Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

കാറില്‍ നിന്നും മൃതദേഹം തള്ളിയതെന്തിന്? കാറില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളിയ സ്ത്രീ ശരീരം ആരുടേതാണെന്നറിയാന്‍ ഇരുട്ടില്‍ തപ്പി തമിഴ്‌നാട് പോലീസ്... ദുരുഹതയേറി കോയമ്പത്തൂര്‍

08 SEPTEMBER 2021 11:33 AM IST
മലയാളി വാര്‍ത്ത

കാറില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളിയ സ്ത്രീ ശരീരം ആരുടേതാണെന്നറിയാന്‍ ഇരുട്ടില്‍ തപ്പുകയാണ് തമിഴ്‌നാട് പോലീസ്. മനസിലാക്കാന്‍ കഴിയാത്ത തരത്തില്‍ ചിന്നി ചിതറി പോയ സ്ത്രീ ശരീരം കണ്ടവരെല്ലാം ഞെട്ടി.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും കോയമ്പത്തൂരില്‍ നിന്നും റിപ്പോര്‍ട്ടുണ്ട് .സംഭവം വാഹനാപകടമാക്കി മാറ്റാനാണത്രേ പോലീസ് ശ്രമിക്കുന്നത്.



യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുവന്ന് നടുറോഡില്‍ തള്ളിയതാണെന്ന്പോലീസ് മനസിലാക്കിയത് സി സി റ്റി വി ദ്യശ്യങ്ങളുടെ സഹായത്തോടെയാണ്.
കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ചിന്നിയംപാളത്ത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൃതദേഹത്തിലൂടെ ഒട്ടേറെ വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല.

 



തിങ്കളാഴ്ച പുലര്‍ച്ചെ ചില ബൈക്ക് യാത്രക്കാരാണ് നടുറോഡില്‍ അര്‍ധനഗ്‌നയായനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സമീപത്തെ കടയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെയാണ് മൃതദേഹം കാറില്‍കൊണ്ടുവന്ന് തള്ളിയതാണെന്ന് വ്യക്തമായത്.

അതിവേഗത്തില്‍ പോയ ഒരു എസ്.യു.വിയില്‍നിന്നാണ് മൃതദേഹം റോഡില്‍ തള്ളിയത്. പിന്നാലെ ഇതുവഴിയെത്തിയ പലവാഹനങ്ങളും മൃതദേഹത്തിലൂടെ കയറിയിറങ്ങി. അതിനാല്‍ തന്നെ മുഖം വികൃതമായി ആളെ തിരിച്ചറിയാന്‍ കഴിയാത്തനിലയിലായിരുന്നു. മൃതദേഹം പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂ. സംഭവത്തില്‍ പോലീസിന്റെ രണ്ട് പ്രത്യേകസംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.

 



റോഡല്‍ മൃതദേഹം തള്ളിയതിന് പിന്നില്‍ മാഫിയ സംഘങ്ങളുണ്ടെന്നാണ് പോലീസ് സംശയിക്കുന്ന ത്. മ്യതദേഹം വീണത് റോഡിന്റെ നടുക്കാ ണ്.നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുനസ്ഥലമാണ് ഇവിടം. റോഡില്‍ വ്യതദേഹം വീണാല്‍ എന്തു സംഭവിക്കുമെന്ന് വ്യക്തമായി അറിയുന്നവര്‍ തന്നെയാണ് ഇത് ചെയ്തതെന്ന് പോലീസ് കരുതുന്നു. കാരണം രാത്രിയില്‍ റോഡില്‍ ആള്‍ കിടന്നാല്‍ പോലും തമിഴ്‌നാട്ടിലെ രീതി അനുസരിച്ച് വാഹനം നിര്‍ത്താതെ പോകും.റോഡില്‍ സ്ത്രീ ശരീരം കടക്കുന്നത്വ ഡര്‍മാര്‍ കണ്ടിട്ടും വാഹനം നിര്‍ത്താതെ പോയത്ത അത് കൊണ്ടാണ്.

വാഹനത്തിന്റെ നമ്പര്‍ കിട്ടിയിട്ടില്ലെന്നാണ് കോയമ്പത്തൂര്‍ പോലീസില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ഒരു എക്‌സ്യ യു വി എന്ന വിവരം മാത്രമാണ് പോലീസിന് കിട്ടിയിട്ടുള്ളത്. അതും സിസിറ്റി വിയില്‍ നിന്നും അവ്യക്ത ചിത്രം മാത്രമാണ്. ഇത്തരത്തില്‍ എത്ര വാഹനങ്ങള്‍ ആ സമയത്ത് മറ്റ് ക്യാമറാ പോയിന്‍ റു കളിലൂടെ കടന്നുപോയി എന്നാണ് പോലീസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച നടന്ന സംഭവമായിട്ടും ഉപയോഗപ്രദമായ യാതൊരു വിവരങ്ങളും പോലീസിന് കിട്ടിയിട്ടില്ല.

 



സി സി റ്റി വിദ്യശ്യങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് പോലീസ് തന്നെ നല്‍കിയതാണ്. ആരാണ് മരിച്ചതെന്നോ ആരുടെ വാഹനത്തിലാണ് മൃതദേഹം എറിഞ്ഞതെന്നോ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദ്യശ്യങ്ങള്‍ കേരള മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

നിരവധി മലയാളി പെണ്‍കുട്ടികള്‍ കോയമ്പത്തൂരില്‍ പഠിക്കുകയും ജോലി നോക്കുകയും ചെയ്യുന്നുണ്ട്.ഇവരാ രെങ്കിലുമാണോ കൊല്ലപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു. അത്തരത്തില്‍ അന്വേഷണവും തകൃതിയായി നടക്കുന്നു ണ്ട്.

 



അതിനിടയില്‍ കേരളത്തില്‍ നിന്നുംനിയമം പഠിക്കാന്‍ തമിഴ്‌നാട്ടിലെത്തിയതൃശൂര്‍ സ്വദേശിനിയെ ഈറോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കൊന്നത്ലഹരി മാഫിയ ആണെന്നാണ് വീട്ടുകാരുടെ സംശയം. ഓഗസ്റ്റ് അവസാനം വീട്ടിലേക്ക് വരാനിരിക്കെയാണ് പെണ്‍കുട്ടി െകൊല്ലപ്പെട്ടത്.തമിഴ്‌നാട്ടില്‍ നടക്കുന്ന പോലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തി കഴിഞ്ഞു.

കോയമ്പത്തൂര്‍ സംഭവത്തിന് പിന്നിലും ലഹരി മാഫിയയുടെ കരങ്ങളുണ്ടോ എന്ന സംശയം പോലീസിനുണ്ട്. പണ്ടേ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് കോയമ്പത്തൂര്‍. ലഹരിയുടെ താവളവെന്നും കോയമ്പത്തൂര്‍ അറിയപ്പെടുന്നു.



എന്നാല്‍ തമിഴ്‌നാട് പോലീസ് എത്ര സത്യസന്ധമായി ഇക്കാര്യം അന്വേഷിക്കുമെന്ന സംശയം ചിലര്‍ക്ക്‌ല ഇല്ലാതില്ല. നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ സംശയം ഉയര്‍ന്നു കഴിഞ്ഞു.





 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര് മാറ്റാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്രം  (10 minutes ago)

തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

ആരാധകരുടെ ഹൃദയം കവര്‍ന്ന് രേണു സുധി  (1 hour ago)

തദ്ദേശ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്ന് ബിനോയ് വിശ്വം  (2 hours ago)

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് നടന്‍ ശിവദാസനെതിരെ കേസ്  (2 hours ago)

ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്: ബിജെപിയുടെ പരാജയ കണക്ക് നിരത്തി ജോണ്‍ ബ്രിട്ടാസ്  (3 hours ago)

പള്‍സര്‍ സുനി ഫോണില്‍ വിളിച്ച യുവതി ആരെന്നുള്ള വിവരങ്ങള്‍ പുറത്ത്  (3 hours ago)

പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി  (3 hours ago)

സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ്  (3 hours ago)

പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്ക്  (3 hours ago)

മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി  (3 hours ago)

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.  (4 hours ago)

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (5 hours ago)

Malayali Vartha Recommends