പ്രതിരോധം പാളിപ്പോയോ? കത്തികൾക്കിടയിലൂടെ നടന്ന പോലെ എളുപ്പമല്ല കൊവിഡിനെ ചെറുക്കുന്നത്... പരസ്യ വിമർശനവുമായി ഹരീഷ് പേരടി...

സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്.
അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോൾ ഇക്കാര്യത്തിലും കേരളം നമ്പർ വൺ തന്നെ. മിക്കദിവസവും പ്രതിദിന മരണം നൂറിന് മുകളിലാണ്. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ഉള്ളത് കേരളത്തിലാണ്.
ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി അനുകൂലികൾ പോലും പരസ്യ വിമർശനവുമായി സർക്കാരിനെതിരെ രംഗത്തെത്തുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഫേസ്ബുക്കിൽ ഇപ്പോൾ ചർച്ചയാവുന്നത്. നടനായ ഹരീഷ് പേരടി പങ്കുവച്ച ഒരു കുറിപ്പിലാണ് ഇപ്പോൾ സർക്കാരിനെ അങ്ങേയറ്റം വിമർശനവിധേയമാക്കി കൊണ്ടുള്ള വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്....
കോളേജിൽ പഠിക്കുമ്പോൾ കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക... സ്വയം തിരുത്തുക... ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വർഷമായി... ആത്മകഥകളിലെ ധീരൻമാരെ ഇനി നിങ്ങൾ കഥകൾ കണ്ണാടിയിൽ നോക്കി പറയുക...സ്വയം ആസ്വദിക്കുക... സന്തോഷിക്കുക...
എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ...പക്ഷെ കുടുംബം പോറ്റണം...അതിനുള്ള അവകാശമുണ്ട്...ഇങ്ങിനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്...ഇന്നത്തെ TPR-18.04%…ലാൽ സലാം...
ഈയൊരു കുറിപ്പിലൂടെ അദ്ദേഹം ബഹുമാനപ്പെട്ട കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെയാണ് കുറ്റപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇപ്പോൾ ഏറെ ചർച്ചാ വിഷയമായി സോഷ്യൽ മീഡിയയിൽ ഈ കുറിപ്പ് മാറിയിരിക്കുകയാണ്. ഒപ്പം തന്നെ കേരളത്തിലെ പ്രതിരോധം പാളിപ്പോയോ എന്ന ചോദ്യവും പല ദിക്കിൽ നിന്നും ഉയർന്ന് കേൾക്കുന്നുണ്ട്.
മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയെത്തിയപ്പോൾ കേരളത്തിൽ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്.
കേരളത്തിന്റെ പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചയാണ് ഇതിനു കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേസുകൾ കൂടുമെന്നുറപ്പായിട്ടും കൂടുതൽ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൻ്റെ തീരുമാനം.
കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിൽ കേരളം. അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോൾ കേരളത്തിൽ അത് മിക്ക ദിവസവും നൂറു കടക്കുന്നു. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ദിവസങ്ങളായി കേരളത്തിലാണ്.
മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയെത്തിയപ്പോൾ കേരളത്തിൽ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്.
അയൽ സംസ്ഥാനങ്ങൾ എല്ലാം ഇളവുകൾ നൽകുമ്പോൾ കേരളം ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. കേസുകൾ കൂടുമെന്നുറപ്പായിട്ടും കൂടുതൽ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൻ്റെ തീരുമാനം. വാക്സിനെടുത്തിട്ടും 5 ശതമാനത്തിലധികം പേർക്ക് കോവിഡ് വന്ന അവസ്ഥയാണ് കേരളത്തിൽ.
‘മികച്ച പ്രതിരോധത്തിന് ലഭിച്ച കപ്പ് അലമാരയിൽ ഇരുന്ന് പല്ലിളിക്കുന്നുണ്ട്’ എന്നാണു സർക്കാരിനെതിരെ ഉയരുന്ന പരിഹാസം. സംസ്ഥാനത്ത് കൊവിഡ് 19 മൂന്നാം തരംഗമുണ്ടായാലും നേരിടാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനസംഖ്യാ അനുപാതം നോക്കിയാല്‍ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിലാണ് എന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























