സാമ്രാജ്യത്തെ ഭരണത്തിനൊപ്പം നിന്ന് രക്തസാക്ഷികളെ തീവ്രവാദികൾ എന്ന് വിളിക്കേണ്ട! ഇതിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം ലഹള ഉണ്ടാക്കാമെന്നാണ് ഉദ്ദേശമെങ്കിൽ അതും ഇവിടെ നടക്കില്ല: 1921 മലബാർ രാഷ്ട്രീയത്തിന്റെ കലാപത്തിൽ കേരളത്തിൽ സംഭവിച്ചത്, സി പി ജോൺ പറയുന്നു

കേരളത്തിലെ ഇപ്പോഴത്തെ ചർച്ചാവിഷയമാണ് മലബാർ കലാപം... നിരവധിപേരാണ് ഇതിനെ സംബന്ധിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ, മലബാർ കലാപവും അന്നത്തെ രാഷ്ട്രീയത്തെ കുറിച്ചും പറയുകയാണ് രാഷ്ട്രീയ നിരീക്ഷകനും സി എം പി ജനറൽ സെക്രട്ടറിയുമായ സി പി ജോൺ.
മലബാർ കലാപവുമായി ബന്ധപ്പെട്ട 387 രക്തസാക്ഷികളെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും കേന്ദ്ര സർക്കാർ മറ്റൊയിരിക്കുകയാണ്. അവർ പങ്കെടുത്ത് മലബാർ കലാപം വർഗീയ ലഹളയായി ചിത്രീകരിച്ചുകൊണ്ട് ആർ ആസ് എസിന്റെ നേതാവായ റാം മാധവ് പറഞ്ഞത് ഇന്ത്യയിൽ താലിബാനിസ്റ്റായ ചിന്താഗതി ഉയർത്തിക്കൊണ്ടു വന്ന ആദ്യത്തെ സംഭവമാണ് താലിബാൻ ലഹള എന്നായിരുന്നു.
അതിനാൽ അതിൽ ഉൾപ്പെട്ട ആരെയും ആർ ആർ എസ് എസ് ഭരിക്കുന്ന ഇന്ത്യക്ക് ആവശ്യമില്ലെന്നാണ് ഇവരുടെ വാദം. ഒരു നൂറ്റാണ്ടിനു ശേഷമാണ് ഈ കലാപത്തിന്റെ കുറിച്ച് ഇത്തരത്തിലൊരു പ്രസ്താവന
മലബാർ കലാപത്തിന്റെ പശ്ചാത്തലം ഖിലാഫത്ത് പ്രസ്ഥാനമാണ്. അതായത് ഒന്നാം ലോക മഹായുദ്ധത്തിന്റെ ഘട്ടത്തിൽ തുർക്കിയിലെ ഖലീഫയെ സ്ഥാന ഭ്രഷ്ടരാക്കിയ മോട്ടോമാൻ സാമ്രാജ്യം പിടിച്ചെടുത്ത ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഇന്ത്യയിലെ ജനകീയ സമരമാണ്.
ഇതിന് പിന്നിൽ മറ്റൊരു പശ്ചാത്തലം കൂടി ഉണ്ടായിരുന്നു. ഇത് തുർക്കിയിലെ സുൽത്താനെതിരായിട്ടുള്ള നീക്കമായിരുന്നു. വാസ്തവത്തിൽ അത് സാമ്പത്തികം കൂടി ലക്‌ഷ്യം വെച്ച് കൊണ്ടുള്ളതാണ്. ഇത് മനസിയിലാക്കിയ ക്രാന്തദർശിയായ മഹാത്മാഗാന്ധി പറഞ്ഞത് മോട്ടോമാൻ സാമ്രാജ്യം തകർക്കുന്നത് ഏഷ്യയിലെ ബ്രിട്ടന്റെ ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടിയാണ്.
ഇന്ത്യ അതിനെതിരെ രംഗത്ത് വരുവാനും ആഹ്വനം ചെയ്തു. അന്ന് ഇന്ത്യയിലുണ്ടായിരുന്ന അലി സഹോദരൻമാർ എന്നറിയപ്പെട്ടിരുന്ന മുസ്ലിം പണ്ഡിതന്മാരും ഗാന്ധിയോജിയോടൊപ്പമായിരുന്നു. അലി സഹോദരന്മാരുടെ ഖിലാഫത്ത് പ്രസ്ഥാനത്തിനോടൊപ്പം മഹാത്മാഗാന്ധിയും അണിനിരന്നു.
ഇന്ത്യയിലുടെനീളം കോൺഗ്രസ്സുകാരും മുസ്ലിംകാരും ഒന്നിച്ചു നിന്ന് ഖിലാഫത്ത് കമ്മീറ്റികളും രൂപീകരിച്ചു.
ഇന്ത്യയിൽ ബ്രിട്ടനെതിരായുള്ള നീക്കത്തിൽ ഹിന്ദു മുസ്ലിം ഐക്യം കെട്ടിപ്പടുക്കാനുള്ള ഒരു അവസരമായി ബ്രിട്ടന്റെ നീക്കത്തെ മഹാത്മാഗാന്ധിയും ഉപയോഗിച്ചു.
ഇതിന്റെ ഫലമായാണ് തെക്കേ മലബാറിൽ ഖിലാഫത് കമ്മിറ്റിയുണ്ടായത്. കെ. കേളപ്പനും എം.ജി നാരായണനുമായിരുന്നു അന്നതിന് ചുക്കാൻ പിടിച്ചതും. ഇത് അതിവേഗം ശക്തിപ്രാപിച്ച് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു.
അതായിരുന്നു ജന്മി കുടിയൻ വ്യവസ്ഥ. ഒരു ഭാഗത്ത് ബ്രിട്ടനെതിരായുള്ള ഖിലാഫത്ത് പ്രസ്ഥാനം നടക്കുമ്പോൾ മറുഭാഗത്ത് ബ്രിട്ടനെ സഹായിക്കാനെത്തിയത് ജന്മിമാരായിരുന്നു. അങ്ങനെ ഏറ്റു മുട്ടൽ ജന്മി കുടിയൻ വ്യവസ്ഥക്കെതിയും തിരിഞ്ഞു.
അറുപതിനായിരത്തോളം പരേലിശീലം കിട്ടിയ സൈനികർ വാരിയം കുന്നത് അഹമ്മദ് ഹാജിയുടെയും അലി മുസ്ലിയാരുടെയും കീഴിലുണ്ടായിരുന്നു. അങ്ങനെ ബ്രിട്ടനെതിരായും ജന്മിമാർക്കെതിരെയും ശക്തമായ സമരം നടന്നു.
തുടർന്ന് അഹമ്മദ് ഹാജിയെ 1922 ജനുവരിയിൽ വെടിവെച്ചു കൊന്നു. അലി മുസ്ലിമായരെ അതെ വർഷം കോയമ്പത്തൂർ വെച്ച് തൂക്കി കൊന്നു. അങ്ങനെ ഖിലാഫത്തിന്റെ പേരിൽ ആരംഭിച്ച് ആ പ്രസ്ഥാനം ജന്മികുടിയാണ് സംഘർഷത്തിൽ നിന്നും ദൗർഭാഗ്യ വശാൽ ഹിന്ദു മുസ്ലിം സംഘർഷമായി മാറി.
അതിന്റെ ഭാഗമായി ചില കുടുംബങ്ങൾക്ക് അവരുടെ കുടുംബ നാഥനെ നഷ്ട്ടപെട്ടു ചില സ്ത്രീകൾ മരണപെട്ടു
ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നടന്നു. ചുരുക്കി പറഞ്ഞാൽ ബ്രിട്ടനെതിരായുള്ള ഐതിഹാസികമായ പോരാട്ടത്തിനൊടുവിൽ നിരവധി മാപ്പിളമാർ അറസ്റ്റിലലാക്കപെട്ടു. ആ പോരാട്ടത്തിന്റെ ഭാഗമായി നിരവധിപേരെ വാനി ലടച്ച് കോയമ്പത്തൂരിലേക്ക് കൊണ്ട് പോകന്നതിനിടയിൽ മരണപെട്ടു
നിരവധിപേരെ നാടുകടത്തി. അക്ഷരാർത്ഥത്തിൽ അതിനെ അമർച്ച ചെയ്യുകയായിരുന്നു. ഇതിനെ എല്ലാം ഇപ്പോൾ ലാഘവമായാണ് കാണുന്നത്. ഇവരെല്ലാം നമ്മുടെ സ്വാതന്ത്യ്രത്തിനു വേണ്ടിയാണ് പോരാടിയത്. കൊല്ലപ്പെട്ടവരുടെ ഭാഗത്താണോ എന്നുള്ള ചോദ്യവും ഉന്നയിച്ചു.സി ജോൺ പറയുന്നത് കൊല്ലപ്പെട്ടവരുടെ ഭാഗത്താണ് നമ്മൾ നിൽക്കേണ്ടത്.
മലബാർ കലാപത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ്‌കാർ അധികാരികളോടൊപ്പമായി. ആർ എസ് എസുകാർ ബ്രിട്ടീഷുകാരോടൊപ്പമാണ്. സാമ്രാജ്യത്തെ ഭരണത്തിനൊപ്പം നിന്ന് രക്തസാക്ഷികളെ തീവ്രവാദികൾ എന്നും വിളിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം ലഹള ഉണ്ടാക്കാമെന്നാണ് ആർ എസ് എസ് കാരുടെ ഉദ്ദേശമെങ്കിൽ അത് നടക്കില്ല. ഇതിൽ കൂടി 2024 -ലെ തെരഞ്ഞെടുപ്പിൽ സീറ്റ് കൂടുതൽ കിട്ടുമെന്നുള്ള ചിന്താഗതിയുണ്ടെങ്കിൽ അതിന് സാധിക്കില്ലെന്ന് സി പി ജോൺ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























