പരക്കംപാഞ്ഞ് ജനം... താലീബാനെ കൈപ്പടിയിലൊതുക്കാനായി ചൈനയും പാകിസ്ഥാനും മത്സരം തുടങ്ങി; ജീവിക്കാനായി മനുഷ്യര്‍ പരക്കം പായുമ്പോള്‍ താലിബാനെ വരുതിയിലാക്കി ചൈന; അമേരിക്കയെ വെട്ടിലാക്കിയ നീക്കങ്ങളുമായി അഫ്ഗാനില്‍ വീണ്ടും പാക്ക് കളി
ലോക രാഷ്ട്രങ്ങള്‍ക്ക് ഭിഷണിയായി താലീബാന്‍ മാറുമ്പോള്‍ മത്സരിച്ച് ചൈനയും പാകിസ്ഥാനും. താലിബാന്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെയാണ് അഫ്ഗാനിസ്ഥാനുമായുള്ള സൗഹാര്‍ദവും സഹകരണവും വര്‍ധിപ്പിക്കാന്‍ തയാറെന്ന ചൈനയുടെ പ്രഖ്യാപനം വന്നത്. യുഎസ്, നാറ്റോ സൈനിക പിന്‍മാറ്റത്തോടെ രാജ്യത്തിന്റെ നിയന്ത്രണം താലിബാന്റെ കൈകളിലേക്ക് തിരിച്ചെത്തുന്നുമെന്ന് കണക്കുകൂട്ടിത്തന്നെയാണ് ചൈന നീങ്ങിയതെന്ന് ഇതു വ്യക്തമാക്കുന്നു.
രണ്ടു പതിറ്റാണ്ടിനുശേഷം അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ പിടിമുറുക്കുമ്പോള്‍ യഥാര്‍ഥ ആഘോഷം ഇസ്‌ലാമാബാദിലാവും ഉണ്ടാവുക. മധ്യേഷ്യന്‍ ശാക്തിക രാഷ്ട്രീയത്തിന്റെ ചുക്കാന്‍ വീണ്ടും പിടിക്കാന്‍ പാക്കിസ്ഥാന്‍ തയാറെടുക്കുകയാവും. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഉസാമ ബിന്‍ ലാദനെ വേട്ടയാടാന്‍ താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കന്‍ നേതൃത്വത്തോട് അന്നത്തെ പാക്ക് നേതൃത്വം അഭ്യര്‍ഥിച്ചത് ഇതാണ്; താലിബാനെ തുരത്തേണ്ട ആവശ്യമില്ല, അവരിലെ മിതവാദികളെയും തീവ്രവാദികളെയും വേര്‍തിരിച്ച് തീവവ്രവാദികളെ അമര്‍ച്ച ചെയ്താല്‍ മതി, അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാനിലെ മിതവാദികളുടെ കൈകളില്‍ ഏല്‍പ്പിക്കുക.
അതനുസരിച്ചു യുഎസ് നേതൃത്വം ആദ്യഘട്ടത്തില്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കികിലും ആ നയം ഫലിക്കുന്നില്ലെന്ന് വന്നതോടെ, താലിബാനില്‍ തീവ്രവാദിയും മിതവാദിയുമില്ലെന്ന ഇന്ത്യയുടെയും റഷ്യയുടെയും ഉപദേശമാണ് ഒടുവില്‍ ചെവിക്കൊണ്ടത്.
ഇതിനിടയില്‍ തലപൊക്കിയ പാക്ക് താലിബാനാവട്ടെ, പാക്കിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പിടിമുറുക്കി വരികയായിരുന്നു. അതോടെ താലിബാനെ തള്ളാനും കൊള്ളാനുമാവാത്ത നിലയിലായി പാക്ക് നേതൃത്വം. പര്‍വേശ് മുഷറഫിന്റെ ഭരണകാലത്തു പാക്ക് താലിബാനുള്‍പ്പെട്ട തീവ്രവാദികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും പാക്കിസ്ഥാനിലെ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയത് അദ്ദേഹത്തിന് വിനയായി. ഒടുവില്‍ തീവ്രവാദികളുടെയും മിതവാദികളുടെയും ശത്രുവായി മാറിയ അദ്ദേഹം അധികാരത്തില്‍നിന്നു പുറത്താവുകയും ചെയ്തു.
മതതീവ്രവാദത്തെ പൂര്‍ണമായി എതിര്‍ത്തുകൊണ്ട് പാക്കിസ്ഥാനില്‍ അധികാരം കൈയാളാനാവില്ലെന്ന ബോധ്യത്തോടെയായിരുന്നു തുടര്‍ന്ന് ആസിഫ് സര്‍ദാരിയും നവാസ് ഷെരീഫും ഭരണമാരംഭിച്ചത്. പാക്ക് ഭൂമിയില്‍നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ആക്രമണം നടത്തുകയായിരുന്ന ഭീകരസംഘങ്ങള്‍ക്കെതിരെ അമേരിക്കന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയതു പാക്ക് ദേശീയവാദികളെയും ചൊടിപ്പിച്ചു. ഈ ആക്രമണങ്ങളില്‍ സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടു തുടങ്ങിയതോടെ പാക്ക് രാഷ്ട്രീയനേതൃത്വം വീണ്ടും പ്രതിക്കൂട്ടിലായി.
അഫ്ഗാനിസ്ഥാനിലെ ഏതു ഭരണകൂടത്തോടും സഹകരിക്കാമെന്നാണ് ചൈനീസ് നിലപാട്. തന്ത്രപരവും സാമ്പത്തിക വികസനപരവുമായ കാരണങ്ങളും ഷിങ്ജിയാന്‍ പ്രവിശ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ചൈനയെ ഈ നിലപാടിനു പ്രേരിപ്പിക്കുന്നത്.
പ്രവിശ്യകളുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുക്കും മുന്‍പ് അവരുമായി ചര്‍ച്ചയ്ക്കും ധാരണയുണ്ടാക്കാനും ചൈന തയാറായെന്നതു ശ്രദ്ധേയമാണ്. നേരത്തെയും താലിബാനുമായി ചൈനീസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ 28ന് വിദേശകാര്യമന്ത്രി വാങ് യിയും അഫ്ഗാന്‍ താലിബാന്‍ രാഷ്ട്രീയ കമ്മിഷന്‍ തലവന്‍ മുല്ല അബ്ദുല്‍ ഗനി ബറാദറുമായി നടന്ന ചര്‍ച്ച ചൈനതന്നെ പരസ്യമാക്കി. അഫ്ഗാനിസ്ഥാനിലെ നിര്‍ണായക സൈനിക, രാഷ്ട്രീയ ശക്തിയാണ് താലിബാനെന്നും സമാധാനത്തിനും അനുരഞ്ജനത്തിനും പുനര്‍നിര്‍മാണത്തിനും അവര്‍ക്കു പങ്കുവഹിക്കാനാകുമെന്നാണ് ചര്‍ച്ചയ്ക്കുശേഷം വാങ് യി പറഞ്ഞത്.
"
https://www.facebook.com/Malayalivartha