ഭൂമി പെണ്ണിനും ആണിനും ട്രാന്‍സ്‌ജെന്ററിനുമുള്ളതാണെന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നത് അതിജീവിച്ചവരുടെ തെറ്റാണെന്ന ധാരണ അബദ്ധമാണെന്നും നമ്മളെന്താ തിരിച്ചറിയാത്തത്? ആറരയ്ക്ക് ശേഷം പെണ്ണിനെ പൂട്ടിയിടുന്നതല്ല പരിഹാരം, വിദ്യാഭ്യാസത്തില്‍ പരസ്‌പരബഹുമാനം പഠിപ്പിക്കണം: ഡോ ഷിംന അസീസ്

കഴിഞ്ഞ ദിവസം മൈസൂരിൽ നടന്ന ബലാത്സംഗം രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഇതിനെതിരെ ആഭ്യന്തര മന്ത്രി നടത്തിയ വിവാദ പരാമർശത്തിനെതിരെയും നിരവധിപേർ രംഗത്ത് എത്തിയിരുന്നു. എന്നാൽ തുടർന്ന് കാമ്പസ് പറഞ്ഞതിങ്ങനെയാണ്. വൈകിട്ട് ആറരക്ക് ശേഷം ക്യാമ്ബസിലെ തടാകത്തിനടുത്ത് പോകരുത്.
വിലക്ക് ഏർപ്പെടുത്തിയ മൈസൂര്‍ സര്‍വ്വകലാശാലയുടെ പ്രസ്താവനയ്‌ക്കെതിരെ ഡോ ഷിംന അസീസ് രംഗത്ത് എത്തിയിരിക്കുകയാണ്.ഫേസ്ബുക് പോസ്റ്റിലൂടെയാണ് തന്റെ അഭിപ്രായം അറിയിച്ചത്. സമാനപ്രശ്‌നങ്ങള്‍ എവിടെയുണ്ടായാലും പെണ്ണിനെ മാത്രം കെട്ടിയിടുന്നത് എന്താണ്?.
ഭൂമി പെണ്ണിനും ആണിനും ട്രാന്‍സ്‌ജെന്ററിനുമുള്ളതാണെന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നത് അതിജീവിച്ചവരുടെ തെറ്റാണെന്ന ധാരണ അബദ്ധമാണെന്നും നമ്മളെന്താ തിരിച്ചറിയാത്തതെന്ന്, ഷിംന അസീസ് തന്റെ ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മൈസൂരുവില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗം നേരിടേണ്ടി വന്ന സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വൈകിട്ട് ആറരക്ക് ശേഷം ക്യാമ്ബസിലെ തടാകത്തിനടുത്ത് പോകുന്നത് വിലക്കി മൈസൂര്‍ സര്‍വ്വകലാശാല. ആണ്‍കുട്ടികള്‍ക്ക് യാതൊരു വിധ നിയന്ത്രണങ്ങളോ ബോധവല്‍ക്കരണമോ ഒന്നും പതിവ് പോലെ ഇല്ല. അവിടെ സെക്യൂരിറ്റിയുടെ പട്രോളിങ്ങ് ശക്‌തമാക്കുമത്രേ. ഇനിയെന്ത് വേണം !.
ഈയിടെ കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ ഇരുട്ടും മുന്നേ തന്നെ ലൈബ്രറിയില്‍ നിന്നും ഹോസ്‌റ്റലിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ കെട്ടിടം തൊഴിലാളി ലൈംഗികാവയവപ്രദര്‍ശനം നടത്തി. ഇത് സ്‌റ്റാഫ് വാര്‍ഡനോട് ചെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി നിങ്ങള്‍ ഇതൊന്നും കാണാതെയാണോ ഇവിടം വരെ എത്തിയത്?, ഇതൊക്കെ ഒന്നുറങ്ങി ഉണര്‍ന്നാല്‍ മറക്കാവുന്നതല്ലേയുള്ളൂ? എന്നാണ്. ഇത് കൊണ്ടാണ് പെണ്‍കുട്ടികള്‍ നേരത്തേ ഹോസ്‌റ്റലിലേക്ക് കയറേണ്ടതെന്നും അവര്‍ എന്നത്തെയും പോലെ ആവര്‍ത്തിച്ചു. സെക്യൂരിറ്റി വര്‍ധിപ്പിക്കാം എന്ന വാഗ്‌ദാനം ഇവിടെയുമുണ്ടായി.
സമാനപ്രശ്‌നങ്ങള്‍ എവിടെയുണ്ടായാലും പെണ്ണിനെ മാത്രം കെട്ടിയിടുന്നത് എന്താണ്?. ഭൂമി പെണ്ണിനും ആണിനും ട്രാന്‍സ്‌ജെന്ററിനുമുള്ളതാണെന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നത് അതിജീവിച്ചവരുടെ തെറ്റാണെന്ന ധാരണ അബദ്ധമാണെന്നും നമ്മളെന്താ തിരിച്ചറിയാത്തത്?.
വിദ്യാഭ്യാസം നല്‍കുന്നവരുടെ നിലവാരമാണ് മേലെ പറഞ്ഞത്. ഇക്കണക്കിന് സമൂഹം എന്തൊക്കെയാണ് പറയുന്നുണ്ടാകുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
'ശ്രീദേവിയെ പൂട്ടിയിടണം' എന്ന് പറഞ്ഞ കണക്കിന് പെണ്ണിനെ പൂട്ടിയല്ല, എല്ലാവരെയും പരസ്‌പരബഹുമാനം പഠിപ്പിക്കാനാകണം വിദ്യാഭ്യാസം. അല്ലെങ്കില്‍ അതൊരു ആഭാസമാണ്.
ഇവരുടെയൊക്കെ തലച്ചോറില്‍ എന്ന് വെളിച്ചം വീഴുമോ !!
https://www.facebook.com/Malayalivartha

























