1919 ഏപ്രിൽ 13 ന് ബ്രിട്ടീഷ് പട്ടാളം കൂട്ടക്കുരുതി നടത്തിയ ജാലിയൻ വാലാബാഗിൽ നൂറു വർഷങ്ങൾക്ക് ശേഷം രക്തസാക്ഷികൾക്ക് സമുചിതമായ ഒരു സ്മാരകം ഉയർന്നിരിക്കുകയാണ് ; കോൺഗ്രസ് ഭരിക്കുന്ന കാലഘട്ടത്തിൽ എന്തുകൊണ്ട് ജാലിയൻ വാലാബാഗ് രക്തസാക്ഷികൾക്ക് ഉചിതമായ സ്മാരകം ഉണ്ടായില്ല ? സന്ദീപ് ജി വാര്യരുടെ കുറിപ്പ്

1919 ഏപ്രിൽ 13 ന് ബ്രിട്ടീഷ് പട്ടാളം കൂട്ടക്കുരുതി നടത്തിയ ജാലിയൻ വാലാബാഗിൽ നൂറു വർഷങ്ങൾക്ക് ശേഷം രക്തസാക്ഷികൾക്ക് സമുചിതമായ ഒരു സ്മാരകം ഉയർന്നിരിക്കുന്നുവെന്ന വിവരം പങ്കുവച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; 1919 ഏപ്രിൽ 13 ന് ബ്രിട്ടീഷ് പട്ടാളം കൂട്ടക്കുരുതി നടത്തിയ ജാലിയൻ വാലാബാഗിൽ നൂറു വർഷങ്ങൾക്ക് ശേഷം രക്തസാക്ഷികൾക്ക് സമുചിതമായ ഒരു സ്മാരകം ഉയർന്നിരിക്കുകയാണ് .
പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ചെയർമാനും പഞ്ചാബ് മുഖ്യമന്ത്രി ശ്രീ.അമരീന്ദർ സിംഗ് , പഞ്ചാബ് ഗവർണർ , പഞ്ചാബിലെ എം.പിമാർ എന്നിവരടങ്ങുന്ന ജാലിയൻ വാലാബാഗ് മെമ്മോറിയൽ ട്രസ്റ്റാണ് 20 കോടി ചിലവിൽ രക്തസാക്ഷി സ്മാരകം നിർമ്മിച്ചത് .
സ്മാരക സ്തൂപം , ഗാർഡൻ , വെടിവെയ്പിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ചാടിയ കിണർ ഗ്ലാസ് ഇട്ട് സംരക്ഷിക്കൽ , ജാലിയൻ വാലാബാഗ് സന്ദർശിക്കുന്ന പുതിയ തലമുറക്ക് ആ ചരിത്രം മനസിലാക്കാൻ സഹായിക്കുന്ന ലൈറ്റ് ആൻറ് സൗണ്ട് ഷോ , സമീപത്തെ കെട്ടിടങ്ങളിൽ ചരിത്ര ഗ്യാലറികൾ , രക്തസാക്ഷി ശിൽപ്പങ്ങൾ എന്നിവയാണ് ജാലിയൻ വാലാബാഗിൽ വന്ന മാറ്റങ്ങൾ .
അന്നത്തെ വെടിയുണ്ടകൾ കൊണ്ട് തുളഞ്ഞ ചുവരുകൾ , മറ്റെല്ലാ ചരിത്ര പ്രാധാന്യമുള്ള കാര്യങ്ങൾ അതേ പടി നിലനിർത്തുകയും ജീർണ്ണിക്കാതെ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ രാഹുൽ ഗാന്ധിയും മറ്റു ചിലരും എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നു . ജാലിയൻ വാലാബാഗ് പഴയത് പോലെ തന്നെ നിലനിർത്തണമായിരുന്നു എന്നും സ്മാരക നിർമ്മാണം രക്തസാക്ഷികളോടുള്ള അവഹേളനമാണെന്നും തൻ്റെ പിതാവും രക്തസാക്ഷിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസുകാരനായ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് തന്നെ രാഹുലിൻ്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. പക്ഷേ എനിക്ക് ഒരൊറ്റ ചോദ്യമാണ് രാഹുലിനോടുളളത്.
താങ്കളുടെ പിതാവ് കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിലെ ഗ്രൗണ്ട് എന്തുകൊണ്ടാണ് അന്നത്തെത് പോലെ നിലനിർത്താതെ അവിടെ ഗാർഡനിംഗ് നടത്തിയതും സ്മാരകം നിർമ്മിച്ചതും ?
കോൺഗ്രസ് ഭരിക്കുന്ന കാലഘട്ടത്തിൽ എന്തുകൊണ്ട് ജാലിയൻ വാലാബാഗ് രക്തസാക്ഷികൾക്ക് ഉചിതമായ സ്മാരകം ഉണ്ടായില്ല ? രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുത്ത് വി.ടി ബൽറാമും എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. എനിക്ക് മറുപടി തരണമെന്നില്ല . അമരീന്ദർ സിംഗിന് നൽകിയാലും മതി.
https://www.facebook.com/Malayalivartha

























