Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

ഇന്ത്യ ആസകലമുളള വിശ്രുത കലാകാരന്‍മാരോട് ഇത്രയും വ്യക്തിബന്ധം പുലര്‍ത്തുന്ന മറ്റൊരു നേതാവുണ്ടാകില്ല; ജനകീയാസൂത്രണത്തിലെ സ. ബേബിയുടെ സംഭാവന സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടാണ്; ജനകീയാസൂത്രണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് പുത്തന്‍ വികസന സംസ്കാരത്തിന്‍റെ സൃഷ്ടിയായിരുന്നുവെന്ന് ഡോ. ടി എം തോമസ് ഐസക്

27 AUGUST 2021 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കണ്ണീർക്കാഴ്ചയായി... പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

ജനകീയാസൂത്രണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് പുത്തന്‍ വികസന സംസ്കാരത്തിന്‍റെ സൃഷ്ടിയായിരുന്നുവെന്ന് ഡോ. ടി എം തോമസ് ഐസക്.ഏതായാലും ജനകീയാസൂത്രണത്തിലെ 25-ാം വര്‍ഷം സ്ത്രീ പദവി പഠനം പുതിയ രൂപത്തിലും ഭാവത്തിലും പുനരാവിഷ്കരിക്കുന്നതില്‍ ബേബി സഖാവിന് അഭിമാനിക്കാമെന്നും അദ്ദേഹം പറയുന്നു . ജനകീയാസൂത്രണത്തിന്‍റെ ചരിത്രം തന്റെ കുറിപ്പുകളിലൂടെ വിവരിക്കുകായണ്‌ തോമസ് ഐസക്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

1973-74 തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്.എന്‍ കോളേജ്, എറണാകുളം മഹാരാജാസ്, തൃശൂര്‍ കേരളവര്‍മ്മ, പാലക്കാട് വിക്ടോറിയ, തലശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ എല്ലാം എസ്.എഫ്.ഐ ജയിച്ചു.

അതൊരു വഴിത്തിരിവ് ആയി. അന്നു കൊല്ലം എസ്.എന്‍ കോളേജിനെ നയിച്ചിരുന്നത് സ. എം.എ. ബേബിയായിരുന്നു. അന്നേ ബേബി ഒരു വ്യത്യസ്ത പ്രകൃതക്കാരനാണ്. കലയിലും സാഹിത്യത്തിലും വലിയ കമ്പം. അതു പിന്നീട് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.

ഇന്ത്യ ആസകലമുളള വിശ്രുത കലാകാരന്‍മാരോട് ഇത്രയും വ്യക്തിബന്ധം പുലര്‍ത്തുന്ന മറ്റൊരു നേതാവുണ്ടാകില്ല. ജനകീയാസൂത്രണത്തിലെ സ. ബേബിയുടെ സംഭാവന സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടാണ്.

ജനകീയാസൂത്രണകാലത്ത് പാര്‍ട്ടി സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മെമ്പര്‍ എന്ന നിലയില്‍ ബേബി കൂടുതല്‍ സമയവും ഡല്‍ഹിയിലായിരുന്നു. എങ്കിലും ഉന്നത മാര്‍ഗ്ഗനിര്‍ദേശകസമിതി അംഗമായിരുന്നു.

കേരളത്തില്‍ വരുമ്പോഴെല്ലാം അതിന്റെ യോഗങ്ങളില്‍ മാത്രമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചടങ്ങുകളിലും സജീവ സാന്നിന്ധ്യം ആയിരുന്നു. ഒട്ടേറെ സാംസ്കാരിക പ്രതിഭകള്‍ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രാദേശിക പദ്ധതികളില്‍ സംസ്കാരത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്ന പരാതിയുണ്ടായിരുന്നു.

ജനകീയാസൂത്രണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് പുത്തന്‍ വികസന സംസ്കാരത്തിന്‍റെ സൃഷ്ടിയായിരുന്നു. വളരെയേറെ ഊന്നല്‍ നല്കിയ ഒരു കാര്യമായിരുന്നിത്. ഇ.എം.എസിന്‍റെ മത്തായി മാഞ്ഞൂരാന്‍ പ്രഭാഷണത്തോടെയാണ് ഈ ആദര്‍ശം ചര്‍ച്ചാ വിഷയമായി മാറിയത്.

അതുകൊണ്ട് സാംസ്കാരികതല മാനം താഴെ തട്ടിലെ വികസന പരിപാടികളില്‍ ശക്തിപ്പെടുത്തേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് ഗൗരവപരമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സ. ബേബി മാനവീയം സാംസ്കാരിക പരിപാടിയുമായി രംഗപ്രവേശനം ചെയ്തത്.

പിറ്റേവര്‍ഷം പുതിയ നൂറ്റാണ്ട് ആരംഭിക്കുകയാണ്. പുതിയ നുറ്റാണ്ടിനെ വരവേല്‍ക്കുന്നതിന് ഒരു സാംസ്കാരിക ഇളക്കം കേരളത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പുതിയ നൂറ്റാണ്ടിന്‍റെ ഉദയം ഒരു നിമിത്തമാക്കി സാംസ്കാരിക മേഖലയിലെ അപചയങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയും പുതിയ ഒരു സംസ്കാരം സൃഷ്ടിക്കുകയും ചെയ്യാനുളള ഒരു പരിശ്രമമായിരുന്നു മാനവീയം സാംസ്കാരിക പരിപാടി.

മാനവീയം പരിപാടിക്ക് ജനകീയാസൂത്രണപ്രസ്ഥാനം പൂര്‍ണ്ണ പിന്‍തുണ നല്‍കുവാന്‍ തീരുമാനിച്ചു. ഉന്നതതല മാര്‍ഗ്ഗനിര്‍ദേശക സമിതിയുടെ എക്സിക്യൂട്ടീവ് ഇക്കാര്യം ചര്‍ച്ച ചെയ്തു. മാനവീയം സാംസ്കാരിക പരിപാടികള്‍ക്കുളള സജീവത തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നുണ്ടായി. എങ്കിലും സംസ്ഥാനവ്യാപകമായി ഒരു ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം വേണമല്ലോ. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിലെ സ്ത്രീകളുടെ പദവി കേന്ദ്രവിഷയമാക്കാന്‍ തീരുമാനിച്ചു.

കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ-ആരോഗ്യ അവസ്ഥകള്‍ വളരെ മെച്ചപ്പെട്ടതാണ്. എന്നാല്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രികളുടെ സ്ഥാനം അഥവാ പദവിയുടെ കാര്യമെടുത്താല്‍ കേരളം മറ്റേതു സംസ്ഥാനവും പോലെ വളരെ മോശമാണ്.

ഈ സ്ഥിതി മാറ്റണം. അതിലൊരു വലിയ സാംസ്കാരിക ഇടപെടല്‍ വേണം. അങ്ങനെയാണ് മാനവീയം സ്ത്രീപദവി പഠന പരിപാടി ആവിഷ്കരിക്കപ്പെടുന്നത്. പ്രത്യേകം കൈപുസ്തകം തയാറാക്കി സംസ്ഥാന ജില്ലാതലങ്ങളില്‍ പരിശീലനങ്ങള്‍ നടന്നു. ഇതിനൊക്കെ ശേഷം സംസ്ഥാനതല ഉദ്ഘാടനം വലിയ രീതിയില്‍ സംഘടിപ്പിച്ചു.

ശബ്ന ആഷ്മി ആയിരുന്നു മുഖ്യ അതിഥി ഒരു ദിവസം മുഴുവന്‍ പ്രഭാഷങ്ങള്‍, പാട്ടുകള്‍, നൃത്തങ്ങള്‍, ചര്‍ച്ചകള്‍ ഇവയെല്ലാം നിറഞ്ഞു നിന്നു. ടാഗോര്‍ സെന്‍റിനറി ഹാള്‍ ആയിരുന്നു വേദി. ഇവിടെ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായി ഒട്ടനവധി ചെറുവേദികള്‍ ഒരുക്കിയിരുന്നു.

പദവി പഠനമാണ് ആദ്യമായി ചെയ്യേണ്ടത്. എന്നാല്‍ പദവി പഠനം പൂര്‍ത്തിയാക്കും മുന്‍പ് സംസ്ഥാന തെരഞ്ഞെടുപ്പ് വന്നും ഭരണമാറ്റത്തോടുകൂടി ക്യാമ്പയിനായി നടന്നുവന്ന നിലവിലുളള പദവിപഠന പരിപാടി ഇല്ലാതായി. എങ്കിലും കിലയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും പഞ്ചായത്തുകളില്‍ പദവിപഠനം പൂര്‍ത്തിയാക്കുകയുണ്ടായി.

അങ്ങനെ പൂര്‍ത്തീകരിക്കപെടാതെ പോയ ജനകീയാസൂത്രണ സ്വപ്നങ്ങലിലൊന്ന് ഈ 25-ാം വര്‍ഷത്തില്‍ വീണ്ടും പൂവണിയുകയാണ്. ഞാന്‍ ഉദ്ദേശിക്കുന്നത് 25-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ആരംഭിക്കുന്ന ക്രൈംമാപ്പിംഗ് പരിപാടിയാണ്. പഞ്ചായത്തിലെ സ്ത്രീകള്‍ നേരിടുന്ന നാനാവിധ അതിക്രമങ്ങള്‍ ആര്, എപ്പോള്‍, എവിടെ, ആരില്‍ നിന്നും നേരിടുന്നു എന്നത് സംബന്ധിച്ച് സമഗ്രമായ ഒരു ചിത്രം ഉണ്ടാക്കിയെടുക്കുകയാണ് ക്രൈംമാപ്പിംഗിലൂടെ ചെയ്യുന്നത്.

ഇത് ആദ്യം ചെയ്ത പഞ്ചായത്ത് മാരാരിക്കുളം തെക്ക് പഞ്ചായത്താണ്. പിന്നീട് കിലയുടെ ആഭിമുഖ്യത്തില്‍ ഏതാനും പഞ്ചായത്തുകള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ തയാറാക്കി. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിന് വനിതാഘടക പദ്ധതിയെ ഉപയോഗപ്പെടുത്തുമ്പോഴാണ് പഠനം ഫലപ്രാപ്തിയില്‍ എത്തുന്നത്.

ഇപ്പോള്‍ മാനവീയം സാംസ്കാരിക പരിപാടിയില്‍ സ്ഥായിയായി നിലനില്‍ക്കുന്നത് തിരുവനന്തപുരത്തെ മാനവീയം തെരുവുകളാണ്. ഏതായാലും ജനകീയാസൂത്രണത്തിലെ 25-ാം വര്‍ഷം സ്ത്രീ പദവി പഠനം പുതിയ രൂപത്തിലും ഭാവത്തിലും പുനരാവിഷ്കരിക്കുന്നതില്‍ ബേബി സഖാവിന് അഭിമാനിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ  (7 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (3 hours ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (3 hours ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (3 hours ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (3 hours ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (3 hours ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (4 hours ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (5 hours ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (5 hours ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (5 hours ago)

തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കൽ... ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (5 hours ago)

Malayali Vartha Recommends