'അയ്യോ എന്നെ കൊല്ലാന്‍വരുന്നേ...' പോലീസ് സ്റ്റേഷനിലേക്ക് അലറിവിളിച്ച് ഓടിക്കയറി യുവാവ്; കാര്യമറിഞ്ഞപ്പോൾ അന്തംവിട്ട് പോലീസ്; സൃഹൃത്തുക്കളുടെ മൊഴി ഞെട്ടിച്ചു; ഒടുവിൽ സംഭവിച്ചത്

'അയ്യോ എന്നെ കൊല്ലാന്‍വരുന്നേ...' പോലീസ് സ്റ്റേഷനിലേക്ക് അലറിവിളിച്ച് ഓടിക്കയറി യുവാവ്. എന്തെന്നറിയാതെ അന്തംവിട്ട് പോലീസ്.... കാര്യമറിഞ്ഞപ്പോൾ പുലിവാലുപിടിച്ച് പോലീസ്... തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം നടന്നത് . മൂന്നാറിൽ അരങ്ങേറിയത് നാടകീയമായ സംഭവവികാസങ്ങൾ.
സുഹൃത്തുക്കൾ എന്നെ കൊല്ലാൻ വരുന്നേയെന്ന് അലറിക്കൊണ്ടായിരുന്നു മൂന്നാർ പോലീസ് സ്റ്റേഷനിലേക്ക് യുവാവ് എത്തിയത്, ഒരുരാത്രി മുഴുവൻ ഉദ്യോഗസ്ഥർക്ക് അക്ഷരാർത്ഥത്തിൽ ശല്യമായി മാറുകയായിരുന്നു യുവാവ്. സംഭവം ഇങ്ങനെ ആണ്.
യുവാവ് കഞ്ചാവുവലിച്ച് കിറുങ്ങിയായിരുന്നു തന്നെ സുഹൃത്തുക്കൾ കൊല്ലാൻ വരുന്നു എന്ന് അലറി കരഞ്ഞത്. ഇതു മനസ്സിലാക്കിയ പോലീസ് മാതാപിതാക്കളെ വിളിച്ചുവരുത്തി യുവാവിനെ അവർക്കൊപ്പം പറഞ്ഞുവിട്ടു. ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ 26-കാരനാണ് പോലീസിനെ നട്ടം തിരിയിച്ചത്.
തിങ്കളാഴ്ച രാവിലെ ഇയാളുൾപ്പെടെ അഞ്ചുപേർ ബൈക്കിൽ ടോപ്പ് സ്റ്റേഷനിലെത്തി കഞ്ചാവ് വാങ്ങി വലിക്കുകയുണ്ടായി . പിന്നെ പഴയമൂന്നാർ മൂലക്കടയിലെ റിസോർട്ടിൽ മുറിയെടുത്തു രാത്രി എല്ലാവരും അവിടെ മദ്യപിച്ച് ഉറങ്ങാൻ കിടക്കുകയായിരുന്നു.
രാത്രി 12 മണിയോടെയാണ് മൂന്നാർ സ്റ്റേഷനിലേക്ക് യുവാവ് അലറിവിളിച്ചു ഓടിവരുന്നത് പോലീസുകാർ കണ്ടത്. എന്നെ കൊല്ലാൻ വരുന്നേയെന്ന് പറഞ്ഞ് അലറിക്കൊണ്ട് ബൈക്കിലായിരുന്നു യുവാവ് പാഞ്ഞെത്തിയത് . സുഹൃത്തുക്കളാണ് കൊല്ലാൻ വരുന്നതെന്നും രക്ഷിക്കണമെന്നും ഇയാൾ പോലീസിനോട് കേണപേക്ഷിക്കുകയും ചെയ്തു.
എന്നാൽ പോലീസ് റിസോർട്ടിലെത്തി സുഹൃത്തുക്കളെ പിടിച്ചപ്പോൾ സുഹൃത്തുക്കൾക്ക് ഒന്നും അറിയില്ല എന്ന ഭാവമായിരുന്നു.സുഹൃത്തുക്കളെ ചോദ്യംചെയ്തപ്പോൾ അത്തരത്തിൽ യാതൊരു സംഭവമുണ്ടായില്ല എന്ന സൂചനയാണ് ലഭ്യമായത്.
കാര്യം മനസ്സിലാക്കിയ പോലീസും മടങ്ങി. തുടർന്ന് പോലീസ്, യുവാവിനെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. യുവാവിനെ ഇവർക്കൊപ്പം റിസോർട്ടിലേക്കയച്ചു. എന്നാൽ പോലീസ് സ്റ്റേഷനിലേക്ക് വെളുപ്പിന് മൂന്നുമണിക്ക് വീണ്ടും ഫോൺ കോൾ വരികയായിരുന്നു. മൂലക്കടയിലെ റിസോർട്ട് ഉടമയാണ് പോലീസിനെ വിളിച്ചത്.
ഒരു യുവാവ്, തന്നെ ആരോ കൊല്ലാൻ വരുന്നെന്നും പറഞ്ഞ് തന്റെ റിസോർട്ടിൽ ബഹളംവെയ്ക്കുന്നെന്നായിരുന്നു ഫോൺ വിളിച്ച റിസോർട്ട് ഉടമ പോലീസിനോട് പറഞ്ഞു. റിസോർട്ടിലേക്ക് കുതിച്ച് പോലീസ് കണ്ടത് തങ്ങൾ ആശ്വസിപ്പിച്ചു വിട്ട ആ യുവാവ് വീണ്ടും അലറുന്നതാണ്.
തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. പരസ്പരവിരുദ്ധമായ സംസാരമായിരുന്നു ഇയാൾ നടത്തിയത്. ഇയാളെ അകത്തും പുറത്തുമിരുത്താനാകാതെ പോലീസ് വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടായി. എന്നാൽ രാവിലെ ബോധം നേരെ ആയപ്പോൾ, താൻ എങ്ങനെ പോലീസ് സ്റ്റേഷനിലെത്തിയെന്നായി യുവാവിന്റെ ചോദ്യം.
കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയപ്പോൾ, കഞ്ചാവും മദ്യവും മൂലമാണ് പ്രശ്നമുണ്ടായതെന്ന് ഇയാൾ പോലീസിനോട് വ്യക്തമാക്കി . പോലീസ് ഇയാളുടെ മാതാപിതാക്കളോട് മൂന്നാറിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഉച്ചയ്ക്കെത്തിയ അവർക്കൊപ്പം യുവാവിനെ തിരിച്ചയക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























