മതിൽ കെട്ടാൻ മണ്ണ് മാറ്റിയപ്പോൾ വീട്ടുകാർ ഞെട്ടി! കണ്ടെടുത്തത് എട്ടെണ്ണം... അമ്പരപ്പിൽ നാട്ടുകാർ... നാദാപുരത്ത് അന്വേഷണം ആരംഭിച്ചു

കേരളത്തിന്റെ നിലവിലെ പോക്ക് ഏവരേയും ഞെട്ടിക്കുന്ന തരത്തിലാണ്. സ്വസ്ഥമായി വീട്ടിൽ കിടന്ന് ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ മണിക്കൂരിൽ കോഴിക്കോട് നിന്നും വരുന്ന വാർത്ത കേരളത്തിലെ പോലീസ് സംവിധാനം അങ്ങേയറ്റം ജാഗ്രത പുലർത്തണം എന്ന മുന്നറിയിപ്പ് നൽകുന്നതാണ്.
കോഴിക്കോട് നാദാപുരത്ത് പറമ്പിൽ കുഴിച്ചിട്ട നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി എന്നാണ് വാർത്തകൾ ലഭിക്കുന്നത്. മതിൽ കെട്ടാൻ മണ്ണ് നീക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. മൊതാക്കരയ്‌ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.
പ്രദേശത്തു നിന്നും എട്ടു ബോംബുകൾ ലഭിച്ചു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ഡോക് സ്‌ക്വാഡും, ബോംബ് സ്‌ക്വാഡും ഉടൻ തന്നെ സ്ഥലത്തെത്തി. ശേഷം ബോംബുകൾ ചേലക്കാട് ക്വാറിയിലേക്ക് കൊണ്ടു പോയി നിർവ്വീര്യമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം കാസർകോഡ് സ്റ്റീൽ ബോംബ് ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നാദാപുരത്തും ഇത് കണ്ടെത്തിയത്.
കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകന്റെ വീടിനു നേരെയായിരുന്നു സ്റ്റീൽ ബോംബ് എറിഞ്ഞത്. കാഞ്ഞങ്ങാടു നിന്നും പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റ് എന്ന സായാഹ്ന പത്രത്തിന്റെ പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിനു നേരെയാണ് അര്‍ധരാത്രി സ്റ്റീൽ ബോംബെറിഞ്ഞത്.
രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സ്റ്റീല്‍ ബോംബേറിൽ വീടിന് മുന്‍വശത്തെ ജനൽച്ചില്ലുകൾ തകർന്ന അവസ്ഥയിലാണ്. ബൈക്കുകളിലെത്തിയ കറുത്ത വേഷം ധരിച്ചവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ടു പേരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്റ്റീല്‍ ബോംബ് ആയതിനാല്‍ പ്രദേശത്തെ പ്രകമ്പനം കൊള്ളിക്കും വിധം വലിയ ശബ്ദമുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. സംഭവം നടക്കുമ്പോള്‍ അരവിന്ദന്‍ കൊവ്വല്‍പ്പള്ളിയിലെ വീടിന് മുന്നൂറു മീറ്റര്‍ അകലെയുള്ള പ്രസിലായിരുന്നു.
ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. തന്നെയും കുടുംബത്തെയും അപായപ്പെടുത്താനുള്ള ശ്രമമമാണ് ഉണ്ടായതെന്ന് അരവിന്ദൻ മാണിക്കോത്ത് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























