അടിപൊളി വാ പോവാം... കുണ്ടറ പീഡനകേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച ശശീന്ദ്രന്റെ കേസ് തീർപ്പാക്കി... ക്ലീൻ ചീറ്റ്...

മന്ത്രി എ കെ ശശീന്ദ്രൻ പിണറായി സർക്കാർ മുതലേ പുലിവാല് പിടിക്കുകയാണ്. ഇപ്പോൾ അദ്ദേഹത്തിന് തലവേദന ഒഴിഞ്ഞ് നേരമില്ലാ എന്നാണ് ശത്രുക്കൾ പോലും പറയുന്നത്. ഒത്തുതീർപ്പിന് ശ്രമിച്ച് അവസാനം തന്നെ ഒതുമെന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന് ഇപ്പോൾ ആശ്വസിക്കാൻ പാകത്തിനുള്ള വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇനി മറ്റൊരു പെൺവിഷയത്തിൽ കൂടു പെട്ട് വീണ്ടും മന്ത്രി കസേര തെറിക്കുമോ എന്ന ആശങ്കയിലായിരുന്ന അദ്ദേഹത്തിന് ഇനി ശങ്ക വേണ്ട എന്നാണ് പോലീസും പറയുന്നത്.
കുണ്ടറ പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്‍റെ ക്ലീൻ ചിറ്റ് ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ് റിപ്പോർട്ട് പുറത്ത് വന്നിട്ടുള്ളത്. പീഡന പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. വിഷയം 'നല്ല രീതിയിൽ പരിഹരിക്കണം" എന്ന് മാത്രമാണ് മന്ത്രി പറഞ്ഞത് എന്നും പരാമർശിക്കുന്നുണ്ട്.
ഇരയുടെ പേരോ, ഇരയ്ക്കെതിരായ പരാമർശമോ മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ റിപ്പോർട്ട് ഇത്തരത്തിൽ തയ്യാറാക്കിയത്.
യൂത്ത്‌ലീഗ് നേതാവായ സഹല്‍ നല്‍കിയ പരാതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമർപ്പിച്ചിരിക്കുന്നത്. മന്ത്രി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ കേസെടുക്കാന്‍ പോലീസിനാവില്ല. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരിയായ ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇരയുടെ പേരോ മറ്റോ മന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബ്ദതാരാവലി ഉദ്ധരിച്ചായിരുന്നു നിയമോപദേശം. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പ്രശ്നം തീർക്കണം എന്നാണ് മന്ത്രി പറഞ്ഞത് എന്നും നിയമോപദേശത്തിൽ പറയുന്നു. നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്ന അർഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിൻവലിക്കണമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നുണ്ട്.
അതേസമയം, പീഡനശ്രമ കേസുമായി ബന്ധപ്പെട്ട് കുണ്ടറ സിഐക്ക് കഴിഞ്ഞ മാസമായിരുന്നു സ്ഥലം മാറ്റം നൽകിയത്. സിഐ എസ്. ജയകൃഷ്ണനെയാണ് അന്വേഷണവിധേയമായി സ്ഥലം മാറ്റിയത്. കേസ് അന്വേഷണത്തില്‍ സിഐക്ക് വീഴ്ച പറ്റിയെന്ന ഡിഐജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് സ്ഥലം മാറ്റം. യുവതി പരാതി നൽകി 24 ദിവസത്തിന് ശേഷം മൊഴി രേഖപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.
കേസിൽ പൊലീസിനും വീഴ്ച സംഭവിച്ചു എന്നായിരുന്നു തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ചയ് കുമാർ ഗുരുഡിന്‍റെ അന്വേഷണ റിപ്പോർട്ട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മനസിലാക്കിയിരുന്നു.
പക്ഷെ ഒരു സ്ത്രീയുടെ പരാതി എന്ന നിലയിൽ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് നിയമപരമായി പരാതി തീർപ്പാക്കിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ മാസം 28നാണ് പരാതി നൽകിയത്. പരാതിക്കായി വ്യക്തമായ മൊഴിയും തെളിവുകളോ ഹാജരാക്കിയില്ല. മാത്രമല്ല പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഡിഐജി പറയുന്നു. ഒരു ക്രിമിനൽ കേസി പ്രതിയായ പരാതിക്കാരയുെയ അച്ഛനെ എൻസിപിയിൽ നിന്നും പുറത്താക്കി.
https://www.facebook.com/Malayalivartha


























