വീണ്ടും തോക്ക് വേട്ട... കൊച്ചിയിൽ നിന്ന് 18 തോക്കുകൾ പിടിച്ചടെുത്തു... അതീവ ജാഗ്രത! എത്തിയത് കാശ്മീരിൽ നിന്നും....

ഇപ്പോൾ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം തന്നെയാണ് നൽകിയിരിക്കുന്നത്. ഏതു സമയവും ഒരു ഭീകരാക്രമണ ഭീഷണിയും അതോടൊപ്പം തന്നെ ലഹരി ആയുധ കടത്തും സജീവമാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് കൊച്ചിയിൽ നിന്നും നിർണായകമായ കുറച്ച് വിവരങ്ങൾ പുറത്ത് വരുന്നത്.
കാശ്മീരിൽ നിന്നും കൊച്ചിയിൽ എത്തിച്ച ലൈസൻസില്ലാത്ത തോക്കുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് പോലീസ് പിടികൂടി എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്. എ.ടി.എമ്മിൽ പണം നിറക്കുന്നതിന് സുരക്ഷ നൽകുന്നവരുടെ 18 തോക്കുകളാണ് കൊച്ചി പോലീസ് പിടികൂടിയത്.
മുംബൈയിലെ സ്വകാര്യ ഏജൻസികളുടെ സുരക്ഷാ ജീവക്കാരിൽ നിന്നാണ് തോക്കുകൾ ഇപ്പോൾ പോലീസ് കണ്ടെടുത്തത്. മുംബൈയിലെ സ്വകാര്യ ഏജൻസികളുടെ സുരക്ഷാ ജീവനക്കാരിൽ നിന്നാണ് തോക്കുകൾ കസ്റ്റഡിയിലെടുത്തത്.
ലൈസൻസ് ഇല്ലാത്ത തോക്കുകൾ കൈവശം വെച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ തോക്കുകൾ കശ്മീരിൽ നിന്നാണ് കൊണ്ടു വന്നതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
തോക്കുകളുടെ ലൈസൻസുകൾ യഥാർത്ഥമാണോ വ്യാജമാണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യാജമാണെങ്കിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.
സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരുടെ കൈവശമുള്ള തോക്കുകളുടെ ലൈസൻസ് പരിശോധിക്കുമെന്ന് കേരളാ പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള ആയുധങ്ങൾ പോലീസ് പരിശോധിച്ച് അവയുടെ ലൈസൻസ് വ്യാജമല്ലെന്ന് ഉറപ്പാക്കുമെന്ന് പോലീസ് മീഡിയാ സെന്റർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെടുത്തത്.
സംസ്ഥാനത്ത് ആകമാനമുളള ഇത്തരം സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസൻസ് പരിശോധിക്കാനായി പ്രത്യേക പരിശോധന നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് കുറിപ്പിൽ പറയുന്നു.
https://www.facebook.com/Malayalivartha

























