'കേരളത്തിലായാലും യു.പിയിലായാലും പൊലീസിന് വീഴ്ചയുണ്ടായാല്‍ ചോദ്യമുയരും'; വിവാദ പ്രസ്താവനയിൽ ആനി രാജയ്ക്ക് പിന്തുണയുമായി ഡി. രാജ

കേരള പൊലീസിനെതിരെ സി.പി.ഐ ദേശീയ നേതാവ് ആനി രാജ നടത്തിയ വിമര്‍ശനം വിവാദമായ സാഹചര്യത്തില്‍ പിന്തുണയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ. കേരളത്തിലായാലും യു.പിയിലായാലും പൊലീസിന് വീഴ്ചയുണ്ടായാല്‍ ചോദ്യമുയരുമെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് ജനങ്ങളുടെ സുഹൃത്തായിരിക്കണം. പൊലീസ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയും ചെയ്യണമെന്നതാണ് സി.പി.ഐയുടെ നിലപാടെന്നും ഡി. രാജ പറഞ്ഞു.
കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗാങ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ പ്രസ്താവന. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല.
സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും പൂര്‍ണ സമയ മന്ത്രിയും വേണമെന്ന ആവശ്യമുന്നയിച്ച ആനി രാജ പൊലീസിന് ഗാര്‍ഹിക പീഡന നിയമത്തെ കുറിച്ച് ബോധവത്കരണം നല്‍കണമെന്നും നിര്‍ദേശിച്ചു. മുന്നണിക്ക് മുമ്ബില്‍ ഈ വിഷയം ഉയര്‍ത്തുകയാണെന്നും ആനി രാജ പറഞ്ഞിരുന്നു.
എന്നാല്‍, ആനിരാജയുടെ വിമര്‍ശനം തള്ളുകയാണ് സി.പി.ഐ സംസ്ഥാന നേതൃത്വം ചെയ്തത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് അറിയിച്ചത്. സി.പി.ഐ സംസ്ഥാന നേതൃത്വത്തിനോ നേതാക്കള്‍ക്കോ അത്തരമൊരു അഭിപ്രായമില്ലെന്ന് കാനം പറഞ്ഞു.
ഈ നിലപാട് ദേശീയ നേതൃത്വത്തേയും ആനി രാജയേയും അറിയിച്ചിട്ടുണ്ട്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ആനി രാജയുടെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും കാനം പറഞ്ഞിരുന്നു.
ആനി രാജക്ക് കിട്ടിയ വിവരങ്ങള്‍ എന്താെണന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി.
'അവര്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ പ്രധാന നേതാവാണ്. ഏതെങ്കിലും വിവരത്തിെന്റ അടിസ്ഥാനത്തിലാവും പരാമര്‍ശങ്ങള്‍ നടത്തിയത്. അവര്‍ക്ക് കിട്ടിയ വിവരങ്ങള്‍ എന്താെണന്ന് മനസ്സിലാക്കാന്‍ ശ്രമിക്കും' -മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























