വി.എസ്.എസ്.സിയിലേക്കു കൊണ്ടുവന്ന കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ ഇറക്കുന്നതിന് ചില കയറ്റിറക്ക് തൊഴിലാളികള്‍ ആവശ്യപ്പെട്ടത് ലക്ഷങ്ങൾ; നിങ്ങള്‍ റോക്കറ്റ് വിട്ടാലും നോക്കുകൂലി കിട്ടണമെന്ന മട്ടിൽ ചുമട്ടുതൊഴിലാളികള്‍
നോക്ക് കൂലി നിരോധനം ഉണ്ടായിട്ടും റോക്കറ്റ് വിട്ടാലും അതിന് നോക്കുകൂലി കിട്ടണമെന്ന മട്ടിലാണ് ഇപ്പോഴും ഒരു വിഭാഗം ചുമട്ടുതൊഴിലാളികളുടെ അവസ്ഥ. നോക്കുകൂലി നിരോധനം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ തുമ്പ വി.എസ്.എസ്.സിയിലേക്കു കൊണ്ടുവന്ന കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ ഇറക്കുന്നതിന് ചില കയറ്റിറക്ക് തൊഴിലാളികള്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത് ലക്ഷങ്ങളാണ്.
സ്വന്തം രാജ്യപുരോഗതിക്ക് ആവശ്യമായ ശാസ്ത്രപരീക്ഷണങ്ങള്‍ക്കുവേണ്ടി കൊണ്ടുവരുന്ന സാമഗ്രികള്‍പോലും നോക്കുകൂലിയില്‍ നിന്ന് മുക്തമല്ല എന്നതാണ് ഇതിലൂടെ കാണുവാൻ കഴിയുന്നത്. നോക്കുകൂലി നിരോധനം ഫലപ്രദമായി നടപ്പാക്കാത്തതിന് ഡി.ജി.പിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കെയാണ് വീണ്ടും സംസ്ഥാനത്തിന് നാണക്കേടുണ്ടായിക്കിയ സംഭവം നടന്നിരിക്കുന്നത്.
കൂടാതെ നോക്കുകൂലി സംബന്ധിച്ച ഹര്‍ജിയില്‍ പൊലീസ് മേധാവിയെ കക്ഷിചേര്‍ത്തിട്ടുമുണ്ട്. അമിതകൂലി ചോദിക്കുന്നതും ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും അടക്കമുള്ള പ്രവണത സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനു വിഘാതമാകുന്നതായി വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് 2018 മേയ് 1ന് നോക്കുകൂലി നിരോധിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ചുമട്ടുതൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തതിരിക്കുന്നത്. എന്നാല്‍, നിരോധനത്തെ നോക്കുകുത്തിയാക്കി പിന്നീടും നോക്കുകൂലി ആവശ്യപ്പെടുന്ന നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. യന്ത്രസഹായത്തോടെ ഇറക്കുന്ന യന്ത്രഭാഗങ്ങള്‍ക്കാണ് വി.എസ്.എസ്.സിയില്‍ ചിലര്‍ നോക്കൂകൂലി ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha