1921ന് സംഭവിച്ചത് ഹിന്ദുക്കളുടെ കൂട്ടക്കുരുതിയാണ്; ഗാന്ധിജി ഈ സംഭവത്തെക്കുറിച്ച് എഴുതിയത് ''ഓർമ്മിക്കുമ്പോൾ ഞാൻ നീറി പോകുന്നു'' എന്നാണ്; എം ബി രാജേഷും കമ്മ്യൂണിസ്റ്റും പ്രചരിപ്പിക്കുന്ന വ്യാജ പ്രചരണത്തിൽ ആരും വീഴരുത്; ഇരയാക്കപ്പെട്ടവരുടെ മുറിവിൽ മുളക് തേയ്ക്കരുതെന്ന് സന്ദീപ് വചസ്പതി

1921 സംഭവിച്ച ഒരു സംഭവത്തെ കുറിച്ചുള്ള ചർച്ചയിലാണ് രാഷ്ട്രീയ ലോകം മുഴുവൻ. എന്നാൽ എന്താണ് അന്ന് സംഭവിച്ചത് എന്ന് അറിയണമെങ്കിൽ അന്നത്തെ രാഷ്ട്രീയ പരമായ ലേഖനങ്ങൾ അന്നത്തെ റിപ്പോർട്ടുകൾ തുടങ്ങി നിരവധി കാര്യങ്ങൾ പരിശോധിക്കണം.
ഈ വിഷയത്തിൽ ഗാന്ധിജി പറയുന്നതാണോ എം ബി രാജേഷ് പറയുന്നതാണോ ശരി എന്ന് നാം അറിയേണ്ടതുണ്ട്. കെ കേളപ്പൻ മഹാത്മാഗാന്ധി കുമാരനാശാൻ ഡോക്ടർ ബി ആർ അംബേദ്കർ തുടങ്ങിയ പ്രമുഖരെല്ലാം അന്ന് സംഭവിച്ചത് ഹിന്ദു വംശഹത്യ ആണെന്ന് സമ്മതിക്കുന്നുണ്ട്.ഈ കാര്യം പറയുമ്പോൾ ഇവരാരും സംഘികൾ ആയിരുന്നില്ല.
മലബാർ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന സമയത്ത് ആർഎസ്എസ് ഉടലെടുത്തിട്ട് പോലുമില്ല. ആർ എസ് എസ് ഉണ്ടാകുന്നതിന് മുന്നേയാണ് ഈ സംഭവം നടന്നത്. കുമാരനാശാൻ സംഘിയാണെന്ന് ആരും പറയില്ലല്ലോ? ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത് തൊട്ടടുത്ത വർഷമാണ് കുമാരനാശാൻ ദുരവസ്ഥ എഴുതിയത്. അതിൽ ചില വരികൾ ഈ സംഭവത്തിന്റെ തെളിവുകളാണ്.
അദ്ദേഹം തന്റെ കവിതയിലൂടെ ഈ മൂർഖൻമാർക്ക് അമ്മമാരും പെങ്ങന്മാരും ഇല്ലേ എന്ന് ചോദിക്കുന്നുണ്ട്.ഗാന്ധിജി 'യങ് ഇന്ത്യയിൽ' ഈ സംഭവത്തെക്കുറിച്ച് എഴുതിയത് ''ഓർമ്മിക്കുമ്പോൾ ഞാൻ നീറി പോകുന്നു'' എന്നാണ്. നമ്മളുടെ മാപ്പിള സഹോദരൻമാർക്ക് ഭ്രാന്ത് പിടിച്ചോ എന്നും ഉദ്യോഗസ്ഥരെ കൊന്നൊടുക്കിയെന്നും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തുവെന്നുo അവരെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചുവെന്നുമൊക്കെ ഗാന്ധിജി എഴുതിയിട്ടുണ്ട്.
ഡോക്ടർ ബി ആർ അംബേദ്കർ തന്റെ മാസ്റ്റർപീസായ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് അനിയന്ത്രിതവും കാട്ടാളപരവുമായ പ്രവർത്തി എന്നാണ്.അതിൽ അദ്ദേഹം പറയുന്നത് മാപ്പിളമാരുടെ കൈകൊണ്ട് ഹിന്ദുക്കൾക്ക് നേരിട്ട ദുർവിധി ഭയങ്കരമായിരുന്നു എന്നാണ്.ഗർഭിണികളായ സ്ത്രീകളെ വെട്ടി പിളർക്കുക, സ്ത്രീകൾക്കെതിരെ ഹീനമായ മനോഭാവം, ക്ഷേത്ര ധ്വസനം തുടങ്ങി നിരവധി ക്രൂരതകൾ അന്ന് അരങ്ങേറിയെന്നാണ് അദ്ദേഹം പറയുന്നത്. കെ മാധവൻ നായർ, ശങ്കരൻനായർ,ആനി ബസന്റ് തുടങ്ങി എല്ലാവരും ഈ ഒരു സംഭവത്തെ പറ്റി പറയുന്നത് അതിക്രൂരമായ ഒന്നാണ് എന്നാണ്.
ഈ സംഭവത്തിന്റെ നൂറാം വാർഷികം ആണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഒരു വിഭാഗത്തിന് ഈ സംഭവത്തെ മഹത്വവൽക്കരിക്കുന്നമെന്ന ലക്ഷ്യമുണ്ട്. എന്തുകൊണ്ട് അങ്ങനെ ശ്രമിക്കുന്നു?ആ സംഭവം കഴിഞ്ഞ 100 വർഷങ്ങൾക്കിപ്പുറമുള്ള മുസ്ലീങ്ങളാണ് അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് എന്ന നിലപാട് ഒരു ഹിന്ദു സംഘടനകൾക്കോ ആർഎസ്എസിനോ ബിജെപിക്കോ ഇല്ല.
1921ന് സംഭവിക്കേണ്ടത് സംഭവിച്ചു എന്ന് പറഞ്ഞു നൂറു വർഷങ്ങൾക്കിപ്പുറം മലബാറിലോ മലപ്പുറത്തോ താമസിക്കുന്ന മുസ്ലീങ്ങൾ ആ സംഭവത്തിന്റെ പാപഭാരം പേറണം എന്ന് ആരും പറയുന്നില്ല. ഈ സംഭവത്തിന് പേരിൽ ആരെയും കുറ്റക്കാർ ആക്കുന്നില്ല ആരെയും അടച്ചാക്ഷേപിക്കുന്നില്ല ഒരു സമൂഹത്തെയും കുറ്റപ്പെടുത്തുന്നില്ല.
എന്നാൽ ഇവിടെ സംഭവിക്കുന്നത് ഇരകളായവരെ വീണ്ടും വീണ്ടും കുത്തിനോവിക്കുന്നതാണ്.മലപ്പുറത്ത് ചങ്കുവെട്ടി എന്നൊരു സ്ഥലമുണ്ട് ഹിന്ദുക്കളായ വ്യക്തികളെ ചങ്ക് വെട്ടി കൊന്നതിന് ഫലമായിട്ടാണ് ആ സ്ഥലത്തിന് അങ്ങനെ ഒരു പേര് വന്നത്.ഒരു കിണർ നിറയെ ശവങ്ങൾ കുമിഞ്ഞുകൂടിയ സംഭവം വരെ അരങ്ങേറിയിട്ടുണ്ട്.
ഇന്ന് എല്ലാവരും വാഴ്ത്തിപ്പാടുന്ന കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ എല്ലാം ഇസ്ലാം രാജ്യം സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ അരിഞ്ഞു തള്ളുകയായിരുന്നു. മലബാർ കലാപത്തിൽ ചൂടുവെള്ളത്തിൽ ആൾക്കാരെ പുഴുങ്ങി തൊലി ഉരുയിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതൊന്നും വാമൊഴികൾ അല്ല ചരിത്രകാരന്മാർ എഴുതി വച്ചതാണ്.ഗുജറാത്ത് കലാപത്തെ കുറിച്ച് ഗർഭിണിയുടെ വയർ പിളർന്നു എന്നൊക്കെ പറയുന്നുണ്ട് എന്നാൽ കോൺഗ്രസ് വെച്ച അന്വേഷണ കമ്മീഷൻ അങ്ങനെയൊരു സംഭവം ഒന്നും കണ്ടുപിടിച്ചിട്ടില്ല.
എന്നാൽ മലബാർ കലാപത്തിൽ അങ്ങനെ ഒരു സംഭവം ചരിത്രകാരന്മാർ എഴുതി വെച്ചിരിക്കുകയാണ്.ശവശരീരത്തിൽ നിന്നും മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ എടുത്തു വളർത്തിയവർ അന്ന് ഉണ്ടായിരുന്നു.എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്ന മുസ്ലിങ്ങൾ ആ സംഭവത്തിന് മാപ്പുപറയണമെന്നോ പ്രായശ്ചിത്തം ചെയ്യണമെന്നോ ഞങ്ങൾ പറയുന്നില്ല.
പക്ഷേ ഒരു കാര്യം ചെയ്യണം മുറിവിൽ ഉപ്പ് തേക്കാതിരിക്കണം. ഖിലാഫത്ത് ആണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. തുർക്കിയിൽ പോലും ഇത്രയും വലിയ സംഭവം നടന്നിട്ടില്ല.തുർക്കിയിലെ ഖലീഫയ്ക്ക് സിംഹാസനം നഷ്ടമായതിന് മലബാറിലെ പാവം ഹിന്ദുക്കൾക്ക് ആണ് ജീവൻ കൊടുക്കേണ്ടി വന്നത്.ചിലത് ഏറ്റെടുക്കാൻ ഗാന്ധിജി അന്ന് പറഞ്ഞത് സദുശത്തോടെയാണ് ആണെന്ന് കരുതാം.
ഞങ്ങൾ നിങ്ങളോട് ഐക്യ പെട്ടാൽ നിങ്ങൾ ഞങ്ങളോട് ഐക്യപ്പെടുമെന്ന ഉദ്ദേശത്തോടെയാണ് ഗാന്ധിജി ഖിലാഫത്ത് ഏറ്റെടുക്കാൻ ആഹ്വാനം ചെയ്തത്.ഖിലാഫത്ത് ഏറ്റെടുക്കാൻ ഗാന്ധിജി പറഞ്ഞിട്ട് ഇന്ത്യയിൽ മുസ്ലിങ്ങൾ കൂടുതലുള്ള മറ്റൊരിടത്തും ഇത്രയും ക്രൂരത നടന്നിട്ടില്ല. എന്നാൽ എന്തുകൊണ്ട് മലബാറിൽ നടന്നു? വാരിയത്ത് കുഞ്ഞഹമ്മദ് ഹാജി യുടെ പിതാവിനെ ബ്രിട്ടീഷുകാർ നാടുകടത്തിയിരുന്നു.അതിന് കാരണം സ്വാതന്ത്ര്യ സമരം നടത്തി എന്നത് കൊണ്ടല്ല മറിച്ച് അത്രയും വലിയ വർഗീയ വിദ്വേഷിയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാർക്കെതിരെ തുടങ്ങിയ ഈ സമരം വാരിയൻകുന്നത്ത് മുഹമ്മദ് ഹാജിയും മുസല്യാരും തുടങ്ങിയവർ ഹൈജാക്ക് ചെയ്തു വഴിതിരിച്ച് ഹിന്ദുക്കൾക്കെതിരെ ആക്കുകയായിരുന്നു. അന്ന് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുകയായിരുന്നു കുഞ്ഞഹമ്മദ് ഹാജി. മതപരമായ കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചു. അന്ന് കോൺഗ്രസിന്റെ പതാക അല്ല അവിടെ ഉയർത്തിയത് മറിച്ച് ഇസ്ലാമിന്റെ പതാകയായിരുന്നു. അബദ്ധം പറ്റിയെന്ന് സമ്മതിക്കാൻ തയ്യാറാകണം.
സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു പോയി എന്ന് പറയുമ്പോഴാണ് ഇസ്ലാമിക സമൂഹത്തിന് വിശ്വാസ്യത നേടിയെടുക്കാൻ കഴിയുന്നത്. സ്വാതന്ത്ര്യസമരകാലത്ത് നിരവധി നേതാക്കന്മാരെ സംഭാവന ചെയ്തിട്ടുള്ള സമൂഹമാണ് മുസ്ലിം. കുഞ്ഞാലിമരയ്ക്കാർ മുതൽ വക്കം മൗലവി ഖാദർ വരെ ഉണ്ടായിട്ടുണ്ട് .
കേരളത്തിൽ നിന്നും നിരവധി മുസ്ലിം നേതാക്കന്മാർ സ്വാതന്ത്ര്യസമരത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നാൽ ഇവരുടെ ആരുടെയും പിൻതലമുറക്കാരാണ് എന്ന് അവകാശപ്പെടുന്നതിനുപകരം എന്തുകൊണ്ട് വാരിയംകുന്നന്റെ പിൻതലമുറക്കാരാണ് ഞങ്ങൾ എന്ന് അവകാശപ്പെടുന്നത്. മുസ്ലിം സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ കമ്മ്യൂണിസ്റ്റിന്റെ വ്യാജപ്രചാരണങ്ങളിൽ വീണുപോകരുത്.
കൊടുംക്രൂരതയ്ക്ക് ഇരയാക്കപ്പെട്ട ആട്ടിയോടിക്കപ്പെട്ട ഒരു ജനതയുടെ മുറിവിൻ മേൽ ഇനിയും ഉപ്പും മുളകും തേയ്ക്കരുത്. നമുക്ക് ഇത് പരസ്പര വിശ്വാസം നേടിയെടുക്കേണ്ടത് സമയമാണ്.ഗാന്ധിജി പറഞ്ഞതിനേക്കാൾ അപ്പുറത്തേക്ക് എം ബി രാജേഷ് പറഞ്ഞതാണ് വിശ്വസിക്കേണ്ടത് എങ്കിൽ നിങ്ങൾക്ക് നല്ല നമസ്കാരം എന്ന് മാത്രമേ പറയാൻ പറ്റുള്ളൂ.
നിങ്ങളുടെ നേതാവ് ഗാന്ധിയാണോ എം ബി രാജേഷ് ആണോ? നിങ്ങളുടെ നേതാവ് ആനി ബസന്റ് ആണോ മുസ്ലിം ലീഗുകാരൻ ആണോ? ബി ആർ അംബേദ്കർ പറഞ്ഞത് വിശ്വസിക്കണോ ആഷിക് അബു പറയുന്നത് വിശ്വസിക്കണോ? സംഭവം നേരിട്ട് കണ്ടവർ ആ കാലത്ത് ജീവിച്ചിരുന്നവർ നമ്മുടെ നേതാക്കന്മാർ പറയുന്നതാണ് സത്യം അവരാരും സംഘികൾ അല്ല.
എന്താണ് സംഭവിച്ചതെന്ന് അവർ എഴുതിവെച്ചിട്ടുണ്ട് പിന്നെ എന്തിനാണ് ചരിത്രത്തെ എങ്ങനെ അപ നിർമ്മിക്കുന്നത്. അന്ന് നടന്ന ബ്രിട്ടീഷ് എതിരെയുള്ള സമരം എല്ലാം മറിച്ച് ഹിന്ദുക്കളെ കൊള്ളയടിക്കുന്നു ഹിന്ദുക്കളെ ബലാത്സംഗം ചെയ്യുന്നു.
ഹിന്ദുക്കളുടെ വീട്ടിൽ കയറി അവരെ കൊല്ലുന്നു. സ്വാഭാവികമായും പോലീസ് ഇടപെടും അപ്പോൾ പൊലീസിനെതിരെ അവർ തിരിഞ്ഞു എന്നേയുള്ളൂ. അല്ലാതെ ഇതിനെ സ്വാതന്ത്ര്യസമരം എന്ന് പറയാൻ സാധിക്കില്ല.
https://www.facebook.com/Malayalivartha

























