ശശിധരന്‍ നായര്‍ കമ്മീഷന്‍ ശിവശങ്കറെ വെള്ള പൂശിയതെന്തിന്? മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരിന്റെ ഗുഡ് ബുക്‌സിലാണെന്ന് വ്യക്തമാക്കുന്നതാണ് സ്പിംഗ്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ ജഡ്ജി ശശിധരന്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരിന്റെ ഗുഡ് ബുക്‌സിലാണെന്ന് വ്യക്തമാക്കുന്നതാണ് സ്പിംഗ്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ ജഡ്ജി ശശിധരന്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
ശിവശങ്കറിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് ആദ്യ റിപ്പോര്‍ട്ട് നല്‍കിയത് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി ആയിരുന്നു. പ്രസ്തുത കമ്മിറ്റിയെ നിയമിച്ചതും പിണറായി സര്‍ക്കാര്‍ തന്നെയാണ്. എന്നാല്‍ സര്‍ക്കാരോ മുഖ്യമന്ത്രിയുമായോ യാതൊരു കണ്‍സള്‍ട്ടേഷനും നടത്താതെയാണ് നമ്പ്യാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചില സി പി എം നേതാക്കളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നമ്പ്യാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്.എന്നാല്‍ നമ്പ്യാര്‍ സര്‍ക്കാരിനെ വലിപ്പിച്ചു. അങ്ങനെയാണ് ശശിധരന്‍ നായരെ സര്‍ക്കാര്‍ നിയോഗിച്ചത്.
അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നിയമവകുപ്പു സെക്രട്ടറിയായി സി പി എം നോമിനിയായി നിയമിതനായ ജില്ലാ ജഡ്ജിയായിരുന്നു ശശിധരന്‍ നായര്‍. മിടുക്കനായ ന്യായാധിപനാണ് അദ്ദേഹം.നിയമ സെക്രട്ടറി കാലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷണറാക്കി. കറകളഞ്ഞ സി പി എമ്മുകാരനാണ് അദ്ദേഹം. അങ്ങനെയാെണ് നമ്പ്യാര്‍ കമ്മീഷനെ പരിശോധിക്കാന്‍ ശശിധരന്‍ നായര്‍ എത്തുന്നത്.
കരാറില്‍ വീഴ്ച ഉണ്ടായെങ്കിലും ശിവശങ്കറിന്റ മോശം ഉദ്ദേശം ഇല്ലായിരുന്നു എന്ന് രണ്ടാം അന്വേഷണ കമ്മിറ്റി തലവന്‍ കെ ശശിധരന്‍ നായര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ നടപടി ഒന്നും പാലിച്ചില്ലെങ്കിലും ശിവശങ്കര്‍ അടിയന്തിര സാഹചര്യം പരിഗണിച്ചു തീരുമാനം എടുത്തു എന്നാണ് രണ്ടാം റിപ്പോര്‍ട്ട്.
വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ച ഒന്നായിരുന്നു ശിവശങ്കര്‍ നേതൃത്വമെടുത്ത് നടപ്പാക്കിയ സ്പ്രിം?ഗ്ലര്‍ ഡേറ്റാ കരാര്‍. ശിവശങ്കര്‍ സ്വന്തം നിലയിലെടുത്ത തീരുമാനമാണ് സ്പ്രിം?ഗ്‌ളര്‍ കരാറെന്ന് അന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്നതാണ് കെ ശശിധരന്‍ നായര്‍ റിപ്പോര്‍ട്ട്.
മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ, മുഖ്യമന്ത്രിയോട് ചോദിക്കാതെ ശിവശങ്കര്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തത് ?ഗുരുതര വീഴ്ചയാണെന്ന് ഇരു കമ്മിറ്റികളും അടിവരയിട്ട് പറയുന്നു. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി ശിവശങ്കറിനെ കുറ്റക്കാരനെന്ന് പറയുന്നതിനെ ശശിധരന്‍ നായര്‍ കമ്മിറ്റിയും ശരിവെക്കുന്നുണ്ട്.
പക്ഷേ, ശിവശങ്കര്‍ ചെയ്തത് തെറ്റാണെങ്കിലും ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കേണ്ട എന്ന നിലപാടാണ് രണ്ടാം കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. കൊവിഡ് പോലെയൊരു അടിയന്തര സാഹചര്യത്തില്‍ അതിവേ?ഗം ഒരു തീരുമാനമെടുത്തതാണ്. സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ കളങ്കപ്പെടുത്താനോ ഏതെങ്കിലും തരത്തില്‍ അഴിമതി നടത്താനോ ഉള്ള ഉദ്ദേശ്യമൊന്നും ശിവശങ്കറിനില്ലായിരുന്നു എന്നാണ് ശശിധരന്‍ നായര്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇങ്ങനെയൊരു റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ശിവശങ്കറിനെതിരെ ഒരു നടപടി ഇനി സര്‍ക്കാരെടുക്കില്ല എന്ന് ഏതാണ്ട് ഉറപ്പാണ്.
ശശിധരന്‍ നായര്‍ മറിച്ചാണ് റിപോര്‍ട്ട് നല്‍കിയിരുന്നതെങ്കില്‍ അത് ശിവശങ്കറിന് വിനയാവുമായിരുന്നു. തീരുമാനം എടുക്കുന്നതിന് മുമ്പ് ശിവശങ്കര്‍ തീര്‍ച്ചയായും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടാവണം. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെസെക്രട്ടറിയായിരുന്ന ശിവശങ്കറിന് തീരുമാനങ്ങളെടുക്കാന്‍ കഴിയുമായിരുന്നില്ല.
ശിവശങ്കറിന്റെ ബന്ധങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ചെയ്തികളെ വിമര്‍ശിക്കുമ്പോഴും ശിവശങ്കറിന് ഒരു ഗൂഢ ലക്ഷ്യവുമില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു മുഖ്യമന്ത്രി ശിവശങ്കറെ കൊല്ലാനാണ് തീരുമാനിച്ചിരുന്നതെങ്കില്‍ ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റൊന്നാ കുമായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു. സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടുന്നതെന്തിന്? ഉത്തരം വ്യക്തമാണ്. ശിവശങ്കറെ സര്‍വീസില്‍ തിരിച്ചെടുത്താല്‍ എല്ലാവരും മുഖ്യമന്ത്രിക്കെതിരെ തിരിയും. തനിക്ക് നേരെ സ്വര്‍ണ്ണക്കടത്ത് കേസ് തിരിയുന്നതില്‍ മുഖ്യമന്ത്രിക്ക് യാതൊരു താത്പര്യവുമില്ല. ശിവശങ്കറിന്റെ പേരില്‍ മുഖ്യമന്ത്രി കുറെയധികം പഴി കേട്ടതാണ്. ഇനിയദ്ദേഹം പഴി കേള്‍ക്കാന്‍ തയ്യാറല്ല. അതു കൊണ്ടു തന്നെ ശിവശങ്കറിന് നിയമാനുസരണം മാത്രമേ കേസില്‍ നിന്നും ഊരാന്‍ കഴിയുകയുള്ളു. അ തുവരെ അദ്ദേഹം കാത്തിരുന്നേ മതിയാകൂ.
ശശിധരന്‍ നായര്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. കാരണം അതില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തു കഴിഞ്ഞു. ആ തീരുമാനത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.
"
https://www.facebook.com/Malayalivartha


























