വീണ്ടും മിന്നൽ പരിശോധന... എങ്ങനെയെങ്കിലും ജീവിച്ചോട്ടെയെന്ന് കിറ്റക്സ് സാബു... കമ്പനി പൂട്ടിക്കുമെന്ന് പിണറായി സർക്കാരും...

ഒരു ഡസനോളം പരിശോധനകൾ ഒരു മാസത്തിനിടെ നടത്തി കേരളത്തിലെ വ്യവസായിയായ കിറ്റക്സ് സാബുവിനെ ഓടിച്ച ശേഷം വീണ്ടും എങ്ങനെയെങ്കിലും കമ്പനി പൂട്ടിച്ചിരിക്കും എന്ന ഒറ്റ ലക്ഷ്യത്തോടെ നീങ്ങുകയാണ് പിണറായി സർക്കാർ. നേരത്തേ ഇത്തരത്തിൽ നടത്തിയ പരിശോധന മൂലമായിരുന്നു 3500 കോടിയുടെ നിക്ഷേപം ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പറന്നത്.
ഇതിനു പിന്നാലെ സാബുവിനെ വലവീശി 9 സംസ്ഥാനങ്ങൾ പാഞ്ഞെത്തിയിരുന്നു. ഇതൊക്കെ കണ്ടിട്ട് അസൂയ മൂത്ത് സർക്കാർ വീണ്ടും എങ്ങനെയൊക്കെ പണിയണം എന്ന് ആലോചിച്ച് തല പുകക്കുകയാണ്.
അവസാനം മാർഗം കണ്ടെത്തിയിരിക്കുകയാണ്. കിറ്റെക്സിൽ വീണ്ടും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതായി ഇപ്പോൾ കിറ്റെക്സ് ചെയർമാൻ സാബു എം. ജേക്കബ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
കൃഷി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരാണ് സംയുക്തമായി പരിശോധനയ്ക്കായി ഇപ്പോൾ കിറ്റക്സിൽ എത്തിയത്.
ഇതു പതിമൂന്നാം തവണയാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും കമ്പനി പൂട്ടിക്കുന്നതു ലക്ഷ്യമിട്ടാണ് ചിലരുടെ നീക്കങ്ങളെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വ്യവസായിയെ വേട്ടയാടുന്നതിന്റെ ഏറ്റവും രൂക്ഷമായ ഒരു ഉദാഹരണമാണ് ഇപ്പോൾ കിറ്റക്സിൽ നടക്കുന്നത്.
കിറ്റെക്സിലെ പരിശോധനകൾ വിവാദമായതിനു പിന്നാലെ വ്യവസായശാലകളില്‍ തുടര്‍ച്ചയായി മിന്നൽ പരിശോധനകളുണ്ടാവില്ലെന്നും കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നു.
എന്നാലിപ്പോൾ ഇതിനൊക്കെ പുല്ലുവില കല്പിച്ച് കൊണ്ടാണ് ഉദ്യോഗസ്ഥരുടെ ഈ പ്രവർത്തിയും. മന്ത്രിയുടെ പ്രഖ്യാപനം അവഗണിച്ച് ആവർത്തിക്കുന്ന ഈ പരിശോധനകൾ ഉദ്യോഗസ്ഥരാണ് ഇവിടെ നടക്കുന്നത് എന്നതിന്റെ തെളിവാണെന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ വേട്ടയാടലിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തുടങ്ങാനിരുന്ന 3,500 കോടിയുടെ ഉപേക്ഷിക്കുന്നതായി കിറ്റെക്സ് പ്രഖ്യാപിച്ചിരുന്നു. തൊട്ടു പിന്നാലെ തെലങ്കാന, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ശ്രീലങ്കയിൽ നിന്നുമെല്ലാം കിറ്റെക്സിൽ നിന്ന് നിക്ഷേപം സ്വാഗതം ചെയ്യുന്ന സ്ഥിതിയുമുണ്ടായി.
അതേസമയം കിറ്റെക്സിൽ നിന്നുള്ള മാലിന്യങ്ങളുടെ കാര്യത്തിൽ നിലനിൽക്കുന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന എന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം ക്രമക്കേട് കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും എന്നാല്‍ പരിശോധനകള്‍ ആവര്‍ത്തിക്കുകയാണെന്നും ആയിരുന്നു കിറ്റെക്സിന്‍റെ പ്രതികരണം.
കിറ്റക്‌സില്‍ മലിനീകരണ പ്രശ്‌നങ്ങളില്ലെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും പരിശോധന നടത്തുന്നത് തന്നോടുള്ള പകപോക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തേ പരിശോധനകൾ നടത്തിയതിനെതിരെ കമ്പനിയുടെ പ്രശസ്തിക്ക് കളങ്കം ഉണ്ടാക്കും വിധം രാഷ്ട്രീയ താത്‌പര്യത്തോടെ അധികാര ദുർവിനിയോഗം നടത്തിയെന്നു കാട്ടി ലേബർ ഉദ്യോഗസ്ഥർക്ക് കിെറ്റക്‌സ് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
പുതുക്കിയ മിനിമം കൂലി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കെ കിറ്റെക്‌സ് മിനിമം കൂലി നൽകുന്നില്ലെന്ന് ലേബർ ഓഫീസർ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുകയും 73 നിയമ ലംഘനങ്ങൾ കിറ്റെക്‌സിൽ നടക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha

























