Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോ അക്കാദമിയിലെ അധ്യാപകന്‍ സുനില്‍ കുമാര്‍ കോളേജ് ഗ്രൗണ്ടില്‍ പൈശാചികമായി തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്തിന്? നാട്ടിലും വീട്ടിലും പ്രശ്‌നങ്ങളില്ല, പിന്നെന്താണ് സംഭവിച്ചത് ?

20 AUGUST 2021 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

ലോ അക്കാദമിയിലെ അധ്യാപകന്‍ സുനില്‍ കുമാര്‍ കോളേജ് ഗ്രൗണ്ടില്‍ പൈശാചികമായി തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്തിന്? വീട്ടിലോ നാട്ടിലോ സുനിലിന് കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുരുന്നു. അതുകൊണ്ടു തന്നെ ആത്മഹത്യക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.

സുനില്‍ കുമാറിന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. തലസ്ഥാനത്തെ ചില ദുര്‍മന്ത്രവാദികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ദുര്‍ബലമായ മനസ്സിന്റെ ഉടമയാണ് സുനില്‍കുമാര്‍.സത്യസന്ധനും നേരെ വാ നേരെ പോ എന്ന ചിന്താഗതിക്കാരനുമായിരുന്നു ഇയാള്‍. കോളേജിനുള്ളില്‍ നിന്ന് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നോ എന്ന അന്വേഷണമാണ് സുനില്‍കുമാറിന്റെ വ്യക്തിപരമായ ജീവിതത്തിലെ ചില താളപ്പിഴകളില്‍ ചെന്നു നിന്നത്.


കടുത്ത ഈശ്വര വിശ്വാസിയായിരുന്ന സുനില്‍ കുമാറിന് ആത്മീയ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ജ്ഞാനമുണ്ടാക്കണമെന്ന് ആഗ്രഹം തോന്നിയിരുന്നു. ആത്മീയ പുസ്തകങ്ങള്‍ അനവധി നിരവധി വായിച്ചിരുന്നു. ആത്മീയ പണ്ഡിതരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അതിലും ഒരു കുഴപ്പമുണ്ടായിരുന്നു.അതായത് ശരിയായ ആത്മീയവിശ്വാസമല്ല സുനില്‍കുമാര്‍ പിന്തുടര്‍ന്നിരുന്നത്. പകരം മന്ത്രവാദങ്ങളിലും ആഭിചാര ക്രിയകളിലും ആനന്ദം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

എപ്പോഴും ഉന്മേഷവാനായ അധ്യാപകനായിരുന്നു സുനില്‍ കുമാര്‍. കോളേജിലെ മറ്റ് അധ്യാപകരും വിദ്യാര്‍ത്ഥികളുമായും അടുത്ത ബന്ധം. സുഹൃത്തുക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടവന്‍. എല്ലാ കാര്യത്തിനും മുന്‍പന്തിയിലുള്ളയാള്‍. സന്തോഷകരമായ കുടുംബ ജീവിതം. പിന്നെയും എന്തിന് സുനില്‍കുമാര്‍ ആത്മഹത്യ ചെയ്‌തെന്ന ചോദ്യമാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒപ്പം പൊലീസിനെയും കുഴക്കുന്നത്.

 



ലോ അക്കാദമിയിലെ 2004 ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന സുനില്‍കുമാര്‍ സഹപാഠികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി അകലം പാലിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. അടുത്ത സുഹൃത്തുക്കളോട് പോലും പലപ്പോഴും സംസാരിച്ചിരുന്നില്ല. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ആര്‍ക്കും അറിയില്ല. ഇക്കാലത്താണ് മന്ത്രവാദത്തില്‍ സുനിലിന് അമിതമായ താത്പര്യമുണ്ടായതെന്ന് പോലീസ് കരുതുന്നു.

ചില അടുത്ത സുഹൃത്തുക്കളില്‍ നിന്നാണ് ആഭിചാരചിന്തകളോട് സുനില്‍കുമാറിന് താത്പര്യമുണ്ടായിരുന്നതായി പൊലീസ് മനസിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത സുഹൃത്തുക്കളോടും വിദ്യാര്‍ത്ഥികളോടും പൊലീസ് വിവരങ്ങള്‍ തേടുന്നുണ്ട്. നന്നായി വായിക്കുകയും, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താത്പര്യപ്പെടുകയും ചെയ്യുന്ന പ്രകൃതമായിരുന്നു സുനിലിന്റേത്. ഇന്‍സ്റ്റഗ്രാമില്‍ മരണത്തെ സൂചിപ്പിക്കുന്ന പോസ്റ്റുകളും സനുല്‍ പങ്കുവച്ചിരുന്നു.



സുനില്‍കുമാറിന്റെ മൊബൈല്‍ കണ്ടെത്താനായുമായിട്ടില്ല. തീപ്പിടുത്തതില്‍ മൊബൈലും ഉരുകിപോയിട്ടുണ്ടാകാമെന്നാണ് പൊലീസ് വിലയിരുത്തല്‍. ബുധനാഴ്ച ഉച്ചയ്ക്കാണ് കോളെജ് ഗ്രൗഡില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് സുനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്.

നാല്‍പ്പത് വയസ് മാത്രമുള്ള ഒരു ചെറുപ്പക്കാരന്റെ ജീവനെടുക്കാന്‍ മന്ത്രവാദത്തിന് കഴിയുമോ? എങ്കില്‍ ആരാണ് അതിന് പ്രേരിപ്പിച്ചത്? മരണാനന്തര ജീവിതത്തില്‍ സുനില്‍ വിശ്വസിച്ചിരുന്നോ? ഇതിനെല്ലാമുള്ള ഉത്തരം പോലീസിന് കണ്ടെത്തേണ്ടതുണ്ട് .സുനിലിന്റെ മരണം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹത്തിന്റെ കുടുംബം.അതിനാല്‍ ഭാര്യയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.



സുനിലിന്റെ മൊബൈല്‍ ഫോണ്‍ നശിക്കാതിരുന്നെങ്കില്‍ മരണത്തിന് തുമ്പുണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ മരണത്തിനൊപ്പം സുനിലിന്റെ മൊബൈല്‍ ഫോണും ഇല്ലാതായി. സുനില്‍ പതിവായി സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങള്‍ ,പൂജാ സ്ഥലങ്ങളില്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (2 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (4 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (5 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends