ഫോണ്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനും മോളും കളളനും കളളിയും ആയേനെ! എന്നെ ജോലി ചെയ്യാന്‍ പറ്റാത്ത പരുവം ആക്കിയേനെ... ജനങ്ങള്‍ കേള്‍ക്കെ പലതും വിളിച്ചുപറഞ്ഞ് തന്നെയും മോളെയും കള്ളനുമാക്കി: ആറ്റിങ്ങൽ സ്വദേശിക്ക് പിങ്ക് പോലീസിൽ നിന്നും ഉണ്ടായ ദുരനുഭവം ഞെട്ടിക്കുന്നത്

പോലീസ് ഏമാന്മാർക്ക് എന്തും ആകാമെന്നാണോ... ഇന്ന് ആറ്റിങ്ങൽ സ്വദേശിക്കുണ്ടായ ദുരനുഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. ആറ്റിങ്ങലില്‍ മോഷണം ആരോപിച്ച് പൊലീസില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടിവന്ന ടാപ്പിംഗ് തൊഴിലാളി ജയചന്ദ്രനും എട്ട് വയസുകാരി മകള്‍ക്കും പറയാനുളളത് പോലീസിന്റെ ക്രൂരതയാണ്.
ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ ഐഎസ്‌ആര്‍ഒ വണ്ടി കാണാനായിരുന്നു മകളും ജയചന്ദ്രനും പോയത്. അവിടെയുണ്ടായിരുന്ന പിങ്ക് പൊലീസ് വണ്ടി നിര്‍ത്തി വരാന്‍ പറയുകയായിരുന്നു. വന്നപ്പോള്‍ ഫോണ്‍ തരാന്‍ ആവശ്യപ്പെട്ടു. തന്റെ ഫോണ്‍ നല്‍കിയപ്പോള്‍ ഇതല്ല വണ്ടിയിലിരുന്ന ഫോണ്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഫോണ്‍ താന്‍ എടുത്തില്ലെന്ന് പറഞ്ഞതോടെ മകളെ വിളിക്കാന്‍ ആവശ്യപ്പെട്ടു. കുട്ടിയോട് 'അച്ഛന്‍ എടുത്തുതന്ന ഫോണ്‍ ഇങ്ങെടുക്കടീ' എന്ന് ജനങ്ങള്‍ കേള്‍ക്കെ പറഞ്ഞു. ഭയന്നുപോയ മകള്‍ കരയാന്‍ തുടങ്ങി. ഉടന്‍ പൊലീസ് ജനങ്ങളെ വിളിച്ചുകൂട്ടുകയും താന്‍ ഫോണ്‍ മോഷ്‌ടിച്ചു, ദേഹ പരിശോധന നടത്തണം ഉടന്‍ സ്‌റ്റേഷനില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞതായി ജയചന്ദ്രന്‍ പറഞ്ഞു.
'കുട്ടി ഫോണ്‍ എടുത്ത് കാട്ടില്‍ കളഞ്ഞു' എന്ന് വനിതാ പൊലീസ് ആരോപിച്ചു. പിന്നെ 'നിന്നെപ്പോലിരിക്കുന്ന ഒരുത്തന്‍ കൊച്ചിനേം കൊണ്ടുവന്ന് മാല മോഷ്‌ടിച്ചു. നീയെല്ലാം ഇതിനുവേണ്ടി നടക്കുന്നതാണ്.' എന്ന് ജനങ്ങള്‍ കേള്‍ക്കെ പറഞ്ഞ് അവരുടെ മുന്നില്‍ തന്നെയും കുട്ടിയെയും പൊലീസ് കളളനാക്കിയെന്ന് ജയചന്ദ്രന്‍ പറയുന്നു.
പിന്നീട് മോഷണം ആരോപിച്ച വനിതാ പൊലീസ് തന്നെ വാഹനത്തിലെ ബാഗില്‍ നോക്കിയപ്പോള്‍ ഫോണ്‍ നഷ്‌ടപ്പെട്ടിട്ടില്ലെന്ന് കണ്ടു. ഫോണ്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനും മോളും കളളനും കളളിയും ആയേനെ, എന്നെ ജോലി ചെയ്യാന്‍ പറ്റാത്ത പരുവം ആക്കിയേനെ' വിഷമത്തോടെ ജയചന്ദ്രന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























