Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

കാറില്‍ നിന്നും മൃതദേഹം തള്ളിയതെന്തിന്? കാറില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളിയ സ്ത്രീ ശരീരം ആരുടേതാണെന്നറിയാന്‍ ഇരുട്ടില്‍ തപ്പി തമിഴ്‌നാട് പോലീസ്... ദുരുഹതയേറി കോയമ്പത്തൂര്‍

08 SEPTEMBER 2021 11:33 AM IST
മലയാളി വാര്‍ത്ത

കാറില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളിയ സ്ത്രീ ശരീരം ആരുടേതാണെന്നറിയാന്‍ ഇരുട്ടില്‍ തപ്പുകയാണ് തമിഴ്‌നാട് പോലീസ്. മനസിലാക്കാന്‍ കഴിയാത്ത തരത്തില്‍ ചിന്നി ചിതറി പോയ സ്ത്രീ ശരീരം കണ്ടവരെല്ലാം ഞെട്ടി.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും കോയമ്പത്തൂരില്‍ നിന്നും റിപ്പോര്‍ട്ടുണ്ട് .സംഭവം വാഹനാപകടമാക്കി മാറ്റാനാണത്രേ പോലീസ് ശ്രമിക്കുന്നത്.



യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുവന്ന് നടുറോഡില്‍ തള്ളിയതാണെന്ന്പോലീസ് മനസിലാക്കിയത് സി സി റ്റി വി ദ്യശ്യങ്ങളുടെ സഹായത്തോടെയാണ്.
കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ചിന്നിയംപാളത്ത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൃതദേഹത്തിലൂടെ ഒട്ടേറെ വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല.

 



തിങ്കളാഴ്ച പുലര്‍ച്ചെ ചില ബൈക്ക് യാത്രക്കാരാണ് നടുറോഡില്‍ അര്‍ധനഗ്‌നയായനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സമീപത്തെ കടയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെയാണ് മൃതദേഹം കാറില്‍കൊണ്ടുവന്ന് തള്ളിയതാണെന്ന് വ്യക്തമായത്.

അതിവേഗത്തില്‍ പോയ ഒരു എസ്.യു.വിയില്‍നിന്നാണ് മൃതദേഹം റോഡില്‍ തള്ളിയത്. പിന്നാലെ ഇതുവഴിയെത്തിയ പലവാഹനങ്ങളും മൃതദേഹത്തിലൂടെ കയറിയിറങ്ങി. അതിനാല്‍ തന്നെ മുഖം വികൃതമായി ആളെ തിരിച്ചറിയാന്‍ കഴിയാത്തനിലയിലായിരുന്നു. മൃതദേഹം പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂ. സംഭവത്തില്‍ പോലീസിന്റെ രണ്ട് പ്രത്യേകസംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.

 



റോഡല്‍ മൃതദേഹം തള്ളിയതിന് പിന്നില്‍ മാഫിയ സംഘങ്ങളുണ്ടെന്നാണ് പോലീസ് സംശയിക്കുന്ന ത്. മ്യതദേഹം വീണത് റോഡിന്റെ നടുക്കാ ണ്.നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുനസ്ഥലമാണ് ഇവിടം. റോഡില്‍ വ്യതദേഹം വീണാല്‍ എന്തു സംഭവിക്കുമെന്ന് വ്യക്തമായി അറിയുന്നവര്‍ തന്നെയാണ് ഇത് ചെയ്തതെന്ന് പോലീസ് കരുതുന്നു. കാരണം രാത്രിയില്‍ റോഡില്‍ ആള്‍ കിടന്നാല്‍ പോലും തമിഴ്‌നാട്ടിലെ രീതി അനുസരിച്ച് വാഹനം നിര്‍ത്താതെ പോകും.റോഡില്‍ സ്ത്രീ ശരീരം കടക്കുന്നത്വ ഡര്‍മാര്‍ കണ്ടിട്ടും വാഹനം നിര്‍ത്താതെ പോയത്ത അത് കൊണ്ടാണ്.

വാഹനത്തിന്റെ നമ്പര്‍ കിട്ടിയിട്ടില്ലെന്നാണ് കോയമ്പത്തൂര്‍ പോലീസില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ഒരു എക്‌സ്യ യു വി എന്ന വിവരം മാത്രമാണ് പോലീസിന് കിട്ടിയിട്ടുള്ളത്. അതും സിസിറ്റി വിയില്‍ നിന്നും അവ്യക്ത ചിത്രം മാത്രമാണ്. ഇത്തരത്തില്‍ എത്ര വാഹനങ്ങള്‍ ആ സമയത്ത് മറ്റ് ക്യാമറാ പോയിന്‍ റു കളിലൂടെ കടന്നുപോയി എന്നാണ് പോലീസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച നടന്ന സംഭവമായിട്ടും ഉപയോഗപ്രദമായ യാതൊരു വിവരങ്ങളും പോലീസിന് കിട്ടിയിട്ടില്ല.

 



സി സി റ്റി വിദ്യശ്യങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് പോലീസ് തന്നെ നല്‍കിയതാണ്. ആരാണ് മരിച്ചതെന്നോ ആരുടെ വാഹനത്തിലാണ് മൃതദേഹം എറിഞ്ഞതെന്നോ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദ്യശ്യങ്ങള്‍ കേരള മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

നിരവധി മലയാളി പെണ്‍കുട്ടികള്‍ കോയമ്പത്തൂരില്‍ പഠിക്കുകയും ജോലി നോക്കുകയും ചെയ്യുന്നുണ്ട്.ഇവരാ രെങ്കിലുമാണോ കൊല്ലപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു. അത്തരത്തില്‍ അന്വേഷണവും തകൃതിയായി നടക്കുന്നു ണ്ട്.

 



അതിനിടയില്‍ കേരളത്തില്‍ നിന്നുംനിയമം പഠിക്കാന്‍ തമിഴ്‌നാട്ടിലെത്തിയതൃശൂര്‍ സ്വദേശിനിയെ ഈറോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കൊന്നത്ലഹരി മാഫിയ ആണെന്നാണ് വീട്ടുകാരുടെ സംശയം. ഓഗസ്റ്റ് അവസാനം വീട്ടിലേക്ക് വരാനിരിക്കെയാണ് പെണ്‍കുട്ടി െകൊല്ലപ്പെട്ടത്.തമിഴ്‌നാട്ടില്‍ നടക്കുന്ന പോലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തി കഴിഞ്ഞു.

കോയമ്പത്തൂര്‍ സംഭവത്തിന് പിന്നിലും ലഹരി മാഫിയയുടെ കരങ്ങളുണ്ടോ എന്ന സംശയം പോലീസിനുണ്ട്. പണ്ടേ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് കോയമ്പത്തൂര്‍. ലഹരിയുടെ താവളവെന്നും കോയമ്പത്തൂര്‍ അറിയപ്പെടുന്നു.



എന്നാല്‍ തമിഴ്‌നാട് പോലീസ് എത്ര സത്യസന്ധമായി ഇക്കാര്യം അന്വേഷിക്കുമെന്ന സംശയം ചിലര്‍ക്ക്‌ല ഇല്ലാതില്ല. നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ സംശയം ഉയര്‍ന്നു കഴിഞ്ഞു.





 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (13 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (20 minutes ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (34 minutes ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (51 minutes ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (55 minutes ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (1 hour ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (1 hour ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (2 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (2 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (2 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends