ഭാര്യയുമായി അകന്നിരുന്ന പ്രതി, പെണ്‍കുട്ടികളെ വീട്ടുതടങ്കലില്‍ വെച്ച് പീഡിപ്പിച്ചു; മകളെ പീഡിപ്പിച്ച കേസിൽ മൂന്നു ജീവപര്യന്തം ലഭിച്ചയാള്‍ക്കെതിരെ പരാതിപ്പെട്ടത് മറ്റ് രണ്ട് പെണ്മക്കള്‍
നിലമ്പൂർ ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്ന് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവും 2,10000 രൂപയും പിഴ ശിക്ഷ വിധിച്ചു. മഞ്ചേരി കോടതിയാണ് പോക്സോ കേസില്‍ ശിക്ഷ വിധിച്ചത്. ബലാത്സംഗ കുറ്റത്തിന് തന്നെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.
16 വയസ് തികയാത്ത കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് മരണം വരെ ജീവപരന്ത്യം തടവും 50,000 രൂപ പിഴയും സ്വന്തം സംരക്ഷണത്തില്‍ കഴിയുന്ന കുട്ടിയെ പീഡിപ്പിച്ചതിന് 50,000 പിഴയും ജീവ പരന്ത്യവും,
പിതാവ് തന്നെ മകളെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് ജീവപര്യന്തവും 50,000 രൂപ പിഴയും കോടതി വിധിച്ചു. ഇതിന് പുറമെ വിവിധ വകുപ്പുകളും കുറ്റങ്ങളും പ്രകാരം 60,000 രൂപ പിഴയും 20 വര്‍ഷം തടവും കോടതി വിധിച്ചു.
2017 ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ പിതാവ് തടങ്കലില്‍ വെച്ച് ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു എന്നാണ് കേസ്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇപ്പോള്‍ വിധി പറഞ്ഞത്. രണ്ടാമത്തെ കേസിലെ വിധി ഈ മാസം 25ന് പ്രസ്താവിക്കും.
ഭാര്യയുമായി അകന്നിരുന്ന പ്രതി, പെണ്‍കുട്ടികളെ വീട്ടുതടങ്കലില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ കണ്ണ് വെട്ടിച്ച് വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ട്, അമ്മയുടെ അടുത്തെത്തിയ കുട്ടികള്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറം ലോകമറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടികളുടെ പരാതി പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha