ചെയ്തിട്ടില്ലാത്ത കുറ്റം ആരോപിച്ച് അച്ഛനും മകൾക്കുമെതിരെ ഗുണ്ടായിസം കാണിച്ച് പിങ്ക് പോലീസ്;ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് ജനക്കൂട്ടത്തിനു മുന്നിൽ വെച്ച് മാനസികമായി പീഡിപ്പിച്ചു ; ഒടുവിൽ ആരോപണം ഉയർത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇളിഭ്യരായി; ആറ്റിങ്ങലിൽ സംഭവിച്ചത്അ ത്യന്തം നാടകീയമായ സംഭവവികാസങ്ങൾ

ചെയ്തിട്ടില്ലാത്ത കുറ്റം ആരോപിച്ച് അച്ഛനും മകൾക്കുമെതിരെ ഗുണ്ടായിസം കാണിച്ച് പിങ്ക് പോലീസ്... ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടത്തിനു മുന്നിൽ വെച്ച് മാനസികമായി ഇവരെ പീഡിപ്പിച്ചത്.... ഒടുവിൽ ആരോപണം ഉയർത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് ഇളിഭ്യരാകേണ്ടി വന്നു. അത്യന്തം നാടകീയമായ സംഭവവികാസങ്ങളാണ് ആറ്റിങ്ങലിൽ സംഭവിച്ചത്.
ഫോണ്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനും മോളും കളളനും കളളിയുമായേനെ, എന്നെ ജോലി ചെയ്യാന്‍ പറ്റാത്ത പരുവം ആക്കിയേനെ എന്നൊക്കെ ആശങ്കയോടെ സംഭവത്തിൽ ഇരയായ വ്യക്തി പിന്നീട് വെളിപ്പെടുത്തി.
ടാപ്പിംഗ് തൊഴിലാളി ജയചന്ദ്രനും എട്ട് വയസുകാരി മകള്‍ക്കുമാണ് മോഷണം കുറ്റം ആരോപിക്കപ്പെട്ട് മണിക്കൂറുകൾ തീ തിന്നേണ്ടി വന്ന അവസ്ഥ ഉണ്ടായത്. പൊലീസില്‍ നിന്നും ആറ്റിങ്ങല്‍ സ്വദേശിക്കുണ്ടായഞെട്ടിക്കുന്ന ദുരനുഭവം ഇങ്ങനെ:
ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ ഐഎസ്‌ആര്‍ഒ വണ്ടി കാണാന്‍ മകളുമൊത്ത് പോയതായിരുന്നു പിതാവും മകളും . എന്നാൽ ഇതിനിടയിൽ അവിടെയുണ്ടായിരുന്ന പിങ്ക് പൊലീസ് വണ്ടി നിര്‍ത്തി വരാന്‍ പറഞ്ഞു. പോലീസിന്റെ നിർദ്ദേശപ്രകാരം ഇദ്ദേഹവും മകളും അടുത്തു ചെന്നപ്പോൾ ഇവർ ഫോണ്‍ തരാന്‍ ആവശ്യപ്പെട്ടു.
ആകപ്പാടെ തന്റെ കയ്യിൽ ഉണ്ടായിരുന്നു ആ ഫോൺ എടുത്തു പിങ്ക് പോലീസിന് നല്‍കിയപ്പോള്‍ ഇതല്ല വണ്ടിയിലിരുന്ന ഫോണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ തന്റെ കൈവശം മറ്റ് ഫോൺ ഇല്ലാതിരുന്നതിനാൽ ഫോണ്‍ താന്‍ എടുത്തില്ലെന്ന് ഇദ്ദേഹം പോലീസിനോട് പറഞ്ഞു. അപ്പോൾ മകളെ വിളിക്കാന്‍ ആവശ്യപ്പെട്ടു. മകൾ വന്നപ്പോൾ 'അച്ഛന്‍ എടുത്തുതന്ന ഫോണ്‍ ഇങ്ങെടുക്കടീ' എന്ന് ആൾക്കാർ കേൾക്കേ അത്യന്തം ഉച്ചത്തിൽ പോലീസ് പറഞ്ഞു.
പോലീസിന്റെ അട്ടഹാസം കേട്ട് പേടിച്ച് മകൾ ഭയന്നുപോയി.ഉടനെ തന്നെ മകള്‍ കരയാന്‍ തുടങ്ങി. എന്നിട്ടും പിങ്ക് പോലീസ് അടങ്ങിയില്ല. പൊലീസ് ജനങ്ങളെ വിളിച്ചുകൂട്ടുകയും ജയചന്ദ്രൻ ഫോണ്‍ മോഷ്ടിച്ചു എന്ന് ഉറക്കെ പറയുകയും ചെയ്തു.
മാത്രമല്ല, ദേഹ പരിശോധന നടത്തണം ഉടന്‍ സ്‌റ്റേഷനില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞു ഇതിനിടയിൽ മറ്റൊരു വനിതാ പോലീസ്
'കുട്ടി ഫോണ്‍ എടുത്ത് കാട്ടില്‍ കളഞ്ഞു' എന്ന് പറഞ്ഞു . മറ്റു ചില ആരോപണങ്ങൾ കൂടി ഇവർക്കെതിരെ അവർ നടത്തി. 'നിന്നെപ്പോലിരിക്കുന്ന ഒരുത്തന്‍ കൊച്ചിനേം കൊണ്ടുവന്ന് മാല മോഷ്‌ടിച്ചു. നീയെല്ലാം ഇതിനുവേണ്ടി നടക്കുന്നതാണ്.' എന്ന് ജനങ്ങള്‍ കേള്‍ക്കെ ഇവർ ഉറക്കെ പറഞ്ഞു.
മാത്രമല്ല ജനങ്ങളുടെ മുന്നില്‍ തന്നെയും കുട്ടിയെയും പൊലീസ് കളളനാക്കിയെന്ന് ജയചന്ദ്രന്‍ വേദനയോടെ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ ഒടുവിൽ മോഷണം ആരോപിച്ച വനിതാ പൊലീസ് തന്നെ വാഹനത്തിലെ ബാഗില്‍ നോക്കിയപ്പോള്‍ ഫോണ്‍ അതിൽ തന്നെ ഉണ്ടായിരുന്നു.
ഫോൺ നഷ്‌ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ ഇവർ കളം മാറ്റുകയും ചെയ്തു . ഫോണ്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനും മോളും കളളനും കളളിയും ആയേനെ, എന്നെ ജോലി ചെയ്യാന്‍ പറ്റാത്ത പരുവം ആക്കിയേനെ എന്നു വേദനയോടെ' ജയചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആറ്റിങ്ങലിലാണ് തെറ്റിദ്ധാരണയുടെ പേരിൽ ഒരു പിതാവും മകളും ജനക്കൂട്ടത്തിനു മുന്നിൽ വച്ച് അപമാനിക്കപ്പെട്ടത്.ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പിങ്ക് പോലീസിന്റെ പീഡനം ഇവർ ഏറ്റുവാങ്ങുകയായിരുന്നു.
പൊലീസുകാരിയുടെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് തന്നെയും മൂന്നാം ക്ലാസുകാരി മകളെയും പരസ്യ വിചാരണ നടത്തിയ ഭീകര നിമിഷങ്ങൾ ഓർക്കുമ്പോൾ തന്നെ പേടി തോന്നുകയാണ് ഇപ്പോൾ ഈ പിതാവിനും മകൾക്കും.
https://www.facebook.com/Malayalivartha

























