ദൈവം ജി സുധാകരനെ രക്ഷിച്ചു എല്ലാം അമ്പലപ്പുഴയിലെ ഉണ്ണി കണ്ണന്റെ മായ
ജി .സുധാകരന്‍ രക്ഷപ്പെട്ടു. ദൈവത്തില്‍ വിശ്വാസമില്ലെങ്കിലും അദ്ദേഹത്തെ ദൈവം തന്നെയാണ് രക്ഷപ്പെടുത്തിയത്.
പിണറായി വിജയനാണ് സുധാകരനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് സമയത്തായിരുന്നു സുധാകരനും പിണറായിയും തമ്മിലുള്ള ഇക്വേഷന്‍ തെറ്റിയത്. പിണറായി സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയല്ലല്ലോ എന്ന സുധാകരന്റെ ഒറ്റ കമന്റിലാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. സുധാകരനെ ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശം പിണറായി തന്നെയാണ് നല്‍കിയത്. സീറ്റ് നിഷേധിച്ചതും ഇതിന്റെ ദാഗം തന്നെയായിരുന്നു.
എന്നാല്‍ സുധാകരനോടുള്ള പിണറായിയുടെ വിരോധം അലിഞ്ഞില്ലാതാക്കാന്‍ വേണ്ടിയാണ് എം എം. ആരിഫ് ദൈവദൂതനെ പോലെ എത്തിയത്. എ എം. ആരിഫിന് പിണറായി ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ എതിരായി കഴിഞ്ഞു. ഈ അവസരം പരമാവധി ഉപയോഗിക്കാനാണ് സുധാകരന്‍ പക്ഷം തീരുമാനിച്ചിരിക്കുന്നത്.
ചേര്‍ത്തല ദേശീയപാത വിവാദത്തില്‍ എ.എം ആരിഫിനെതിരെ നീക്കം ശക്തമാക്കിയിരിക്കുകയാണ് സുധാകരപക്ഷം. ആരിഫിന്റെ നിലപാട് സുധാകര വിരുദ്ധ ചേരിയിലെ മുതിര്‍ന്ന നേതാക്കളും തള്ളിയതോടെ കടുത്ത പ്രതിരോധത്തിലാണ് അദ്ദേഹം. മുന്‍ മന്ത്രി ജി സുധാകരനെ കുരുക്കിലാക്കാനായിരുന്നു ദേശീയപാത പുനര്‍ നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് എ എം ആരിഫ് എം പി നല്‍കിയെന്നതായിരുന്നു ധാരണ.എന്നാല്‍ ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്നു പറയുന്നത് പോലെ കത്ത് ചെന്നു കൊണ്ടത് മന്ത്രി റിയാസിനാണ്.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ കത്ത് പരസ്യമായി തള്ളിയതോടെ ആരിഫ് വെട്ടിലായി.
ജി സുധാകരന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ആരിഫ് ശ്രമിച്ചുവെന്നാണ് സുധാകര പക്ഷത്തിന്റെ വാദം. പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവര്‍ത്തനം ആരിഫ് നടത്തിയെന്നും,സ്വന്തം ഘടകമായ ജില്ലാ കമ്മിറ്റിയെ പോലും അവഗണിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ പോലും കളങ്കപ്പെടുത്തുന്നതാണ് ആരിഫിന്റെ നടപടിയെന്നു പാര്‍ട്ടി വിശ്വസിക്കുന്നു. പ്രതിപക്ഷത്തിന് അടിക്കാന്‍ അങ്ങോട്ട് വടി കൊടുത്ത വിവാദം ജില്ലാ സെക്രട്ടറിയേറ്റ് ഗൗരവമായി പരിശോധിക്കണമെന്നുമാണ് സുധാകര പക്ഷം അവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിലും സമ്മര്‍ദ്ദം ചെലുത്താനാണ് സുധാകര പക്ഷത്തിന്റെ തീരുമാനം.
ഇതിനിടെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരിഫിന്റെ കത്തിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതും ആരിഫിന് വിനയായി.
തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി അനുമതിയില്ലാതെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം പോസ്റ്റര്‍ തയ്യാറാക്കിയതും ആരിഫിന് വിനയായി. ഇത് ജില്ല ഒട്ടാകെ പതിച്ചത് ഉള്‍പ്പെടെ പല വിവാദങ്ങളും വീണ്ടും പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാക്കാനും സുധാകര അനുകൂലികള്‍ തീരുമാനിച്ചിട്ടുണ്ട്. സുധാകര വിരുദ്ധ ചേരിയിലെ പ്രധാനിയായ മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ പരസ്യമായി തള്ളി പറഞ്ഞതോടെ, പാര്‍ട്ടിയില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് എ.എം. ആരിഫ് എംപി.
ചുരുക്കത്തില്‍ സുധാകരന്‍ നടപടിയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. സുധാകരനെതിരെ ആരിഫ് നടത്തിയ എല്ലാ നീക്കങ്ങളും ആരിഫിലേക്ക് തന്നെ തിരിഞ്ഞിരിക്കുകയാണ്.ആരിഫിനുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആരിഫ് അനുകൂലികളും പതുക്കെ പിന്‍മാറും.എല്ലാം അമ്പലപ്പുഴയിലെ ഉണ്ണികണ്ണന്റെ മായ.അല്ലാതെന്ത് പറയാന്‍.
"
https://www.facebook.com/Malayalivartha