തിയായിരുന്നു ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.

എസിപിയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ നിലത്തേയ്ക്ക് കണ്ണുംനട്ട് ഇരിപ്പായിരുന്നു. ഒരിക്കൽപോലും മാനസയുടെ മാതാപിതാക്കളെയോ മാനസയെയോ നോക്കാൻ പോലും രഖിൽ തയ്യാറായിരുന്നില്ല. മാനസയെ ഒരു തരത്തിലും ശല്യപ്പെടുത്തരുതെന്ന് എസിപി കർശനമായ മുന്നറിയിപ്പ് രഖിലിനു നൽകിയിരുന്നു.

ചർച്ച കഴിഞ്ഞ് ഇറങ്ങിയപ്പോൾ മാനസയുടെ മാതാപിതാക്കളുടെ മുന്നിലെത്തി ഇനി ഒരിക്കലും നിങ്ങളുടെ മകളെ ഞാൻ ശല്യപ്പെടുത്തില്ലെന്ന് ഉറപ്പുകൊടുത്തു. പക്ഷെ ആ വാക്കിന് വെറും മൂന്നാഴ്ചത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ആ നിമിഷം മുതൽ മാനസയുടെ ജീവൻ എടുക്കുന്നതുവരെ കത്തിയെരിഞ്ഞത് മാനസയോടുള്ള പകയാകാം അതുമല്ലെങ്കിൽ ഇനി എന്തു വിധേനയും പണമോ നല്ല ജോലിയോ സമ്പാദിച്ച് മാനസയെ തന്നിലേക്കു വീണ്ടും അടുപ്പിക്കാമെന്ന ചിന്തയായിരിക്കാം.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരുവർഷം മുമ്പ് ഇരുവരും അടുക്കുന്നത്. ബെംഗളൂരുവിൽനിന്ന് എംബിഎ പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുന്ന കണ്ണൂർ സ്വദേശിയായ രഖിൽ എറണാകുളത്തും കണ്ണൂരിലുമായി മാറി മാറി താമസിച്ചിരുന്നു. രഖിലിന്റെ പ്രൊഫൈലിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ കണ്ടായിരുന്നു കോതമംഗലത്ത് ബിഡിഎസ്സിനു പഠിക്കുന്ന കണ്ണൂർ, മയ്യിൽ നാറാത്ത് സ്വദേശി മാനസ രഖിലുമായി അടുക്കുന്നത്. എറണാകുളത്തു സ്ഥിരമായി പോകാറുള്ള രഖിലും മാനസയും തമ്മിലുള്ള അടുപ്പത്തിന് ദിവസംകഴിയുന്തോറും ആഴം കൂടിക്കൂടിവന്നു.

കാര്യമായ ജോലിയോ വരുമാനമോ രഖിലിന് ഉണ്ടായിരുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ കാണുന്നതുപോലെയല്ല കാര്യങ്ങളെന്നും മാനസ തിരിച്ചറിഞ്ഞതോടെ ബന്ധത്തിൽ ഉലച്ചിൽ ആരംഭിച്ചു. ഫോണിൽ വിളിക്കരുതെന്നും തമ്മിൽ കാണരുതെന്നും മാനസ കട്ടായം പറഞ്ഞെങ്കിലും രഖിൽ ഫോൺവിളി തുടർന്നു.

മാനസയുടെ കോളജിലെ കൂട്ടുകാർക്കും ഈ ബന്ധം അറിയാമായിരുന്നു. രഖിലിനെ കൂട്ടുകാരികൾ കണ്ടിട്ടുമുണ്ട്. കോളജിലെ മറ്റു വിദ്യാർഥികളുമായും രഖിൽ അടുപ്പം സൂക്ഷിച്ചിരുന്നു. മാനസ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുമ്പോഴും മറ്റും കൂട്ടുകാരികളെയാണ് രഖിൽ വിളിച്ചിരുന്നത്. ഫോൺ എടുക്കാതെ വന്നാൽ നിർത്താതെ ഫോൺവിളിച്ചുകൊണ്ടിരിക്കും.

ദിവസങ്ങൾ കഴിയും തോറും ശല്യപ്പെടുത്താലും കൂടി. പിന്നീട് അത് ഭീഷണിയിലേയ്ക്കും വഴി തുറന്നു.മാനസയെ മറ്റൊരാളുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്നും രഖിൽ പറയാറുണ്ടായിരുന്നു. എന്നാൽ ഒരുമിച്ചു ജീവിക്കാനില്ല എന്ന നിലപാടിൽ മാനസ ഉറച്ചു നിന്നു. ശല്യം സഹിക്ക വയ്യാതായതോടെ മാനസ അച്ഛനോടും അമ്മയോടും വിവരം പറഞ്ഞു.

വീട്ടിലേക്ക് വരാൻ മാധവൻ മാനസയോടു പറഞ്ഞു. ഇതനുസരിച്ചാണ് കഴിഞ്ഞ ജൂൺ 25 ന് മാനസ കണ്ണൂരിലെ വീട്ടിലെത്തുന്നത്. തുടർന്നായിരുന്നു എസിപി പി.പി. സദാനന്ദന്റെ ക്യാബിനിൽ ഇരു കുടുംബങ്ങളെയും ഇരുത്തിയുള്ള ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.

സ്വന്തം വീടിനു പുറത്തുള്ള ആരും മാനസയുടെ ബന്ധത്തെക്കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ അറിയരുതെന്ന നിർബന്ധം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. മാനസയുടെ ഒരു അമ്മാവനു മാത്രമാണ് വീട്ടുകാർക്ക് പുറമേ രഖിലുമായുള്ള ബന്ധം അറിയാമായിരുന്നത്. കാര്യമായ വരുമാനവും ജോലിയുമില്ലാത്തതു ബന്ധം തുടരാൻ പ്രശ്നമാകുന്നു എന്നു വന്നതോടെ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്കു രഖിൽ കടന്നു.

ഇന്റീരിയർ ഡിസൈൻ, പ്ലൈവുഡ് ബിസിനസ് തുടങ്ങിയ മേഖലകളിലേക്കു കടന്നു. എന്നാൽ വേഗം പണമുണ്ടാക്കാനുള്ള മറ്റു വഴികളിലേക്കും രഖിൽ കടന്നിട്ടുണ്ടാകുമോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്. തോക്ക് കൈയിലുണ്ടായിരിക്കണമെങ്കിൽ രഖിൽ ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചിരിക്കാം എന്നതു സംശയം ഉളവാക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (6 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (7 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (7 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (8 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (9 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (9 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (9 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (9 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (10 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (10 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (10 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (10 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (11 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (11 hours ago)

Malayali Vartha Recommends