പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ കൂട്ടുകാരനായ കെട്ടിട നിര്‍മാണ കരാറുകാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘം; കേരള ബാങ്ക് ജീവനക്കാരി അറസ്റ്റില്‍; പൊലീസ് ഉദ്യോഗസ്ഥനായ തന്റെ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നതിലും കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിലുമുള്ള വിരോധത്തിൽ ക്വട്ടേഷന്‍ നല്‍കിയത് 3 ലക്ഷം രൂപയ്ക്ക്

പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ കൂട്ടുകാരനായ കെട്ടിട നിര്‍മാണ കരാറുകാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏർപ്പാടാക്കിയ ബാങ്ക് ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കേരള ബാങ്ക് കണ്ണൂര്‍ ശാഖ ജീവനക്കാരി എന്‍.വി.സീമയെയാണ് (52) പരിയാരം പൊലീസ് കയ്യോടെ പിടികൂടിയത്. സീമ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജില്ലാ കോടതി തള്ളിയതിനു തൊട്ടു പിന്നാലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചെറുതാഴം ശ്രീസ്ഥ അതിയടത്തെ കരാറുകാരന്‍ സുരേഷ് ബാബുവിനെ (55) വെട്ടിപ്പരുക്കേല്‍പിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ക്വട്ടേഷന്‍ ഏല്‍പിച്ചത് സ്ത്രീയാണെന്നു കണ്ടെത്തിയത്. ഗ്രേഡ് എസ്‌ഐ ആയ ഭര്‍ത്താവിന്റെ സുഹൃത്തും അയല്‍വാസിയും ബന്ധുവുമായ സുരേഷ് ബാബുവിനെ ആക്രമിക്കാന്‍ 3 ലക്ഷം രൂപയ്ക്കാണു ഇത്തരത്തിൽ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. സുരേഷ് ബാബുവിനെ വെട്ടി പരുക്കേല്‍പിച്ച ക്വട്ടേഷന്‍ സംഘത്തിലെ 5 പേര്‍ അറസ്റ്റിലാവുകയുണ്ടായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സീമയുടെ നിർണായക പങ്ക് വ്യക്തമായതെന്നു പൊലീസ് അറിയിച്ചു. സുരേഷ് ബാബുവിനെ വെട്ടിയ കേസില്‍ 2 പേരെക്കൂടി പിടികൂടാനുണ്ട് എന്നും പോലീസ് പറഞ്ഞു.
അതോടൊപ്പം തന്നെ പൊലീസ് ഉദ്യോഗസ്ഥനായ തന്റെ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നതിലും കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിലുമുള്ള വിരോധത്തിലാണ് സുരേഷ് ബാബുവിനെ ആക്രമിക്കാന്‍ സീമ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറയുകയുണ്ടായി. അതിയടത്തെ വീട്ടില്‍ കാറിലെത്തിയ നാലംഗ സംഘം കഴിഞ്ഞ ഏപ്രില്‍ 18ന് ആണ് സുരേഷ് ബാബുവിനെ മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയായിരുന്നു.
നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39), തൈക്കടപ്പുറം കൃഷ്ണദാസ് (21)എന്നിവരെയാണ് സുരേഷ് ബാബുവിനെ വെട്ടിയ കേസില്‍ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സീമ പരിയാരം മെഡിക്കല്‍ കോളജ് ജംക്‌ഷനില്‍ കച്ചവടം നടത്തുന്ന രതീഷുമായി ക്വട്ടേഷന്‍ ആവശ്യത്തിനു
https://www.facebook.com/Malayalivartha


























