Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

100 മീറ്റർ ദൂരത്തോളം മാനസയെ നിരീക്ഷിച്ചത് മഞ്ഞ തണൽ വലയിലെ ചെറിയ വിടവിലൂടെ: കാര്യമായ വരുമാനവും ജോലിയുമില്ല, ഇൻസ്റ്റഗ്രാമിലെ പ്രൊഫൈലിൽ കണ്ടതല്ല യാഥാർത്യമെന്ന് തിരിച്ചറിഞ്ഞ മാനസ അകലംപാലിച്ചു; നിർത്താതെയുള്ള ഫോൺ വിളിയിലും ഭീഷണിയിലും പൊറുതിമുട്ടി വിഷയം എസിപി പി.പി. സദാനന്ദന്റെ ക്യാബിനിലെത്തി! ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാതെ കണ്ണും നട്ടിരുന്ന രഖിൽ മാതാപിതാക്കൾക്ക് ആ വാക്ക് കൊടുത്തു.. പക്ഷെ ആ വാക്കിന് വെറും മൂന്നാഴ്ചത്തെ ആയുസ് മാത്രം...

01 AUGUST 2021 06:33 AM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...

മന്ത്രി വി. ശിവന്‍കുട്ടിയും മേയര്‍ വി.വി. രാജേഷും തമ്മിലുള്ള വാക്‌പോര്.. 2030-ലെ 'കാവിലെ പാട്ട് മത്സരത്തില്‍' വീണ്ടും കാണാമെന്ന് മേയർ..അസ്വസ്ഥതകള്‍ മാറാന്‍ മന്ത്രി യോഗ ചെയ്യുന്നത് നല്ലതാണെന്നും രാജേഷ്..

ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖിൽ പെൺകുട്ടിയെ നിരീക്ഷിച്ചിരുന്നത്‌ മഞ്ഞ തണൽവലയിലെ ചെറിയ വിടവിലൂടെ. ബലവത്തായ ഇഴകളുള്ള ഈ വലയിൽ കടുപ്പമേറിയ വസ്തുക്കളെന്തോ ഉപയോഗിച്ചാണ് കതകിനു നേരേ മുന്നിലായി വിടവ് ഉണ്ടാക്കിയത്.

കോളജിൽനിന്ന് മാനസ പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിലേക്കു 100 മീറ്റർ ദൂരമാണുള്ളത്. കോളജിൽനിന്ന് ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ നിരപ്പു കഴിഞ്ഞാൽ പിന്നെ വഴി വലതുവശത്തേക്കു തിരിഞ്ഞു ചെറിയ ഇറക്കമാണ്. കൃത്യം ഈ തിരിവിന് എതിർവശത്താണ് രഖിൽ താമസിക്കുന്ന കെട്ടിടം.

റോഡിനോടു ചേർന്നുള്ള കെട്ടിടത്തിൽ രണ്ടാം നിലയിലുള്ള 2 മുറികളിൽ ആദ്യത്തേതിലായിരുന്നു രഖിൽ താമസിച്ചിരുന്നത്. ഈ 2 മുറികൾക്കു മുന്നിലായി വെയിലടിക്കാതിരിക്കാൻ കെട്ടിട ഉടമ കെട്ടിയ തണൽവലയിലുണ്ടാക്കിയ വിടവാണു രഖിൽ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. രണ്ടാം നിലയിലെ മുറിക്കു പുറത്തിറങ്ങി വിടവിലൂടെ നോക്കിയാൽ മാനസ കോളജിൽനിന്ന് ഇറങ്ങി കെട്ടിടത്തിന്റെ അടുത്തവരെ എത്തുന്നതു കാണാം.

വളവു തിരിഞ്ഞ് ഇറക്കമിറങ്ങിയാൽ പിന്നെ നിരീക്ഷിക്കുന്നത് മുറിയുടെ ഇടതു വശത്തെ തുറന്നഭാഗം വഴിയാകും.തണൽ വലയുടെ മറവിലായതിനാൽ പുറമേ നിന്നു നോക്കിയാൽ ആർക്കും കാണാൻ കഴിയില്ല. തൊട്ടടുത്ത മുറിയിൽ മാസങ്ങളായി ആൾതാമസമില്ലാതിരുന്നതും കാര്യങ്ങൾ എളുപ്പമാക്കി.

ഒത്തുതീർപ്പ് ചർച്ചകൾ നടന്ന് വെറും മൂന്നാഴ്ചയ്ക്കുള്ളിലാണ് കേരളത്തെ ഞെട്ടിച്ച ഈ അരുംകൊല അരങ്ങേറിയത്. കണ്ണൂർ എസിപി പി.പി. സദാനന്ദന്റെ ക്യാബിനിൽ അച്ഛൻ രഘൂത്തമന്റെയും അമ്മ എൻ.കെ.രജിതയുടെയും ഒപ്പമിരുത്തിയായിരുന്നു ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.

എസിപിയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ നിലത്തേയ്ക്ക് കണ്ണുംനട്ട് ഇരിപ്പായിരുന്നു. ഒരിക്കൽപോലും മാനസയുടെ മാതാപിതാക്കളെയോ മാനസയെയോ നോക്കാൻ പോലും രഖിൽ തയ്യാറായിരുന്നില്ല. മാനസയെ ഒരു തരത്തിലും ശല്യപ്പെടുത്തരുതെന്ന് എസിപി കർശനമായ മുന്നറിയിപ്പ് രഖിലിനു നൽകിയിരുന്നു.

ചർച്ച കഴിഞ്ഞ് ഇറങ്ങിയപ്പോൾ മാനസയുടെ മാതാപിതാക്കളുടെ മുന്നിലെത്തി ഇനി ഒരിക്കലും നിങ്ങളുടെ മകളെ ഞാൻ ശല്യപ്പെടുത്തില്ലെന്ന് ഉറപ്പുകൊടുത്തു. പക്ഷെ ആ വാക്കിന് വെറും മൂന്നാഴ്ചത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ആ നിമിഷം മുതൽ മാനസയുടെ ജീവൻ എടുക്കുന്നതുവരെ കത്തിയെരിഞ്ഞത് മാനസയോടുള്ള പകയാകാം അതുമല്ലെങ്കിൽ ഇനി എന്തു വിധേനയും പണമോ നല്ല ജോലിയോ സമ്പാദിച്ച് മാനസയെ തന്നിലേക്കു വീണ്ടും അടുപ്പിക്കാമെന്ന ചിന്തയായിരിക്കാം.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരുവർഷം മുമ്പ് ഇരുവരും അടുക്കുന്നത്. ബെംഗളൂരുവിൽനിന്ന് എംബിഎ പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുന്ന കണ്ണൂർ സ്വദേശിയായ രഖിൽ എറണാകുളത്തും കണ്ണൂരിലുമായി മാറി മാറി താമസിച്ചിരുന്നു. രഖിലിന്റെ പ്രൊഫൈലിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ കണ്ടായിരുന്നു കോതമംഗലത്ത് ബിഡിഎസ്സിനു പഠിക്കുന്ന കണ്ണൂർ, മയ്യിൽ നാറാത്ത് സ്വദേശി മാനസ രഖിലുമായി അടുക്കുന്നത്. എറണാകുളത്തു സ്ഥിരമായി പോകാറുള്ള രഖിലും മാനസയും തമ്മിലുള്ള അടുപ്പത്തിന് ദിവസംകഴിയുന്തോറും ആഴം കൂടിക്കൂടിവന്നു.

കാര്യമായ ജോലിയോ വരുമാനമോ രഖിലിന് ഉണ്ടായിരുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ കാണുന്നതുപോലെയല്ല കാര്യങ്ങളെന്നും മാനസ തിരിച്ചറിഞ്ഞതോടെ ബന്ധത്തിൽ ഉലച്ചിൽ ആരംഭിച്ചു. ഫോണിൽ വിളിക്കരുതെന്നും തമ്മിൽ കാണരുതെന്നും മാനസ കട്ടായം പറഞ്ഞെങ്കിലും രഖിൽ ഫോൺവിളി തുടർന്നു.

മാനസയുടെ കോളജിലെ കൂട്ടുകാർക്കും ഈ ബന്ധം അറിയാമായിരുന്നു. രഖിലിനെ കൂട്ടുകാരികൾ കണ്ടിട്ടുമുണ്ട്. കോളജിലെ മറ്റു വിദ്യാർഥികളുമായും രഖിൽ അടുപ്പം സൂക്ഷിച്ചിരുന്നു. മാനസ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുമ്പോഴും മറ്റും കൂട്ടുകാരികളെയാണ് രഖിൽ വിളിച്ചിരുന്നത്. ഫോൺ എടുക്കാതെ വന്നാൽ നിർത്താതെ ഫോൺവിളിച്ചുകൊണ്ടിരിക്കും.

ദിവസങ്ങൾ കഴിയും തോറും ശല്യപ്പെടുത്താലും കൂടി. പിന്നീട് അത് ഭീഷണിയിലേയ്ക്കും വഴി തുറന്നു.മാനസയെ മറ്റൊരാളുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്നും രഖിൽ പറയാറുണ്ടായിരുന്നു. എന്നാൽ ഒരുമിച്ചു ജീവിക്കാനില്ല എന്ന നിലപാടിൽ മാനസ ഉറച്ചു നിന്നു. ശല്യം സഹിക്ക വയ്യാതായതോടെ മാനസ അച്ഛനോടും അമ്മയോടും വിവരം പറഞ്ഞു.

വീട്ടിലേക്ക് വരാൻ മാധവൻ മാനസയോടു പറഞ്ഞു. ഇതനുസരിച്ചാണ് കഴിഞ്ഞ ജൂൺ 25 ന് മാനസ കണ്ണൂരിലെ വീട്ടിലെത്തുന്നത്. തുടർന്നായിരുന്നു എസിപി പി.പി. സദാനന്ദന്റെ ക്യാബിനിൽ ഇരു കുടുംബങ്ങളെയും ഇരുത്തിയുള്ള ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.

സ്വന്തം വീടിനു പുറത്തുള്ള ആരും മാനസയുടെ ബന്ധത്തെക്കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ അറിയരുതെന്ന നിർബന്ധം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. മാനസയുടെ ഒരു അമ്മാവനു മാത്രമാണ് വീട്ടുകാർക്ക് പുറമേ രഖിലുമായുള്ള ബന്ധം അറിയാമായിരുന്നത്. കാര്യമായ വരുമാനവും ജോലിയുമില്ലാത്തതു ബന്ധം തുടരാൻ പ്രശ്നമാകുന്നു എന്നു വന്നതോടെ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്കു രഖിൽ കടന്നു.

ഇന്റീരിയർ ഡിസൈൻ, പ്ലൈവുഡ് ബിസിനസ് തുടങ്ങിയ മേഖലകളിലേക്കു കടന്നു. എന്നാൽ വേഗം പണമുണ്ടാക്കാനുള്ള മറ്റു വഴികളിലേക്കും രഖിൽ കടന്നിട്ടുണ്ടാകുമോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്. തോക്ക് കൈയിലുണ്ടായിരിക്കണമെങ്കിൽ രഖിൽ ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചിരിക്കാം എന്നതു സംശയം ഉളവാക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (8 minutes ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (1 hour ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (1 hour ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (1 hour ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (1 hour ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (1 hour ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (1 hour ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (2 hours ago)

SNAKE പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ!  (2 hours ago)

SABARIMALA റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍  (2 hours ago)

തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും  (2 hours ago)

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്; പവര്‍കട്ട് ഇല്ലാത്ത പത്ത് വര  (4 hours ago)

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി; പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്  (4 hours ago)

വീടിന് അകത്തു കടന്ന പ്രതി നൈറ്റി അലമാരയിൽ നിന്നും കവർന്ന് വീടിൻറെ പുറകുവശത്തെ ശുചിമുറിയിൽ പോയി വിസർജ്യം പുരട്ടി; ശേഷം വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു  (4 hours ago)

പവർ കട്ട് അല്ല, കെ-കട്ടാണ്; ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…! സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ മുൻ നിർത്തി വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

Malayali Vartha Recommends