രണ്ട് പതിറ്റാണ്ട് നീണ്ട ദൗത്യം അവസാനിപ്പിക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ അമേരിക്ക എന്ത് നേടി? നാണംകെട്ട തോൽവിയാണ് അമേരിക്ക അഫ്ഘാനിസ്ഥാനിൽ ഏറ്റു വാങ്ങിയിരിക്കുന്നത്; സാമ്രാജ്യത്വത്തോടും വർഗീയതയോടും സന്ധിയില്ല; തുറന്നടിച്ച് മന്ത്രി വി ശിവൻകുട്ടി

കഴിഞ്ഞ ദിവസമായിരുന്നു അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണമായി പിന്മാറിയത്. ഈ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തുവന്നിരിക്കുകയാണ്. സാമ്രാജ്യത്വത്തോടുംവർഗീയതയോടുംസന്ധിയില്ല എന്നദ്ദേഹം തറപ്പിച്ച് പറയുന്നു . അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
അഫ്ഗാനിസ്ഥാനിൽ നിന്ന് അവസാന അമേരിക്കൻ രക്ഷാ വിമാനം പറന്നുയരുമ്പോൾ താലിബാൻകാർ ആകാശത്തേക്ക് വെടിവെച്ചു ആഘോഷിക്കുകയായിരുന്നു. അമേരിക്കൻ അംബാസഡർ റോസ് വിത്സൻ അടക്കമുള്ളവരാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട് ഓടിയത്. രാജ്യത്തിന് പൂർണ സ്വാതന്ത്ര്യം ലഭിച്ചെന്നായിരുന്നു താലിബാന്റെ പ്രതികരണം.
രണ്ട് പതിറ്റാണ്ട് നീണ്ട ദൗത്യം അവസാനിപ്പിക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ അമേരിക്ക എന്ത് നേടി? നാണംകെട്ട തോൽവിയാണ് അമേരിക്ക അഫ്ഘാനിസ്ഥാനിൽ ഏറ്റു വാങ്ങിയിരിക്കുന്നത്.
1990 കളിലെ ആദ്യകാല താലിബാൻ സർക്കാർ തീവ്ര മൗലികവാദ സമീപനം കൊണ്ട് സ്ത്രീകളേയും പെൺകുട്ടികളേയും വംശീയ ന്യൂനപക്ഷങ്ങളേയും അടിച്ചമർത്തുന്ന തീർത്തും പ്രതിലോമകരമായ നിലപാടാണ് കൈക്കൊണ്ടിരുന്നത്.
താലിബാൻ നിയന്ത്രിക്കുന്ന പുതിയ സംവിധാനവും മറിച്ചൊരു സന്ദേശവും നൽകുന്നതായി ഇതുവരെ കാണുന്നില്ല. അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടേയും മത ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങളും അധികാരങ്ങളും അംഗീകരിക്കേണ്ടത് അനിവാര്യമാണ്.
#സാമ്രാജ്യത്വത്തോടും വർഗീയതയോടും സന്ധിയില്ല
https://www.facebook.com/Malayalivartha

























