നൂറ് ദിനങ്ങൾ പിന്നിട്ട് രണ്ടാം പിണറായി സര്‍ക്കാര്‍; രണ്ടാം തരംഗത്തില്‍ കൈവിട്ട കൊവിഡ് പ്രതിരോധവും ലോക്ഡൗണ്‍ നടപ്പാക്കലുകളിലെ അശാസ്ത്രീയതകളും വലിയ വെല്ലുവിളി, എല്ലാം കൈവിട്ട സർക്കാരിന്റെ കൂടെ വിവാദങ്ങൾ മാത്രം

രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തിൽ അധികാരമേറ്റിട്ട് ഇന്ന് നൂറുദിവസങ്ങള്‍ പിന്നിടുകയാണ്. എന്നാല്‍ സർക്കാരിന് എണ്ണിപ്പറയാൻ നേട്ടങ്ങളെക്കാള്‍ കോട്ടങ്ങളാണ് ഉള്ളത് എന്നത് പ്രാഥമികമായി തന്നെ പറയുവാൻ സാധിക്കും. ഈ കോട്ടങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരിനെ ഭരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ തന്നെ വളരെ സങ്കീര്ണമായിരുന്നു. എന്നാൽ അതെല്ലാം തരണം ചെയ്ത സർക്കാരിന് കടക്കാനുണ്ടായിരുന്നത് വലിയ കടമ്പകളായിരുന്നു.
പിന്നാലെ വന്ന രണ്ടാം തരംഗത്തില്‍ കൈവിട്ട കൊവിഡ് പ്രതിരോധവും ലോക്ഡൗണ്‍ നടപ്പാക്കലുകളിലെ അശാസ്ത്രീയതകളും വലിയ വെല്ലുവിളിയാണ് സര്‍ക്കാരിന് ഉയര്‍ത്തിയിരിക്കുന്നത്. ഒന്നാം തരംഗം കേരളം കൈകാര്യം ചെയ്തവിധം ലോകശ്രദ്ധ നേടി. എന്നാൽ കൊവിഡ് മരണങ്ങളുടെ റിപ്പോര്‍ട്ടിംഗിലും ഉയരുന്ന ടിപിആര്‍ നിരക്കിലും ദേശീയ തലത്തില്‍ കേരള മോഡല്‍ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്.
അഴിമതിയുടെ രണ്ടാം തരംഗമെന്നാണ് ഈ ദിവസത്തെ പലരും പൊതുവെ വിമര്‍ശിക്കുന്നത്. മുട്ടില്‍ മരംമുറി വിവാദവും സ്വര്‍ണ്ണക്കടത്തും സര്‍ക്കാരിനെ പിടിവിടാതെ വിടാതെ പിന്തുടരുകയാണ്. എട്ട് സീറ്റ് അധികം നേടിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍ കരുത്ത് കൂട്ടി തുടര്‍ഭരണം നേടിയത്. പിണറായി സർക്കാരിനോടുള്ള ജനത്തിന്റെ വിഷ്വസമാണ് ഇതിലേക്ക് നയിച്ചത്. എന്നാലൊ മുന്‍ വര്‍ഷങ്ങളെക്കാള്‍ ദയനീയമായ പരാജയമാണ് പല മേഖലകളിലും സര്‍ക്കാരിന് നേരിടേണ്ടി വന്നിട്ടുള്ളത്.
അതോടൊപ്പം നിയമസഭാ കയ്യാങ്കളി കേസിലെ തിരിച്ചടിയും, ശശീന്ദ്രനെ വെട്ടിലാക്കിയ ഫോണ്‍വിളിയും, ഐഎന്‍എല്ലിലെ തമ്മില്‍ തല്ലും നൂറാം ദിനത്തില്‍ പിണറായി സര്‍ക്കാരിന്റെ മാറ്റ് കുറയ്ക്കുന്നു. അനിയന്ത്രിതമായ കോവിഡ് കേസുകള്‍ കൂടി ദൃശ്യമാകുന്നതോടെ കേരളത്തിലെ ആരോഗ്യമേഖലയും പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ് ഈ നൂറാംദിനത്തിലും. ഇനി മൂന്നാം തരംഗം കൂടി റിപ്പോർട്ട് ചെയ്യപ്പെടാനിരിക്കുന്ന സാഹചര്യത്തിൽ കേരളാ മോഡൽ വലിയൊരു ചോദ്യചിഹ്നമാകും എന്നതിൽ സംശയമില്ല.
https://www.facebook.com/Malayalivartha

























