Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

ദൈവം ജി സുധാകരനെ രക്ഷിച്ചു എല്ലാം അമ്പലപ്പുഴയിലെ ഉണ്ണി കണ്ണന്റെ മായ

17 AUGUST 2021 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും 'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...

കാസര്‍കോട് കുമ്പളയില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും

സംസ്ഥാന വനിതാ വികസന കോര്‍പറേഷന് 300 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി

എറണാകുളം-കെ.എസ്.ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച വാരാണസിയിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും...

ജി .സുധാകരന്‍ രക്ഷപ്പെട്ടു. ദൈവത്തില്‍ വിശ്വാസമില്ലെങ്കിലും അദ്ദേഹത്തെ ദൈവം തന്നെയാണ് രക്ഷപ്പെടുത്തിയത്.

പിണറായി വിജയനാണ് സുധാകരനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് സമയത്തായിരുന്നു സുധാകരനും പിണറായിയും തമ്മിലുള്ള ഇക്വേഷന്‍ തെറ്റിയത്. പിണറായി സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയല്ലല്ലോ എന്ന സുധാകരന്റെ ഒറ്റ കമന്റിലാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. സുധാകരനെ ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശം പിണറായി തന്നെയാണ് നല്‍കിയത്. സീറ്റ് നിഷേധിച്ചതും ഇതിന്റെ ദാഗം തന്നെയായിരുന്നു.

 



എന്നാല്‍ സുധാകരനോടുള്ള പിണറായിയുടെ വിരോധം അലിഞ്ഞില്ലാതാക്കാന്‍ വേണ്ടിയാണ് എം എം. ആരിഫ് ദൈവദൂതനെ പോലെ എത്തിയത്. എ എം. ആരിഫിന് പിണറായി ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ എതിരായി കഴിഞ്ഞു. ഈ അവസരം പരമാവധി ഉപയോഗിക്കാനാണ് സുധാകരന്‍ പക്ഷം തീരുമാനിച്ചിരിക്കുന്നത്.

ചേര്‍ത്തല ദേശീയപാത വിവാദത്തില്‍ എ.എം ആരിഫിനെതിരെ നീക്കം ശക്തമാക്കിയിരിക്കുകയാണ് സുധാകരപക്ഷം. ആരിഫിന്റെ നിലപാട് സുധാകര വിരുദ്ധ ചേരിയിലെ മുതിര്‍ന്ന നേതാക്കളും തള്ളിയതോടെ കടുത്ത പ്രതിരോധത്തിലാണ് അദ്ദേഹം. മുന്‍ മന്ത്രി ജി സുധാകരനെ കുരുക്കിലാക്കാനായിരുന്നു ദേശീയപാത പുനര്‍ നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് എ എം ആരിഫ് എം പി നല്‍കിയെന്നതായിരുന്നു ധാരണ.എന്നാല്‍ ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്നു പറയുന്നത് പോലെ കത്ത് ചെന്നു കൊണ്ടത് മന്ത്രി റിയാസിനാണ്.



പാര്‍ട്ടി ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ കത്ത് പരസ്യമായി തള്ളിയതോടെ ആരിഫ് വെട്ടിലായി.

ജി സുധാകരന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ആരിഫ് ശ്രമിച്ചുവെന്നാണ് സുധാകര പക്ഷത്തിന്റെ വാദം. പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവര്‍ത്തനം ആരിഫ് നടത്തിയെന്നും,സ്വന്തം ഘടകമായ ജില്ലാ കമ്മിറ്റിയെ പോലും അവഗണിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.



എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ പോലും കളങ്കപ്പെടുത്തുന്നതാണ് ആരിഫിന്റെ നടപടിയെന്നു പാര്‍ട്ടി വിശ്വസിക്കുന്നു. പ്രതിപക്ഷത്തിന് അടിക്കാന്‍ അങ്ങോട്ട് വടി കൊടുത്ത വിവാദം ജില്ലാ സെക്രട്ടറിയേറ്റ് ഗൗരവമായി പരിശോധിക്കണമെന്നുമാണ് സുധാകര പക്ഷം അവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിലും സമ്മര്‍ദ്ദം ചെലുത്താനാണ് സുധാകര പക്ഷത്തിന്റെ തീരുമാനം.

ഇതിനിടെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരിഫിന്റെ കത്തിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതും ആരിഫിന് വിനയായി.

 



തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി അനുമതിയില്ലാതെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം പോസ്റ്റര്‍ തയ്യാറാക്കിയതും ആരിഫിന് വിനയായി. ഇത് ജില്ല ഒട്ടാകെ പതിച്ചത് ഉള്‍പ്പെടെ പല വിവാദങ്ങളും വീണ്ടും പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാക്കാനും സുധാകര അനുകൂലികള്‍ തീരുമാനിച്ചിട്ടുണ്ട്. സുധാകര വിരുദ്ധ ചേരിയിലെ പ്രധാനിയായ മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ പരസ്യമായി തള്ളി പറഞ്ഞതോടെ, പാര്‍ട്ടിയില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് എ.എം. ആരിഫ് എംപി.

ചുരുക്കത്തില്‍ സുധാകരന്‍ നടപടിയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. സുധാകരനെതിരെ ആരിഫ് നടത്തിയ എല്ലാ നീക്കങ്ങളും ആരിഫിലേക്ക് തന്നെ തിരിഞ്ഞിരിക്കുകയാണ്.ആരിഫിനുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആരിഫ് അനുകൂലികളും പതുക്കെ പിന്‍മാറും.എല്ലാം അമ്പലപ്പുഴയിലെ ഉണ്ണികണ്ണന്റെ മായ.അല്ലാതെന്ത് പറയാന്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (2 minutes ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (14 minutes ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (23 minutes ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (32 minutes ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (47 minutes ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (48 minutes ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (56 minutes ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (58 minutes ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (1 hour ago)

ഏറ്റവും ഉയർന്ന ശതമാനം  (1 hour ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (1 hour ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (1 hour ago)

ചിരിപരത്തി വീഡിയോ  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ  (1 hour ago)

ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട്  (2 hours ago)

Malayali Vartha Recommends