Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു... ഗുണ്ടാ കുടിപ്പകയിൽ പുത്തൻ പാലം രാജേഷിൻ്റെ അനുയായികൾ ഡിനി ബാബുവിൻ്റെ സഹോദരനെ കൊലപ്പെടുത്തിയ കേസ്, കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് സാക്ഷി കൂറുമാറിയത്, പ്രതിയെ ഒക്ടോബർ 18ന് ഹാജരാക്കാൻ കോടതി ഉത്തരവ്

17 AUGUST 2021 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...

  കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു...പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും

ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടു... സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....

കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു...

 ഗുണ്ടാ കുടിപ്പകയിൽ പുത്തൻ പാലം രാജേഷിൻ്റെ അനുയായികൾ ഡിനി ബാബുവിൻ്റെ സഹോദരനെ കൊലപ്പെടുത്തിയ കേസ്, കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് സാക്ഷി കൂറുമാറിയത്, പ്രതിയെ ഒക്ടോബർ 18ന് ഹാജരാക്കാൻ കോടതി ഉത്തരവ്

 

 

തലസ്ഥാന നഗരിയിലെ പ്രബല ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയിൽ നടന്ന കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ കള്ള തെളിവ് നൽകിയ കുറ്റത്തിന് പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു.

 

പ്രതിയെ ഒക്ടോബർ 18 ന് ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ഗുണ്ടാ കുടിപ്പകയിൽ പുത്തൻപാലം രാജേഷിൻ്റെ അനുയായികൾ ഡിനി ബാബുവിൻ്റെ സഹോദരൻ സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് കള്ള സാക്ഷ്യത്തിന് കോടതി സ്വമേധയാ കേസെടുത്തത്.

 

കൂറു മാറിയ സാക്ഷിയായ കടകംപള്ളി വില്ലേജിൽ അണ മുഖം വാർഡിൽ കുമാരപുരം ചെന്നിലോട് കല്ലറ കളിയിൽ വീട്ടിൽ ഗോപൻ മകൻ അനുവിനെ പ്രതിയാക്കിയാണ് കോടതി നേരിട്ട് കേസെടുത്തത്. 2015 ൽ സിറ്റി മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ നടന്ന സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് ഗൂഢാലോചന ഭാഗം തെളിയിക്കാനുള്ള ഏഴാം സാക്ഷിയായ അനു പോലീസ് മൊഴിയും മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴിയും വിചാരണയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നത്.

പുത്തൻപാലം രാജേഷിൻ്റെ കൂട്ടാളികളായ പ്രതികളുടെ വെട്ടേറ്റ സുനിൽ ബാബു പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും പിന്തുടർന്നെത്തിയ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവ സമയം രാജേഷ് ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ സെൻട്രൽ ജയിലിൽ പാർക്കുകയായിരുന്നു. രാജേഷിൻ്റെ സംഘാംഗങ്ങളെ ഡിനി ബാബുവിൻ്റെ സംഘം ആക്രമിച്ചതാണ് വിരോധ കാരണമെന്നാണ് കേസ്.

 

 

സി ഐ റ്റി യു ഹെഡ് ലോഡ് വർക്കറായ സുനിൽ ബാബു കൊലക്കേസിൽ കണ്ണമ്മൂല സ്വദേശികളായ രാജൻ എന്ന സിജിത്ത് (32) , ഗബ്രി എന്ന അരുൺ (26) , കിച്ച എന്ന വിനീത് (26) , മാലിയെന്നും അനീഷെന്നും വിളിക്കുന്ന അരുൺ (26) , കാരി ബിനു എന്ന ബിനു , കള്ളൻ സജു എന്ന സജു , പൊറി സജി എന്ന സജി , കൊപ്ര സുരേഷ് എന്ന സുരേഷ് , പ്രവീൺ എന്നിവർക്കെതിരെ 2016 ലാണ് മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടർ ഷീൻ തറയിൽ കുറ്റപത്രം സമർപ്പിച്ചത്.

 

2018 ൽ നടന്ന വിചാരണക്കൊടുവിൽ ആദ്യ നാല് പ്രതികൾക്ക് വിചാരണ കോടതിയായ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കൊലപാതകം , ഗൂഢാലോചന , കഠിന ദേഹോപദ്രവം എന്നീ കുറ്റങ്ങൾക്ക് ഇരട്ട ജീവപന്ത്യവും 10 വർഷം കഠിന തടവും ശിക്ഷ വിധിച്ചിരുന്നു. കൂടാതെ 2 ലക്ഷം രൂപ പിഴയൊടുക്കാനും ജഡ്ജി പി.എൻ. സീത ശിക്ഷ വിധിച്ചു. 5 മുതൽ 8 വരെയുള്ള പ്രതികൾക്ക് ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.

 


കേസ് അന്വേഷണത്തിനിടെ സി ഐ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 56 സാക്ഷികളുടെ മൊഴി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം പോലീസ് മൊഴിയായി രേഖപ്പെടുത്തി. അന്വേഷണം ഏറ്റെടുത്ത ഉടൻ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ സാക്ഷിമൊഴി രേഖപ്പെടുത്തുകയായിരുന്നു. വിചാരണ വേളയിൽ പ്രതികളുടെ ഭീഷണിയിലോ സ്വാധീനത്തിലോ സാക്ഷിയായ അനു ആദ്യ പോലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേരാൻ സാദ്ധ്യതയുണ്ടെന്ന് അറിയാനിടയായതിനാൽ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ അനുവിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.

 

അപ്രകാരം കൊലക്കേസ് വിചാരണയിൽ നാൽപത്തി മൂന്നാം സാക്ഷിയായ കൊച്ചി ഒന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് ഡി. എസ്. നോബിൾ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം അനുവിൻ്റെ രഹസ്യമൊഴിയെടുത്തു. മജിസ്ട്രേട്ട് മുമ്പാകെ നൽകിയ രഹസ്യമൊഴിയിൽ താൻ സ്വമേധയാലാണ് മൊഴി നൽകുന്നതെന്നാണ് പ്രസ്താവിച്ചത്.

 

 

ഒരു കോണിൽ നിന്നും തനിക്ക് നിർബന്ധിക്കലോ ഭീഷണിയോ ഇല്ല. രഹസ്യമൊഴി നൽകാൻ പോലീസിൻ്റെ ഭാഗത്തുനിന്ന് ഭീഷണിയില്ല. സാക്ഷിമൊഴി സ്വമേധയാലാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് മജിസ്ട്രേട്ട് രഹസ്യമൊഴിയെടുത്തത്. ഇപ്രകാരം ഒരു മൊഴി തരാൻ സാക്ഷി ബാധ്യസ്ഥനല്ലെന്നും ഈ മൊഴി സാക്ഷിക്കെതിരായ തെളിവായി സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പും നൽകി. എല്ലാം സമ്മതിച്ചാണ് മൊഴി നൽകി വിരൽപ്പതിപ്പും ഒപ്പും വച്ചത്.

 


രഹസ്യമൊഴി ഇപ്രകാരമാണ് : 2015 ഡിസംബർ 13 വൈകിട്ട് 6 മണിക്ക് താൻ വെട്ടുകാട് ചർച്ചിൽ പോകവേ ഏഴാം പ്രതി സജി അമ്മാവനേയും മറ്റ് എട്ടു പേരെയും തൻ്റെ വീടിന് സമീപം റോഡ് സൈഡിൽ നിൽക്കുന്നത് കണ്ടു. അവരെ 3 - 4 ദിവങ്ങളിൽ അവിടെ കണ്ടു. താൻ വെട്ടുകാട് ചർച്ചിൽ നിന്ന് മടങ്ങവേ ഏഴാം പ്രതി രാത്രി 10 മണിക്ക് മൊബൈലിൽ വിളിച്ച് റീ ചാർജ് കൂപ്പൺ വാങ്ങി പുല്ലുകാട് ഏൽപ്പിക്കാൻ നിർദേശിച്ചു. അപ്രകാരം താൻ ഇരുപതാം സാക്ഷിയെ വിളിച്ച് തങ്ങൾ ഇരുവരും ഇരുപതാം സാക്ഷിയുടെ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ എത്തി റീചാർജ് കൂപ്പൺ വാങ്ങി പാറമടയിൽ വെച്ച് ഏഴാം പ്രതിക്ക് കൈമാറി. താൻ എത്തിയ സമയം അവിടെ 7 - 8 പേർ ഏഴാം പ്രതിക്കൊപ്പം നിൽപ്പുണ്ടായിരുന്നു. അവർ ശബരിമലകും മൂകാംബിക തീർത്ഥാടനത്തിനുമായി ട്രാവലർ ഏർപ്പാടാക്കാനും അഭ്യർത്ഥിച്ചു. അടുത്ത ദിവസമാണ് ഏഴാം പ്രതിയും ഒപ്പം കണ്ട മറ്റുള്ളവരും സുനിൽ ബാബു കൊലക്കേസിലെ പ്രതികളാണെന്ന് അറിഞ്ഞത്.

 

 


പോലീസ് കുറ്റപത്രത്തിലെ പതിമൂന്നാം സാക്ഷിയായിരുന്ന അനുവിനെ പ്രോസിക്യൂഷൻ ഭാഗം ഏഴാം സാക്ഷിയായി വിസ്തരിച്ചു. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി. എൻ. സീതയാണ് പ്രതികളെ വിചാരണ ചെയ്തത്. കൊലക്കേസ് പ്രതികൾക്കിടയിലെ ഗൂഢാലോചന തെളിയിക്കാനാണ് അനുവിനെ ഏഴാം സാക്ഷിയാക്കി വിസ്തരിച്ചത്. എന്നാൽ കൊലക്കേസ് പ്രതികളെ സഹായിക്കാൻ അനു മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യമൊഴി വിചാരണയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നു.

 

 

താൻ തൻ്റെ ആട്ടോറിക്ഷയിൽ പുല്ലുകാടേക്ക് ട്രിപ്പ് പോയില്ല. അഞ്ചും ഏഴും പ്രതികളെ തൻ്റെ വീടിന് സമീപം 2015 ഡിസംബർ 13 നോ അതിന് 3 - 4 ദിവസങ്ങൾക്ക് മുമ്പോ കണ്ടിട്ടില്ല. 5 ഉം 7 ഉം പ്രതികൾ കൊലക്കേസിലെ മറ്റു പ്രതികൾക്കൊപ്പം താൻ കണ്ട കാര്യവും വിചാരണയിൽ നിഷേധിച്ചു. താൻ റീചാർജ് കൂപ്പൽ വാങ്ങിയതും ഏഴാം പ്രതിക്ക് കൈമാറിയതും തുടർന്ന് നിഷേധിച്ചു. റീചാർജ് കൂപ്പൺ പാറമടയിൽ എത്തിക്കാൻ നിർദേശിച്ച് തനിക്ക് ഏഴാം പ്രതിയിൽ നിന്നും ഒരു കാളും ലഭിച്ചില്ല. അഞ്ചും ഏഴും പ്രതികൾക്കൊപ്പം മറ്റു പ്രതികൾ പാറമടയിൽ നിൽക്കുന്നത് താൻ കണ്ടില്ല. 2015 ഡിസംബർ 13 രാത്രി 10 മണിക്ക് ഇരുപതാം സാക്ഷി തനിക്കൊപ്പം ഇല്ലായിരുന്നു. ശബരിമലക്കും മൂകാംബികക്കും തീർത്ഥയാത്രക്ക് വാഹനം ഏർപ്പാടിക്കാൻ ഒരു കോളും ചെയ്തില്ല എന്നുമാണ് വിചാരണയിൽ അനു മൊഴി നൽകിയത്. അതിനാൽ ഏഴാം സാക്ഷി അനു വിചാരണ കോടതി മുമ്പാകെ പ്രഥമദൃഷ്ട്യാ കള്ള തെളിവ് നൽകിയതായി ജഡ്ജി പി.എൻ. സീത കണ്ടെത്തി. പോലീസിനും മജിസ്ട്രേട്ടിനും കൊടുത്ത സ്വന്തം മൊഴി അനു നിഷേധിച്ചു.

 

 


പ്രഥമദൃഷ്ട്യാ ഏഴാം സാക്ഷി വിചാരണ കോടതി മുമ്പാകെ കള്ള തെളിവ് നൽകിയതായും അത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 (കള്ള തെളിവ് നൽകൽ) പ്രകാരം ശിക്ഷാർഹവുമാണ്. നീതിന്യായനിർവ്വഹണത്തിൽ ഇടപെടാൻ മന:പൂർവ്വവും ബോധപൂർവ്വകവുമായ ശ്രമം ഏഴാം സാക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് കണ്ടെത്തിയ വിചാരണ കോടതി അനുവിനെ പ്രോസിക്യൂട്ട് ചെയ്യാൻ സിജെഎം കോടതിക്ക് പരാതി തയ്യാറാക്കി ഫോർവേഡ് ചെയ്യുകയായിരുന്നു.

 


വിചാരണ കോടതിയുടെ പരാതി , അനുവിൻ്റെ വിചാരണ കോടതിയിലെ സാക്ഷി മൊഴി , രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിൻ്റെ സാക്ഷിമൊഴി , അനുവിൻ്റെ പോലീസ് മൊഴി എന്നിവയോടൊപ്പം സാക്ഷിപ്പട്ടികയും വിചാരണ കോടതി സിജെഎം കോടതിക്ക് കൈമാറി.

 

 

 

അനുവിനെ വിസ്തരിക്കും മുമ്പ് സാക്ഷിക്കൂട്ടിൽ വച്ച് സത്യം ചെയ്യിച്ച ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് സഹാരി , രഹസ്യമൊഴി രേഖപ്പെടുത്തിയ ജുഡീഷ്യൽ മജിസ്ട്രേട്ട് ഡി. എസ്. നോബിൾ , മെഡിക്കൽ കോളേജ് പോലീസ് സർക്കിൾ ഇൻസ്പെക്ടർമാരായ ഷീൻ തറയിൽ , കെ. സജീവ് എന്നിവരാണ് സെഷൻസ് കോടതിയുടെ പരാതിയിലെ സാക്ഷിപ്പട്ടികയിലെ 1 മുതൽ 4 വരെയുള്ള സാക്ഷികൾ.


സിജെഎം കേസ് വിചാരണ ചെയ്യാൻ പതിനൊന്നാം മജിസ്ട്രേട്ട് കോടതിക്ക് മെയ്ഡ് ഓവർ ചെയ്യുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (14 minutes ago)

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (26 minutes ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (54 minutes ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (1 hour ago)

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...  (1 hour ago)

വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി.. .  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന  (2 hours ago)

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (6 hours ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (7 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (7 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (7 hours ago)

Malayali Vartha Recommends