നവദമ്പതികൾ സഞ്ചരിച്ച ബൈക്കിന് കുറുകെ മയിൽ താഴ്ന്ന് പറന്നുവന്ന് ഇടിച്ചുണ്ടായ അപകടത്തിൽ നവവരന് ദാരുണാന്ത്യം; ജീവിച്ച് തുടങ്ങും മുമ്പ് പ്രാണനെ വിധി തട്ടിയെടുത്ത ആഘാതത്തിൽ ആശുപത്രി കിടക്കയിൽ ഭാര്യ:- റോഡിന് കുറുകെ പറന്ന മയില്‍ യുവാവിന്റെ നെഞ്ചിലിടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് നിരങ്ങി നീങ്ങിയത് പത്ത് മീറ്ററോളം

നവദമ്പതികൾ സഞ്ചരിച്ച ബൈക്കിന് കുറുകെ മയിൽ താഴ്ന്ന് പറന്നുവന്ന് ഇടിച്ചുണ്ടായ അപകടത്തിൽ നവവരന് ദാരുണാന്ത്യം. പുന്നയൂർക്കുളം പരൂർ പീടികപ്പറമ്പിൽ മോഹനന്റെ മകൻ പ്രമോഷ് (34) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വീണ പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡിൽ നിന്ന് തെന്നി മാറിയ ബൈക്ക് എതിർ ദിശയിൽ വന്ന സ്കൂട്ടറിലിടിച്ച് മറ്റൊരു യാത്രികനും പരുക്കേറ്റു.
അപകടത്തിൽ ചത്ത മയിലിനെ വനംവകുപ്പ് റോഡിൽനിന്നു നീക്കി. തൃശൂര്‍ അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിയുകയായിരുന്നു.
ഇതിനിടെ മറ്റൊരു ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും പരിക്കേറ്റു. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോകുകയായിരുന്നു. ധനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട ബൈക്ക് 10 മീറ്ററോളം എതിർദിശയിലേക്കു നിരങ്ങി നീങ്ങിയാണ് ധനേഷിന്റെ സ്കൂട്ടറിൽ ഇടിച്ചത്.
വീണയുടെയും ധനേഷിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ മയില്‍ ചത്തു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ് വീണ. നാല് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തൃശൂര്‍ വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ തുടര്‍ നടപടികൾ സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























