Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നല്ല ആണിൻ്റെ ഇറച്ചി കഴിച്ചാൽ ഈ കാര്യങ്ങൾ ഉറപ്പ്! നമ്മൾ ഇനി എന്തു കഴിക്കണമെന്ന് അവർ തീരുമാനിക്കും; കേരളത്തിലെ ഹോട്ടലുകളിൽ സംഭവിക്കുന്നത് ഇത്... എല്ലാം ഫെർഫെക്ട് ഓക്കെ! ന്താ മച്ചാനെ, അതു പോരെ?

06 SEPTEMBER 2021 09:41 PM IST
മലയാളി വാര്‍ത്ത

ആണും പെണ്ണും തിരിച്ചല്ലെങ്കിലും, തൊലിയുടെയും രോമത്തിൻ്റേയും നിറമൊക്കെ മൂലം എത്രയോ ജീവനകൾ പോയ നാടാണ് നമ്മുടേത്. കേരളത്തിലെ ഭക്ഷണ ക്രമത്തിലെ മാറ്റത്തെ കുറിച്ച് പരിഹാസ രൂപേണ പറയുകയാണ്. ഡോ. വീണ.

അവരുടെ വാക്കുകൾ ഇങ്ങനെയാണ്: മലയാളിക്ക് ബുദ്ധിഭ്രംശം വന്നതോടെ ഭക്ഷണ കച്ചവടക്കാർ നമ്മുടെ ആഹാരം നിശ്ചയിച്ചു തുടങ്ങി. അവർ പറയുന്നതും അവർ പ്രൊമോട്ട് ചെയ്യുന്നതും നമ്മുടെ ദൈനംദിന മെനുവിലെത്തി. ചോറും മീനും കഴിച്ചവർ മൊറോട്ടയും ബീഫും കേരളീയ ഭക്ഷണമാക്കി. വല്ലതും വേവിച്ച് കഴിച്ചവർ കരിച്ചും പുകച്ചും കഴിച്ചു തുടങ്ങി

ആണിൻ്റെ ഇറച്ചിയ്ക്ക് എന്തോ വൈശിഷ്യമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ബോർഡും വെച്ചാണ് മച്ചാന്മാരുടെ കച്ചവടം. ആണും പെണ്ണും തിരിച്ചല്ലെങ്കിലും, തൊലിയുടെയും രോമത്തിൻ്റേയും നിറമൊക്കെ മൂലം എത്രയോ ജീവനകൾ പോയ നാടാണ് നമ്മുടേത്. അതൊക്കെ പഴയ കേരളം!

നല്ല ആരോഗ്യമുണ്ടാകാൻ കരിമ്പൂച്ച രസായനമൊക്കെ ഇഷ്ടം പോലെ ശാപ്പിട്ട വിരുതന്മാർ നമ്മുടെ നാട്ടിലുണ്ട്. കള്ള് കയറുമ്പോൾ ഓരോരുത്തർക്ക് അങ്ങനെ എന്തെല്ലാം കോപ്രായങ്ങൾ. അതൊക്കെ കഴിച്ചിട്ട് അവർക്കൊക്കെ എന്തു പറ്റിയെന്ന് ആരും അന്വേഷിച്ചു നടക്കാറില്ല.


ഏതു പൂച്ചയെ കൊന്നു തിന്നാലും രുചി ഒന്നു തന്നെ. പൂച്ചയുടെയായാലും മനുഷ്യൻ്റെ യായാലും രോമമൊക്കെ കറുത്തിരുന്നാൽ ഗുണം കൂടാനോ കുറയാനോ പോകുന്നില്ല.

ചൈനയിലേത് പോലെ നാഗാലാൻ്റിലും അരുണാചൽ പ്രദേശിലുമൊക്കെ പട്ടിയിറച്ചിയും പന്നിയിറച്ചിയും പ്രിയങ്കരമാണ്. കേരളത്തിലെ മലയോര മേഖലകളിലും കൃസ്ത്യൻ മേഖലകളിലും പന്നിയിറച്ചി കൊണ്ടുള്ള വിഭവങ്ങൾ കേമമാണ്. എന്നാൽ പട്ടിയ്ക്ക് വലിയ സ്കോപ്പൊന്നും കേരളത്തിലായിട്ടില്ല. അങ്ങനെ വല്ലതും വന്നാൽ തെരുവ് നായ പ്രശ്നം അതോടെ തീരും.

ചൈനയിലും കേരളത്തിലും കമ്യൂണിസമാണ് പറയുന്നത്. പക്ഷെ, കേരളത്തിലെ സഖാക്കൾക്ക് പട്ടിയെ തിന്നുന്ന കമ്യൂണിസം വരാനിരിക്കുന്നതേയുള്ളു. പട്ടിയെ തിന്നാത്ത മലയാളി കരിമ്പൂച്ചയെന്നും മറ്റും പറഞ്ഞ് പൂച്ചയെ അപൂർവമായെങ്കിലും അകത്താക്കിയിട്ടുണ്ട്. അതൊക്കെ പോലും ഇന്ന് പഴങ്കഥ.

സസ്യാഹാരശീലികളായ മലയാളിക്ക് മാംസാഹാരം തലയ്ക്ക് പിടിച്ചിട്ട് ഏതാനും പതിറ്റാണ്ടുകളെ ആയിട്ടുള്ളു. ഇപ്പോഴിപ്പോൾ ആഹാരക്കാര്യത്തിൽ ആരോഗ്യത്തേക്കാൾ നമുക്ക് നോട്ടം രുചിയിലാണല്ലോ.

കുഴിമന്തി ബോർഡുകൾ സർവ്വസാധാരണമായി. അതെ, മലയാളിയുടെ ഭക്ഷണശീലം മാറുകയായി. ഒപ്പം ആഹാരമുൾപ്പെടെയുള്ള ഘടകങ്ങൾ കാരണമായ ജീവിതശൈലീ രോഗങ്ങളുമായി ആശുപത്രികൾ തടിച്ചുകൊഴുക്കുകയും ചെയ്തു.

എണ്ണയും മസാലയും കൊണ്ട് രുചിപ്പിക്കുന്ന പശുവും കാളയും പോത്തും എരുമയും ആടുമെല്ലാം മലയാളിയുടെ ഇഷ്ടവിഭവങ്ങളായത് പത്ത് മുപ്പത് വർഷം കൊണ്ടാണ്.

ബീഫ് ഒലത്തിയതും ഒലത്താത്തതും മട്ടൺ ഫ്രൈയും ചാപ്സുമൊക്കെ കൊണ്ട് നമ്മുടെ തീൻമേശകളങ്ങ് നിറഞ്ഞില്ലേ. എല്ലാം ഫെർഫെക്ട് ഓക്കെ! ന്താ മച്ചാനെ, അതു പോരെ?

ഡോക്ടർമാരിൽ പോലും റെഡ്മീറ്റ് ഒഴിവാക്കിയത് വല്ല കാർഡിയോളജിസ്റ്റുകൾ മാത്രമാകും.
അതാണ് മാംസാഹാര പ്രിയരുടെ സ്വന്തം കേരളം!

മലയാളിയുടെ പ്രിയപ്പെട്ട ആട്ടിറച്ചിക്ക് മാർക്കറ്റിൽ വൻ വിലയാണെങ്കിലും മട്ടൺ വിഭവങ്ങൾ യഥേഷ്ടമുണ്ട്.

പൊതുവിടങ്ങളും വിദ്യാഭ്യാസവും എങ്ങനെയെന്ന് ആൺ-പെൺ വേർതിരിവിൽ നിശ്ചയിക്കുന്ന തരത്തിലേക്ക് താലിബാനിസം പോലെയായി മാറുന്ന കേരളത്തിൽ പുതിയൊരു കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ആഹാരത്തിലും ലിംഗ വ്യത്യാസം പ്രകടമാക്കുന്നതിനുള്ള ശ്രമമാണ് പ്രകടമായിരിക്കുന്നത്.

പണ്ടൊക്കെ നമ്മുടെ വീടുകളിൽ പൂവൻ കൊഴികളെ കൊന്ന് കറിവെയ്ക്കുന്നത് പതിവായിരുന്നു. മുട്ടയിടുന്ന കോഴിയെ കൊന്നാൽ മുട്ടയുൽപ്പാദനത്തിലെ വരുമാനം നിലയ്ക്കുമോയെന്ന് കരുതിയാണ് അന്നൊക്കെ ആൺകോഴികളെ തന്നെ നമ്മൾ കൊന്നു തിന്നത്. അല്ലാതെ, അന്നൊന്നും കോഴിയിറച്ചിയിലെ ലിംഗ വ്യത്യാസം ഭക്ഷണത്തിൽ പ്രതിഫലിച്ചിട്ടില്ല. ഇതേ പ്രായോഗിക ബുദ്ധി തന്നെയാണ് പശുവിനെയും എരുമയെയും ഒഴിവാക്കി കാളയെയും പോത്തിനെയും തീൻമേശമേൽ എത്തിച്ചതും.

അന്നൊക്കെ ചെയ്തത് പോലെ ഇറച്ചിക്കച്ചവടത്തിലെ ഏതെങ്കിലും എക്കണോമിക്സ് ഒന്നുമല്ലെന്നേയ് ഇവിടിപ്പോൾ ഘടകം. ഭക്ഷണമേശയിൽ ആഹാരത്തിനുള്ളിലെ ആൺ പെൺ ചർച്ച ഒരർത്ഥവുമില്ലാതെയല്ല ചിലർ തുടങ്ങി വെയ്ക്കുന്നത്. അജണ്ടകൾ കൃത്യമായി സെറ്റു ചെയ്തുള്ളതാണ് നീക്കം.

ജീവികളിലെ, പ്രത്യേകിച്ചും മനുഷ്യരിലെ സ്ത്രീ- പുരുഷ വിഭിന്നത ഗർഭധാരണത്തിൽ മാത്രമാണെന്നിരിക്കെ താലിബാനിസത്തിൻ്റെ കേരള മോഡൽ സാവകാശം തുടങ്ങി വെയ്ക്കാനുള്ള ശ്രമമാണ് കേരളത്തിലെ അറുപത്തിയാറാം നമ്പർ ദേശീയപാതയിലെ ഈ റസ്റ്റോറൻ്റിലൂടെ നടക്കുന്നതെന്ന് പറയപ്പെടുന്നു.

കഥയറിയാതെ എന്തും ഭക്ഷിക്കാൻ ഒരുങ്ങുന്ന മലയാളിക്ക് കൗതുകമുണ്ടാക്കാനും കുടുംബസമേതം രുചിച്ച് നോക്കാനും "ആണാടിൻ്റെ ഇറച്ചി" എന്ന് ഏത് പാതിരാത്രിയിലും കാണും വിധം മുഴുപ്പിലാണ് അവർ എഴുതി വെച്ചിരിക്കുന്നത്.

തലസ്ഥാനമായ തിരുവനന്തപുരത്ത് തന്നെയാണ് ചില മാസങ്ങളായി ഇത്തരമൊരു ബോർഡ് നമുക്ക് കാണാനാകുക. എം സി റോഡിൽ ക്ലച്ചുപിടിച്ച 'വഴിയോരക്കട' എന്ന ബ്രാൻഡിംഗിൻ്റെ സാധ്യത കൂടി ചേർത്താണ് 'അൽ ഹാജ വഴിയോരക്കട' എന്ന പേരിലുള്ള സ്റ്റോറൻ്റ് എൻ എച്ച് 66 ൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇത്ര കാലവും ആട്ടിറച്ചിയിലെ രുചി വ്യത്യാസം ആണെന്നോ പെണ്ണെന്നോ ഉള്ള തരത്തിൽ കണ്ടെത്താത്ത മലയാളിയെ പുതിയത് ചിലതൊക്കെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമാണ് ഇവിടെ നീക്കം.

പുതിയ പരസ്യ ബോർഡ് കണ്ട് നാം അവിടെ കയറുമ്പോൾ മറക്കണ്ട, ആഹാരത്തിനുള്ളിൽ പോലും ലിംഗവ്യത്യാസം ബലപ്പെടുത്താനാണ് നമ്മുടെയും ദൗത്യം. ഇതൊരു ഒരപകടസൂചനയാണ്.

പ്രത്യക്ഷമായി ഇതിനെ കച്ചവട തന്ത്രമായി കാണാനാകും നമുക്ക് താല്പര്യം. എന്നാൽ, ആണാടും പെണ്ണാടുമായി തരം തിരിയുന്ന മട്ടൺ പ്ലേറ്റുകളെ മതതീവ്രവാദത്തിൻ്റെ പുതിയ കരുനീക്കമായാണ് മതാധിനിവേശ വിഷയങ്ങളിൽ പഠനം നടത്തുന്ന സാമൂഹിക ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്.

തീൻമേശയിലും അതിൻ്റെ ചുറ്റിലും ആൺ - പെൺ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാനാണ് നാം ഈ കെണികളെ കരുതിയിരിക്കേണ്ടത്. അല്ലെങ്കിൽ തീൻമേശയ്ക്ക് പുറത്തും കൊല്ലാനും കൊല്ലപ്പെടാനും പുരുഷനും ഭോഗിക്കാനും പെറീയ്ക്കാനും സ്ത്രീയുമെന്ന കാടത്തം ഇവിടെയും കടന്നെത്തും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (14 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (16 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (17 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends