ദേശീയതയോ രാജ്യസ്നേഹമോ അല്ല ലക്ഷ്യം; മുസ്ലീങ്ങൾക്കും ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും അപകടം! യൂണിഫോം സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയിൽ ഒളിഞ്ഞിരിക്കുന്ന കാളകൂട വിഷമാണ് ; തുറന്നടിച്ച് രാഹുൽ ഈശ്വർ

യൂണിഫോം സിവിൽ കോഡിനെക്കുറിച്ച് പറയുകയാണ് രാഹുൽ ഈശ്വർ. അത് രാജ്യത്തിനു അപകടകമാണെന്നു അദ്ദേഹം പറയുന്നു.അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെ; യൂണിഫോം സിവിൽ കോഡ് എന്ന് വെച്ചാൽ ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ44ആണ്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയതയുടെ അളവുകോലായി ബിജെപി അടക്കമുള്ള വലതു പക്ഷ പാർട്ടികൾ മുന്നോട്ടു വയ്ക്കുന്ന ഒന്നാണ് യൂണിഫോം സിവിൽ കോഡ്.
ഒരു രാജ്യം ഒരു മതം എന്ന ആശയത്തിലേക്ക് രാജ്യം ഒന്നാകെയുള്ള ഒരു ചുവടുവെപ്പാണ് യൂണിഫോം സിവിൽ കോഡ്. പത്ത് വർഷം മുന്നേ താൻ ഇതിനെ അനുക്കൂലിച്ചിരുന്നു . എന്നാൽ ആർഎസ്എസിന്റെ ഗുരുജി എം എസ് ഫോൾവാൾക്കറിന്റെ ഒരു പുസ്തകം വായിക്കാൻ ഇടയായി. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ഈ സിവിൽ കോഡിന്റെ പിന്നിലുള്ള വലിയ കള്ളക്കളിയെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.
ഇന്ത്യൻ ഭരണഘടനയിൽ ഒളിഞ്ഞിരിക്കുന്ന കാലകൂട വിഷം ആണ് യൂണിഫോം സിവിൽ കോഡ്. ഇത് ദേശീയതയോ രാജ്യസ്നേഹമോ അല്ല. ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു അജണ്ടയുണ്ട്.ചിലർ കരുതും മുസ്ലീങ്ങൾക്ക് മാത്രമാണ് യൂണിഫോം സിവിൽ കോഡ് അപകടമെന്നാണ്.
എന്നാൽ അവർക്കു മാത്രമല്ല ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും ഒക്കെ അപകടകരമാകുന്ന ഒന്നാണ് യൂണിഫോം സിവിൽ കോഡ്.അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയ്ക്ക് പോയപ്പോൾ 10 വർഷം മുന്നേ വരെ ഈ സിവിൽ കോഡ് നല്ലതാണെന്ന് വാദിച്ചിരുന്ന വ്യക്തിയാണ് ഞാൻ.
അപ്പോഴായിരുന്നു 1972 ഗുരുജി ഗോൾവാൾക്കർ ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂ വായിച്ചത്.ഇപ്പോഴത്തെ ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ അജണ്ടയാണിത്. കശ്മീരിന്റെ 375 റദ്ദാക്കി, രാമക്ഷേത്രം പണിയാൻ തുടങ്ങി . ഇനി അടുത്ത പദ്ധതി യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുക എന്നതാണ്.എന്നാൽ ഗുരുജി പറയുന്നത് ഇന്ത്യയെ നശിപ്പിക്കുന്നതാണ് യൂണിഫോം സിവിൽ കോഡ് .
അതല്ല ഇന്ത്യയ്ക്ക് വേണ്ടത് എന്നാണ്.ഇന്ത്യയ്ക്ക് വേണ്ടത് ഹിന്ദു-മുസ്ലിം സാഹോദര്യമാണ്.അദ്ദേഹം പറഞ്ഞ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഞങ്ങൾക്കിടയിലുള്ള ചിലരുടെ ഒരു വിചാരം മുസ്ലീങ്ങൾ 4 കല്യാണം കഴിച്ചു കഴിഞ്ഞാൽ ജനസംഖ്യ കൂടുമെന്നാണ് . ഇങ്ങനെ ജനസംഖ്യാ വിസ്ഫോടനം ഉണ്ടാകുമെന്നത് തെറ്റിദ്ധാരണ കാരണമാണ് യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. പ്രകൃതിക്ക് യൂണിഫോമിറ്റി ഇഷ്ടമല്ല.
മറിച്ചു പ്രകൃതിക്ക് ഇഷ്ടം ഐക്യത ആണ്.യൂണിറ്റി യും യൂണിഫോമിറ്റിയും രണ്ടാണ് അതായത് ഐക്യതയും ഏകശിലാത്മകതയും രണ്ടാണ്. ഐക്യം എന്നുപറഞ്ഞാൽ വ്യത്യസ്തമായ മതമുള്ള വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായമുള്ളവർ വ്യത്യസ്തമായ ആചാരങ്ങൾ ഉള്ളവർ ഇവരുടെ എല്ലാവരുടെയും ഒന്നിപ്പ് ആണ് ഐക്യം എന്ന് പറയുന്നത്.എന്നാൽ ഏകശിലാത്മകഥ ഇതിലേതെങ്കിലും ധാര ഒന്നിച്ച് ഒരു ജനതയിൽ അടിച്ചേൽപ്പിക്കുന്നതാണ്.
അങ്ങനെ ഒരു ധാരണ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് രാജ്യത്തിന്റെ മരണമണിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. യഥാർത്ഥത്തിൽ യൂണിഫോം സിവിൽ കോഡ് മുസ്ലിം വിരുദ്ധതയെ ഭരണഘടനയുടെ മുഖംമൂടി അണിയിച്ച് അവതരിപ്പിക്കുന്നതാണ്. യൂണിഫോം സിവിൽ കോഡ് അല്ല ഭാരതത്തിന് യഥാർത്ഥത്തിൽ വേണ്ടത്.
ഐക്യവും ഹിന്ദു-മുസ്ലിം സാഹോദര്യവുമാണ് രാജ്യത്തിന് വേണ്ടത് .മാത്രമല്ല ഇന്ന് ഇന്ത്യക്ക് വേണ്ടത് വിവാഹത്തിനു മുന്നേയുള്ള ക്ലാസുകളാണ് ക്രിസ്ത്യൻ സഭകൾ വിവാഹത്തിനു മുന്നേ വിവാഹിതരാകാൻ പോകുന്നവർക്ക് മൂന്ന് ദിവസം ക്ലാസ്സുകൾ നൽകാറുണ്ട്. അതുകൊണ്ടാണ് അവരുടെ കുടുംബജീവിതം ഇത്രയും സ്റ്റെബിലിറ്റി ഉള്ളത്.
വിവാഹ ജീവിതം പരിശോധിച്ചു നോക്കിയാൽ ഹിന്ദുക്കളിൽ 90 വിവാഹമോചനക്കേസുകൾ കൂടുതലാണ്. നമുക്ക് നമ്മുടെ പ്രശ്നങ്ങൾ നേരെ ആക്കാൻ കഴിയാതെ മുസ്ലീങ്ങളെ നേരെയാക്കാൻ പോകുന്നു എന്ന വ്യാജേന അവരെ അടിച്ചമർത്താൻ ഉള്ള വളഞ്ഞ വഴിയാണ് യൂണിഫോം സിവിൽ കോഡ് എന്ന് മനസ്സിലാക്കണം.
ഗുരുജി ആദ്യകാലത്തൊക്കെ ക്രിസ്ത്യാനികൾ മുസ്ലീങ്ങൾ ഒക്കെ തൻറെ ശത്രുക്കൾ എന്ന് വിചാരിച്ചിരുന്നു. തീവ്ര നിലപാട് ഉണ്ടായിരുന്ന വ്യക്തിയാണ് . എന്നാൽ ഏതൊരു മനുഷ്യനും ദൈവം നന്നാകാൻ അവസരം കൊടുക്കും എന്നതുപോലെ ഇദ്ദേഹത്തിനും ആ ചിന്തകൾ മാറ്റാൻ ഒരു അവസരം കിട്ടി.
സവർക്കറുടെ തീവ്ര നിലപാടുകളിലൂന്നിയുള്ള വീക്ഷണങ്ങൾ ആയിരുന്നു ആദ്യഘട്ടത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നത്.പിന്നീട് അദ്ദേഹം ആ ചിന്തകളിൽ നിന്നൊക്കെ മുക്തനായി ഗാന്ധിയൻ ചിന്തകളുടെ മുഖ്യധാരയിൽ എത്തി.
യൂണിഫോം സിവിൽ കോഡ് ഒരിക്കലും രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനത്തിന് വേണ്ടിയിട്ടുള്ളതല്ല . രാജ്യത്തിന്റെ നാശത്തിലേക്ക് ഉള്ളതാണ്. ഭാരതത്തിനു ഉന്നമനത്തിന് ആവശ്യം ഏകശിലാത്മകതയല്ല. ഐക്യമാണ് വേണ്ടത് . ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതാണ് നമ്മുടെ ആപ്തവാക്യം.
https://www.facebook.com/Malayalivartha


























