Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു... ഗുണ്ടാ കുടിപ്പകയിൽ പുത്തൻ പാലം രാജേഷിൻ്റെ അനുയായികൾ ഡിനി ബാബുവിൻ്റെ സഹോദരനെ കൊലപ്പെടുത്തിയ കേസ്, കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് സാക്ഷി കൂറുമാറിയത്, പ്രതിയെ ഒക്ടോബർ 18ന് ഹാജരാക്കാൻ കോടതി ഉത്തരവ്

17 AUGUST 2021 09:35 AM IST
മലയാളി വാര്‍ത്ത

കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു...

 ഗുണ്ടാ കുടിപ്പകയിൽ പുത്തൻ പാലം രാജേഷിൻ്റെ അനുയായികൾ ഡിനി ബാബുവിൻ്റെ സഹോദരനെ കൊലപ്പെടുത്തിയ കേസ്, കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് സാക്ഷി കൂറുമാറിയത്, പ്രതിയെ ഒക്ടോബർ 18ന് ഹാജരാക്കാൻ കോടതി ഉത്തരവ്

 

 

തലസ്ഥാന നഗരിയിലെ പ്രബല ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയിൽ നടന്ന കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ കള്ള തെളിവ് നൽകിയ കുറ്റത്തിന് പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു.

 

പ്രതിയെ ഒക്ടോബർ 18 ന് ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ഗുണ്ടാ കുടിപ്പകയിൽ പുത്തൻപാലം രാജേഷിൻ്റെ അനുയായികൾ ഡിനി ബാബുവിൻ്റെ സഹോദരൻ സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് കള്ള സാക്ഷ്യത്തിന് കോടതി സ്വമേധയാ കേസെടുത്തത്.

 

കൂറു മാറിയ സാക്ഷിയായ കടകംപള്ളി വില്ലേജിൽ അണ മുഖം വാർഡിൽ കുമാരപുരം ചെന്നിലോട് കല്ലറ കളിയിൽ വീട്ടിൽ ഗോപൻ മകൻ അനുവിനെ പ്രതിയാക്കിയാണ് കോടതി നേരിട്ട് കേസെടുത്തത്. 2015 ൽ സിറ്റി മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ നടന്ന സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് ഗൂഢാലോചന ഭാഗം തെളിയിക്കാനുള്ള ഏഴാം സാക്ഷിയായ അനു പോലീസ് മൊഴിയും മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴിയും വിചാരണയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നത്.

പുത്തൻപാലം രാജേഷിൻ്റെ കൂട്ടാളികളായ പ്രതികളുടെ വെട്ടേറ്റ സുനിൽ ബാബു പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും പിന്തുടർന്നെത്തിയ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവ സമയം രാജേഷ് ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ സെൻട്രൽ ജയിലിൽ പാർക്കുകയായിരുന്നു. രാജേഷിൻ്റെ സംഘാംഗങ്ങളെ ഡിനി ബാബുവിൻ്റെ സംഘം ആക്രമിച്ചതാണ് വിരോധ കാരണമെന്നാണ് കേസ്.

 

 

സി ഐ റ്റി യു ഹെഡ് ലോഡ് വർക്കറായ സുനിൽ ബാബു കൊലക്കേസിൽ കണ്ണമ്മൂല സ്വദേശികളായ രാജൻ എന്ന സിജിത്ത് (32) , ഗബ്രി എന്ന അരുൺ (26) , കിച്ച എന്ന വിനീത് (26) , മാലിയെന്നും അനീഷെന്നും വിളിക്കുന്ന അരുൺ (26) , കാരി ബിനു എന്ന ബിനു , കള്ളൻ സജു എന്ന സജു , പൊറി സജി എന്ന സജി , കൊപ്ര സുരേഷ് എന്ന സുരേഷ് , പ്രവീൺ എന്നിവർക്കെതിരെ 2016 ലാണ് മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടർ ഷീൻ തറയിൽ കുറ്റപത്രം സമർപ്പിച്ചത്.

 

2018 ൽ നടന്ന വിചാരണക്കൊടുവിൽ ആദ്യ നാല് പ്രതികൾക്ക് വിചാരണ കോടതിയായ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കൊലപാതകം , ഗൂഢാലോചന , കഠിന ദേഹോപദ്രവം എന്നീ കുറ്റങ്ങൾക്ക് ഇരട്ട ജീവപന്ത്യവും 10 വർഷം കഠിന തടവും ശിക്ഷ വിധിച്ചിരുന്നു. കൂടാതെ 2 ലക്ഷം രൂപ പിഴയൊടുക്കാനും ജഡ്ജി പി.എൻ. സീത ശിക്ഷ വിധിച്ചു. 5 മുതൽ 8 വരെയുള്ള പ്രതികൾക്ക് ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.

 


കേസ് അന്വേഷണത്തിനിടെ സി ഐ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 56 സാക്ഷികളുടെ മൊഴി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം പോലീസ് മൊഴിയായി രേഖപ്പെടുത്തി. അന്വേഷണം ഏറ്റെടുത്ത ഉടൻ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ സാക്ഷിമൊഴി രേഖപ്പെടുത്തുകയായിരുന്നു. വിചാരണ വേളയിൽ പ്രതികളുടെ ഭീഷണിയിലോ സ്വാധീനത്തിലോ സാക്ഷിയായ അനു ആദ്യ പോലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേരാൻ സാദ്ധ്യതയുണ്ടെന്ന് അറിയാനിടയായതിനാൽ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ അനുവിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.

 

അപ്രകാരം കൊലക്കേസ് വിചാരണയിൽ നാൽപത്തി മൂന്നാം സാക്ഷിയായ കൊച്ചി ഒന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് ഡി. എസ്. നോബിൾ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം അനുവിൻ്റെ രഹസ്യമൊഴിയെടുത്തു. മജിസ്ട്രേട്ട് മുമ്പാകെ നൽകിയ രഹസ്യമൊഴിയിൽ താൻ സ്വമേധയാലാണ് മൊഴി നൽകുന്നതെന്നാണ് പ്രസ്താവിച്ചത്.

 

 

ഒരു കോണിൽ നിന്നും തനിക്ക് നിർബന്ധിക്കലോ ഭീഷണിയോ ഇല്ല. രഹസ്യമൊഴി നൽകാൻ പോലീസിൻ്റെ ഭാഗത്തുനിന്ന് ഭീഷണിയില്ല. സാക്ഷിമൊഴി സ്വമേധയാലാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് മജിസ്ട്രേട്ട് രഹസ്യമൊഴിയെടുത്തത്. ഇപ്രകാരം ഒരു മൊഴി തരാൻ സാക്ഷി ബാധ്യസ്ഥനല്ലെന്നും ഈ മൊഴി സാക്ഷിക്കെതിരായ തെളിവായി സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പും നൽകി. എല്ലാം സമ്മതിച്ചാണ് മൊഴി നൽകി വിരൽപ്പതിപ്പും ഒപ്പും വച്ചത്.

 


രഹസ്യമൊഴി ഇപ്രകാരമാണ് : 2015 ഡിസംബർ 13 വൈകിട്ട് 6 മണിക്ക് താൻ വെട്ടുകാട് ചർച്ചിൽ പോകവേ ഏഴാം പ്രതി സജി അമ്മാവനേയും മറ്റ് എട്ടു പേരെയും തൻ്റെ വീടിന് സമീപം റോഡ് സൈഡിൽ നിൽക്കുന്നത് കണ്ടു. അവരെ 3 - 4 ദിവങ്ങളിൽ അവിടെ കണ്ടു. താൻ വെട്ടുകാട് ചർച്ചിൽ നിന്ന് മടങ്ങവേ ഏഴാം പ്രതി രാത്രി 10 മണിക്ക് മൊബൈലിൽ വിളിച്ച് റീ ചാർജ് കൂപ്പൺ വാങ്ങി പുല്ലുകാട് ഏൽപ്പിക്കാൻ നിർദേശിച്ചു. അപ്രകാരം താൻ ഇരുപതാം സാക്ഷിയെ വിളിച്ച് തങ്ങൾ ഇരുവരും ഇരുപതാം സാക്ഷിയുടെ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ എത്തി റീചാർജ് കൂപ്പൺ വാങ്ങി പാറമടയിൽ വെച്ച് ഏഴാം പ്രതിക്ക് കൈമാറി. താൻ എത്തിയ സമയം അവിടെ 7 - 8 പേർ ഏഴാം പ്രതിക്കൊപ്പം നിൽപ്പുണ്ടായിരുന്നു. അവർ ശബരിമലകും മൂകാംബിക തീർത്ഥാടനത്തിനുമായി ട്രാവലർ ഏർപ്പാടാക്കാനും അഭ്യർത്ഥിച്ചു. അടുത്ത ദിവസമാണ് ഏഴാം പ്രതിയും ഒപ്പം കണ്ട മറ്റുള്ളവരും സുനിൽ ബാബു കൊലക്കേസിലെ പ്രതികളാണെന്ന് അറിഞ്ഞത്.

 

 


പോലീസ് കുറ്റപത്രത്തിലെ പതിമൂന്നാം സാക്ഷിയായിരുന്ന അനുവിനെ പ്രോസിക്യൂഷൻ ഭാഗം ഏഴാം സാക്ഷിയായി വിസ്തരിച്ചു. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി. എൻ. സീതയാണ് പ്രതികളെ വിചാരണ ചെയ്തത്. കൊലക്കേസ് പ്രതികൾക്കിടയിലെ ഗൂഢാലോചന തെളിയിക്കാനാണ് അനുവിനെ ഏഴാം സാക്ഷിയാക്കി വിസ്തരിച്ചത്. എന്നാൽ കൊലക്കേസ് പ്രതികളെ സഹായിക്കാൻ അനു മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യമൊഴി വിചാരണയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നു.

 

 

താൻ തൻ്റെ ആട്ടോറിക്ഷയിൽ പുല്ലുകാടേക്ക് ട്രിപ്പ് പോയില്ല. അഞ്ചും ഏഴും പ്രതികളെ തൻ്റെ വീടിന് സമീപം 2015 ഡിസംബർ 13 നോ അതിന് 3 - 4 ദിവസങ്ങൾക്ക് മുമ്പോ കണ്ടിട്ടില്ല. 5 ഉം 7 ഉം പ്രതികൾ കൊലക്കേസിലെ മറ്റു പ്രതികൾക്കൊപ്പം താൻ കണ്ട കാര്യവും വിചാരണയിൽ നിഷേധിച്ചു. താൻ റീചാർജ് കൂപ്പൽ വാങ്ങിയതും ഏഴാം പ്രതിക്ക് കൈമാറിയതും തുടർന്ന് നിഷേധിച്ചു. റീചാർജ് കൂപ്പൺ പാറമടയിൽ എത്തിക്കാൻ നിർദേശിച്ച് തനിക്ക് ഏഴാം പ്രതിയിൽ നിന്നും ഒരു കാളും ലഭിച്ചില്ല. അഞ്ചും ഏഴും പ്രതികൾക്കൊപ്പം മറ്റു പ്രതികൾ പാറമടയിൽ നിൽക്കുന്നത് താൻ കണ്ടില്ല. 2015 ഡിസംബർ 13 രാത്രി 10 മണിക്ക് ഇരുപതാം സാക്ഷി തനിക്കൊപ്പം ഇല്ലായിരുന്നു. ശബരിമലക്കും മൂകാംബികക്കും തീർത്ഥയാത്രക്ക് വാഹനം ഏർപ്പാടിക്കാൻ ഒരു കോളും ചെയ്തില്ല എന്നുമാണ് വിചാരണയിൽ അനു മൊഴി നൽകിയത്. അതിനാൽ ഏഴാം സാക്ഷി അനു വിചാരണ കോടതി മുമ്പാകെ പ്രഥമദൃഷ്ട്യാ കള്ള തെളിവ് നൽകിയതായി ജഡ്ജി പി.എൻ. സീത കണ്ടെത്തി. പോലീസിനും മജിസ്ട്രേട്ടിനും കൊടുത്ത സ്വന്തം മൊഴി അനു നിഷേധിച്ചു.

 

 


പ്രഥമദൃഷ്ട്യാ ഏഴാം സാക്ഷി വിചാരണ കോടതി മുമ്പാകെ കള്ള തെളിവ് നൽകിയതായും അത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 (കള്ള തെളിവ് നൽകൽ) പ്രകാരം ശിക്ഷാർഹവുമാണ്. നീതിന്യായനിർവ്വഹണത്തിൽ ഇടപെടാൻ മന:പൂർവ്വവും ബോധപൂർവ്വകവുമായ ശ്രമം ഏഴാം സാക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് കണ്ടെത്തിയ വിചാരണ കോടതി അനുവിനെ പ്രോസിക്യൂട്ട് ചെയ്യാൻ സിജെഎം കോടതിക്ക് പരാതി തയ്യാറാക്കി ഫോർവേഡ് ചെയ്യുകയായിരുന്നു.

 


വിചാരണ കോടതിയുടെ പരാതി , അനുവിൻ്റെ വിചാരണ കോടതിയിലെ സാക്ഷി മൊഴി , രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിൻ്റെ സാക്ഷിമൊഴി , അനുവിൻ്റെ പോലീസ് മൊഴി എന്നിവയോടൊപ്പം സാക്ഷിപ്പട്ടികയും വിചാരണ കോടതി സിജെഎം കോടതിക്ക് കൈമാറി.

 

 

 

അനുവിനെ വിസ്തരിക്കും മുമ്പ് സാക്ഷിക്കൂട്ടിൽ വച്ച് സത്യം ചെയ്യിച്ച ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് സഹാരി , രഹസ്യമൊഴി രേഖപ്പെടുത്തിയ ജുഡീഷ്യൽ മജിസ്ട്രേട്ട് ഡി. എസ്. നോബിൾ , മെഡിക്കൽ കോളേജ് പോലീസ് സർക്കിൾ ഇൻസ്പെക്ടർമാരായ ഷീൻ തറയിൽ , കെ. സജീവ് എന്നിവരാണ് സെഷൻസ് കോടതിയുടെ പരാതിയിലെ സാക്ഷിപ്പട്ടികയിലെ 1 മുതൽ 4 വരെയുള്ള സാക്ഷികൾ.


സിജെഎം കേസ് വിചാരണ ചെയ്യാൻ പതിനൊന്നാം മജിസ്ട്രേട്ട് കോടതിക്ക് മെയ്ഡ് ഓവർ ചെയ്യുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends