വർഷങ്ങൾക്ക് മുൻപ് ചെയ്തത് കൊടും ചതിയോ? ഒരു രാജാവും ഇങ്ങനെ രാജ്യദ്രോഹം ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയില്ല: ഇത് തലമുറകളോടുള്ള ചതി, അയ്യങ്കാരും ഹാന്നിങ്ങ്ട്ടണും ചിരിക്കുകയാണോ ഇപ്പോഴും: കേരളത്തിലെ വർഷങ്ങൾ നീണ്ട ചർച്ചയിൽ തന്റെ നിലപാടറിയിച്ച് ജെയിംസ് കെ ജോസഫ്

വർഷങ്ങളായി കേരളത്തിലെ ചർച്ചാവിഷയമാണ് മുല്ലപെരിയാർ. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാടും കേരളവും നിരവധി പ്രശ്നങ്ങൾ നടന്നിട്ടുമുണ്ട്. ഇപ്പോളിതാ, ഈ വിഷയത്തെ സംബന്ധിച്ച് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുൻ അകൗണ്ടർ ജനറലായ ജെയിംസ് കെ ജോസഫ്.
1886-ൽ തിരുവിതാംകൂർ ദിവാനായിരുന്ന രാമ അയ്യങ്കാറും മദ്രാസ് റെസിഡൻസി സെക്രെട്ടറി ആയിരുന്ന ഹാന്നിങ്ങ്ട്ടണും ചേർന്നൊരു കരാർ എഴുതി. ഇതിന് പ്രകാരം തിരുവിതാംകൂറിന്റെ ഭാഗമായിട്ടുള്ള തേക്കടിയിലുള്ള മുല്ലപ്പെരിയാർ എണ്ണായിരം ഏക്കർ ഭൂമി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് കൊല്ലം തുശ്ചമായ ലീസിന് നൽകുന്നു എന്നായിരുന്നു.
ഈ കരാറിനെ ചതി എന്ന് തന്നെ പറയാവുന്നതാണ്. ഇതിന് അന്നത്തെ മഹാരാജാവായിരുന്ന വിശാഖം തിരുനാളും സമ്മതം മൂളി എന്ന് പറയുമ്പോൾ ഒരു ചതി എന്ന് തന്നെ വ്യക്തമായി പറയാൻ കഴിയും. ഒരു രാജാവും ഇങ്ങനെ രാജ്യദ്രോഹം ചെയ്യുമെന്നും നമുക്ക് വിശ്വസിക്കാൻ കഴിയില്ല. ഇത് തലമുറകളോടുള്ള ചതി എന്ന് പറയാം.
ഇത് കാരണം വൈദ്യുതിയുടെയും വെള്ളത്തിന്റെയും നഷ്ട്ടതിനെ കുറിച്ച് ചിന്തിച്ചാൽ കേരളത്തിന് ഇത് കൊണ്ട് വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 1970 ആയപ്പോൾ കരാർ ഒപ്പിട്ട് നൂറോളം വർഷമായിരുന്നു. ഇപ്പോഴും അന്നത്തെ കരാർ നിലനിൽക്കുന്നു എന്ന് പറയുമ്പോൾ അയ്യങ്കാറ് സന്തോഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് ശേഷം നടന്ന ചർച്ച വിഷയം ഡാമിന്റെ ലെവൽ എത്രവേണമെന്നും ഡാമിന്റെ സെയ്ഫ്റ്റിയും ആയിരുന്നു. 136 അടി കൂടിയാൽ വലിയ പ്രശ്നം സംഭവിക്കുമെന്നാണ് കേളത്തിലുള്ളവരുടെ വിശ്വാസം. എന്നാൽ സുപ്രീം കോടതി ഇതിൽ ഇടപെട്ട് പറയുന്നത് 142 അടിയെന്നാണ്.
ഡാം പൂർണമായും തമിഴ്‌നാടിന്റെ കീഴിൽ ആയതിനാൽ ഒരു കോമൺ സൂപ്പർവൈസറി കമ്മീഷനെ നിയമിച്ചിരിക്കുകയാണ്. അതിന്റെ തലപ്പത്തും ഒരു എഞ്ചിനീയറുണ്ട്. അതൊക്കെ നന്നായിട്ട് നോക്കിയിട്ടുണ്ട്. ഇനിയുള്ളത് ഡാമിനെ കുറിച്ചുള്ള കേരളീയരുടെ ആശങ്കയാണെന്നും ജെയിംസ് കെ ജോസെഫ് പറഞ്ഞു.
https://www.facebook.com/Malayalivartha


























