കർശന ഉപാധികൾ... ആർജുൻ ആയങ്കിയെ ജാമ്യത്തിൽ വിട്ടു... കണ്ണൂരിൽ കാലു കുത്തിയാൽ കളി മാറുമെന്ന് മുന്നറിയിപ്പ്...

പിണറായി സർക്കാരിനെ രണ്ട് തവണയും വെട്ടിലാക്കിയത് സ്വർണകള്ളക്കടത്ത് കേസ് തന്നെയാണ്. ആദ്യം സ്വപ്നയെത്തി സർക്കാരിനെ ആകമാനം പിടിച്ചു കുലുക്കി. പിന്നീട് കരിപ്പൂരിൽ നാടിനെ ഞെട്ടിക്കുന്ന ഗുണ്ടാവിളയാട്ടവും കള്ളക്കടത്തും ഒക്കെ പുറത്തായി. അതിൽ പ്രധാനിയായിരുന്നു അർജുൻ ആയങ്കി. അനധികൃതായുള്ള സ്വത്ത് സമ്പാദനവും രാഷ്ട്രീയ പിൻബലവും ഒക്കെ ഏറെ ചർച്ചായി മാറിയിട്ടുണ്ടായിരുന്നു. അതിനു പിന്നാലെ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് കുറച്ച് വിവരങ്ങൽ കൂടി പുറത്ത് വന്നിരിക്കുകയാണ്.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കീഴ്‌ക്കോടതികള്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും കേസിന്റെ ഇപ്പോഴത്തെനില പരിഗണിച്ചാണ് ഹൈക്കോടതി ആയങ്കിക്ക് ജാമ്യം അനുവദിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.
മൂന്നു മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിക്കൊണ്ടാണ് ജാമ്യം നൽകിയത്. രണ്ടു ലക്ഷം രൂപ കെട്ടി വയ്ക്കുകയും ഒരു ആൾ ജാമ്യവും നൽകണം. അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടു പോകരുതെന്നും മാസത്തിൽ രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപാകെ ഹാജരാകണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. അത് പ്രകാരമായിരുന്നു ഇത്രയും നാൾ ജയിലിൽ കഴിഞ്ഞിരുന്നത്. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്ത് നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
അറസ്റ്റു ചെയ്ത് രണ്ടു മാസം പിന്നിട്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമുള്ള പ്രതിയുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂൺ 28നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റു ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ്. നേരത്തെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അർജുന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വിവിധ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ പ്രതിക്ക് പങ്കുണ്ടെന്നുമാണ് കസ്റ്റംസിന്റെ വാദം. അന്വേഷണം ഇപ്പോഴും നടന്നുവരികയാണെന്നും അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രികരിച്ച് കള്ളക്കടത്ത് സംഘം ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്
കേസിലെ സുപ്രധാന വിവരങ്ങള്‍ സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു കഴിഞ്ഞ ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണക്കടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്.
അതിനാല്‍ തനിക്ക് ജാമ്യം അനുവദിച്ചു തരണമെന്നും അര്‍ജുന്റെ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 60 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും അർജ്ജുൻ കോടതിയിൽ വാദിച്ചിരുന്നു. ഇപ്പോൾ ഇത് ശരിവയ്ക്കുകയാണോ എന്ന സംശയമാണ് കസ്റ്റംസ് പങ്കുവയ്ക്കുന്നത്.
https://www.facebook.com/Malayalivartha

























