കുതിച്ചു പാഞ്ഞെത്തിയ ട്രെയിനിനു നേരെ ചുവന്ന തുണി വീശി കുട്ടികൾ;അപകടം മുന്നിൽ കണ്ട് ട്രെയിൻ നിർത്തി; എന്നാൽ പിന്നീട് അറിഞ്ഞത് നടുക്കുന്ന വിവരം; കുട്ടികളെ പിടികൂടി പോലീസ്

കുതിച്ചു പാഞ്ഞെത്തിയ ട്രെയിനിനു നേരെ ചുവന്ന തുണി വീശി കുട്ടികൾ.... അപകടം മുന്നിൽ കണ്ട് ട്രെയിൻ നിർത്തി അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്നവിവരം.... ഒടുവിൽ കുട്ടികളെ തൂക്കിയെടുത്ത് പോലീസ്.... കുളത്തിൽ കുളിക്കാൻപോയ കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിക്കുകയായിരുന്നു . കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടുകയും ചെയ്തു. തിരൂർ റെയിൽവേസ്റ്റേഷന് സമീപമാണ് സംഭവവികാസങ്ങൾ അരങ്ങേറിയത് .
നിറമരുതൂർ മങ്ങാട് ഭാഗത്തുനിന്ന് തിരൂർ റെയിൽസ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തിൽ കുളിക്കാൻപോയ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് അപകടകരമാകുന്ന കുസൃതി ഒപ്പിച്ചത്. കുട്ടികളിലൊരാൾ തുമരക്കാവ് വെച്ച് കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് കടന്നു പോകുകയായിരുന്നു.
ഉടൻ തന്നെ ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് വണ്ടി നിർത്തുകയും ചെയ്തു. പക്ഷേ കുട്ടികൾ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് തീവണ്ടി നിർത്തിയിട്ടു. വിവരം സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സുരക്ഷാസേനയെയുo അറിയിക്കുകയായിരുന്നു. റെയിൽവേ സുരക്ഷാസേന എസ്.ഐ. എം.പി. ഷിനോജ്, എ.എസ്.ഐ. വി.എസ്. പ്രമോദ് എന്നിവർനടത്തിയ അന്വേഷണത്തിൽ കുട്ടികൾ നിറമരുതൂർ പഞ്ചായത്തിലുള്ളവരാണെന്ന് മനസ്സിലാകുകയും ചെയ്തു .
കുട്ടികളെ പിടികൂടുകയുംചെയ്തു. താക്കീതു ചെയ്തതിനു ശേഷം മലപ്പുറം ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈൽഡ് ലൈൻ കുട്ടികൾക്ക് കൗൺസലിങ് നടത്തി. കുട്ടികൾ ദുരുദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ കേസെടുക്കുവാനുള്ള പദ്ധതിയിലാണ് പോലീസ്.ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നിൽ ചുവന്ന തുണി കാണിച്ചാൽ അപകടസൂചന തെളിയിക്കുന്നതാണ്.കാരണമില്ലാതെ ട്രെയിൻ നിർത്തിക്കുന്നതു ജാമ്യമില്ലാ കുറ്റമാണ്.
സമാനമായ സംഭവം തലശ്ശേരിയിൽ രണ്ടു വർഷങ്ങൾക്കു മുന്നേ സംഭവിച്ചിരുന്നു.കുളത്തിൽ കുളിച്ചു കയറിയ കുട്ടികൾ കയ്യിലെടുത്തു നിവർത്തിയ ചുവപ്പ് ട്രൗസർ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിൻ പെട്ടെന്ന് നിർത്തി നിർത്തി. ഉച്ചയ്ക്ക് 12.15ന് എടക്കാട് റെയിൽവേ സ്റ്റേഷന് സമീപമാണ് അന്ന് ഈ സംഭവം നടന്നത്.
എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസാണ് 5 മിനിറ്റിലേറെ എടക്കാട് നിർത്തേണ്ടി വന്നത്. 13, 14 വയസുള്ള 4 കുട്ടികൾ വീട്ടിൽ അറിയാതെ കുളിക്കാനെത്തിയതായിരുന്നു. ഇവർ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു ഒന്നാം പ്ളാറ്റ്ഫോം അവസാനിക്കുന്നിടത്ത് സ്റ്റേഷന്റെ പേര് എഴുതിയ ബോർഡിനടുത്തെ മരപ്പൊത്തിൽ സൂക്ഷിച്ചു.
കുളി കഴിഞ്ഞു തിരിച്ചെത്തി വസ്ത്രം മാറുന്നതിനിടയിൽ ഒരാൾ ചുവപ്പ് നിറമുള്ള ട്രൗസർ കയ്യിലെടുത്ത് കുടയുന്നതിനിടയിലാണ് ട്രെയിൻ കടന്നു വന്നത്. ചുവപ്പ് തുണി ഉയർത്തുന്നതു കണ്ട് അപകട മുന്നറിയിപ്പാണെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. വിവരമറിഞ്ഞു ആർപിഎഫ് എഎസ്ഐ ശ്രീലേഷ്, കോൺസ്റ്റബിൾ കെ.സുധീർ, സ്പെഷൽ ഇന്റലിജൻസ് ബ്രാഞ്ച് അംഗം സുബീഷ് എന്നിവർ എത്തി അന്വേഷിച്ചു കുട്ടികളെ കണ്ടെത്തി. ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ സുമേഷ് കുട്ടികളുമായി സംസാരിച്ച് സംഭവം വ്യക്തമായതിനെ രക്ഷിതാക്കളെ അന്ന് വിളിച്ചു വരുത്തി വിട്ടയച്ചു.
https://www.facebook.com/Malayalivartha

























